Widgets Magazine
25
Mar / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴയ്ക്ക് സാദ്ധ്യത.. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അലേർട് നിർദ്ദേശങ്ങൾ നൽകി..


അതീവ രഹസ്യമായി ഇരിക്കേണ്ട യുദ്ധ നീക്കങ്ങൾ ചോർന്നു..യുഎസ് ഉന്നതോദ്യോഗസ്ഥരുടെ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്തു..യെമനിലെ ഹൂത്തികളുടെ താവളങ്ങള്‍ ആക്രമിക്കുന്നതിന്റെ വിശദമായ പദ്ധതികള്‍ ചോർന്നു..


480 പേജുള്ള കുറ്റപത്രം: ഏകദൃക്സാക്ഷി സുധീഷിന്റെ മൊഴി നിർണായകം; കൊടുവാളിന്റെ പിടിയിൽ‌ നിന്നും പ്രതി ചെന്താമരയുടെ ഡിഎൻഎ...


ഇന്ന് തെളിവെടുപ്പ് ... ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാനും പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്‌കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു... തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി....


വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്..മൊബൈൽ ഫോണിലെ വിവരങ്ങളുടെ രേഖകൾ കൂടി പൊലീസിന് ലഭിക്കാനുണ്ട്..

മർദ്ദനമേറ്റ കാര്യം മാതാപിതാക്കൾ അറിയാതിരിക്കാൻ, സിദ്ധാർത്ഥിന്റെ മൊബൈൽ ഫോൺ പ്രതികൾ പിടിച്ചുവച്ചു; ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതെന്ന് പ്രതികളുടെ വിചിത്ര വാദം...

03 MARCH 2024 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

മകളുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ്..പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു..അച്ഛനേയും അമ്മയേയും ആര്‍ക്കും ആശ്വസിപ്പിക്കാന്‍ പോലുമാകുന്നില്ല..

അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴയ്ക്ക് സാദ്ധ്യത.. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അലേർട് നിർദ്ദേശങ്ങൾ നൽകി..

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിപ്പിച്ചതിനെതിരെ വിമര്‍ശനം നടത്തിയ അബ്ദുള്ളയ്ക്കെതിരെ സോഷ്യല്‍ മീഡിയ

മരുമകളുടെയും മകളുടെയും സ്വര്‍ണാഭരണങ്ങള്‍ അനുവാദമില്ലാതെ എടുത്തുകൊണ്ടുപോയി പണയപ്പെടുത്തിയ കേസില്‍ വീട്ടമ്മ അറസ്റ്റില്‍

പൂക്കോട് വെറ്ററിനറി, രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മൊബൈൽഫോൺ പ്രതികൾ പിടിച്ചുവച്ചിരുന്നതായി പൊലീസ്. മർദ്ദനമേറ്റ കാര്യം യുവാവ് മാതാപിതാക്കളെ അറിയിക്കാതിരിക്കാനായിരുന്നു ഇത്. കഴിഞ്ഞ മാസം 16നാണ് മാതാപിതാക്കൾ സിദ്ധാർത്ഥിനെ അവസാനമായി ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീട് പലതവണ യുവാവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേന്ന് സിദ്ധാർത്ഥിന്റെ മാതാവ് സഹപാഠികളിലൊരാളുടെ ഫോണിൽ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും യുവാവ് കിടക്കുകയാണെന്നുമായിരുന്നു മറുപടി.

ഈ സമയത്തെല്ലാം പ്രതികളുടെ കൈവശമായിരുന്നു സിദ്ധാർത്ഥിന്റെ ഫോണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതികൾ യുവാവിന് ഫോൺ കൈമാറുകയും സിദ്ധാർത്ഥ് മാതാവിനെ വിളിച്ച് 24ന് വീട്ടിലേക്ക് വരികയാണെന്നും അറിയിച്ചു. പിന്നീട് യുവാവിന്റെ മാതാപിതാക്കൾ കേട്ടത് മരണവാർത്തയാണെന്നും പൊലീസ് പറയുന്നു. അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിചിത്ര വാദങ്ങളുമായി പ്രതികള്‍ രംഗത്ത് എത്തി. ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത്. ക്ലാസിലെ മറ്റൊരു സിദ്ധാര്‍ത്ഥനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിയതാണെന്നും അന്വേഷണ സംഘത്തോട് പ്രതികളിലൊരാള്‍ പറഞ്ഞു.

സിദ്ധാര്‍ഥന്റെ മരണം വെറ്ററിനറി സര്‍വകലാശാലയിലെ അധ്യാപകര്‍ മറച്ചുവച്ചെന്നാണ് മുന്‍ വിസി എം.ആര്‍. ശശീന്ദ്രനാഥ് പറയുന്നത്. അഭിമുഖത്തിനായാണ് സര്‍വകലാശാലയില്‍ എത്തിയത്. അപ്പോള്‍ മൃതദേഹം കൊണ്ടുപോയിരുന്നു. റാഗിങ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ താന്‍ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നെങ്കില്‍ ഇടപെട്ടെന്ന് എം.ആര്‍.ശശീന്ദ്രനാഥ് പറഞ്ഞു. ഡീന്‍ അറിയിച്ചില്ലെന്ന് മുന്‍ വിസി പറഞ്ഞു.

സിദ്ധാര്‍ഥന്റെ മരണം നടന്ന് 10 മിനിറ്റിനുള്ളില്‍ വിസിയെ അറിയിച്ചെന്നാണ് ഡീന്‍ എം.കെ.നാരായണന്‍ പറഞ്ഞത്. ഡീൻ വാർഡൻ കൂടിയാണ്. എന്നാൽ വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. അവിടെ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. വാർഡൻ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നയാളല്ല. തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു
ഡീനിന്റെ വാക്കുകൾ.

സര്‍വകലാശാലയിലെ ഹോസ്റ്റലിൽ ഇതുവരെ പ്രശ്നം ഉണ്ടായിട്ടില്ലെന്ന് ഡീൻ പറഞ്ഞു. സെക്യൂരിറ്റി പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. ഫെബ്രു 18 നാണ് സിദ്ധാര്‍ത്ഥൻ ആത്മഹത്യ ചെയ്തത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്‍ഡൻ കുട്ടികളെ, കൊണ്ട് പോയിരിക്കുകയായിരുന്നു.

അദ്ദേഹം കോഴിക്കോട് നിന്ന് വിളിച്ചു പറഞ്ഞാണ് ആത്മഹത്യാ ശ്രമം നടന്നെന്ന് അറിഞ്ഞത്. പത്ത് മിനിട്ടിൽ താൻ അവിടേക്ക് എത്തി. കുട്ടികൾ പൊലീസിനെയും ആംബുലൻസിനെയും അറിയിച്ച് കാത്തിരിക്കുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അവര്‍ മുറിയിൽ കയറിയതെന്ന് പറഞ്ഞു. ജീവനുണ്ടെങ്കിൽ രക്ഷിക്കണം എന്ന് കരുതിയാണ് ആംബുലൻസ് എത്തിയ ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഹോസ്റ്റലിൽ 120 ഓളം കുട്ടികളുണ്ട്. അവരാരും ഇതേക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഹോസ്റ്റലിൽ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തി. ആരെങ്കിലും വിവരം പറയാതെ തനിക്ക് അറിയാൻ കഴിയില്ല. ആരും പറയാത്തത് കൊണ്ടാണ് മര്‍ദ്ദനം നടന്നത് അറിയാതിരുന്നത്.


താൻ ഒരു കുട്ടിയുടെ വാഹനത്തിൽ ആംബുലൻസിന് പുറകെ ആശുപത്രിയിൽ പോയി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയ ഉടൻ മരണം സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിച്ച് 10 മിനിറ്റിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശ പ്രകാരം തന്റെ തന്നെ വിദ്യാര്‍ത്ഥിയായ കൃഷ്ണകാന്താണ് സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിളിച്ചത്. സിദ്ധാര്‍ത്ഥന്റെ അഡ്‌മിഷൻ ആവശ്യത്തിന് എത്തിയപ്പോൾ അമ്മാവനുമായി പരിചയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണകാന്ത്. ഇതൊക്കെ മാനുഷിക പരിഗണനയുടെ കാര്യമാണ്. ഇതെല്ലാം ഡീൻ ചെയ്യണമെന്ന് വാശിപിടിക്കുകയല്ല വേണ്ടതെന്നും നാരായണൻ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MEGHA TVM അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാനാവാതെ  (15 minutes ago)

Rain വലിയ ജാഗ്രത വേണം; വൻ മുന്നറിയിപ്പ്  (26 minutes ago)

AMERICA ചാറ്റ്ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകനും  (31 minutes ago)

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (1 hour ago)

സ്റ്റാന്‍ഡ് അപ് കൊമീഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കങ്കണ  (1 hour ago)

മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിപ്പിച്ചതിനെതിരെ വിമര്‍ശനം നടത്തിയ അബ്ദുള്ളയ്ക്കെതിരെ സോഷ്യല്‍ മീഡിയ  (1 hour ago)

മരുമകളുടെയും മകളുടെയും സ്വര്‍ണാഭരണങ്ങള്‍ അനുവാദമില്ലാതെ എടുത്തുകൊണ്ടുപോയി പണയപ്പെടുത്തിയ കേസില്‍ വീട്ടമ്മ അറസ്റ്റില്‍  (2 hours ago)

ഉംറ നിര്‍വഹിക്കാനെത്തി മക്കയില്‍ വെച്ച് കാണാതായ മലയാളി തീര്‍ത്ഥാടകയെ കണ്ടെത്തി...  (3 hours ago)

നടൻ മമ്മൂട്ടിക്ക് വേണ്ടിയുള്ള വഴിപാട്, മോഹൻലാൽ തെറ്റിദ്ധാരണ പരത്തി  (3 hours ago)

സൈബർ തെളിവുകളുടെ വിശദ പരിശോധന ആരംഭിച്ചു; അഫാനും കൊല്ലപ്പെട്ട പെൺ സുഹൃത്ത് ഫർസാനയും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു...  (3 hours ago)

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ഡോ. ഷംഷീർ വയലിൽ  (3 hours ago)

480 പേജുള്ള കുറ്റപത്രം: ഏകദൃക്സാക്ഷി സുധീഷിന്റെ മൊഴി നിർണായകം; കൊടുവാളിന്റെ പിടിയിൽ‌ നിന്നും പ്രതി ചെന്താമരയുടെ ഡിഎൻഎ...  (3 hours ago)

കേരളത്തിന് ആശ്വാസം 6000കോടി കൂടി കടമെടുക്കാം  (4 hours ago)

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കനവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നു; അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെപ  (4 hours ago)

സ്കീം തൊഴിലാളികളെ കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം "തൊഴിലാളികൾ" എന്ന് വ്യക്തമാക്കണം; കേന്ദ്ര തൊഴിൽ മന്ത്രിയ്ക്ക് കത്ത് അയച്ച് മന്ത്രി വി ശിവൻകുട്ടി  (4 hours ago)

Malayali Vartha Recommends
കേരളത്തിന് ആശ്വാസം 6000കോടി കൂടി കടമെടുക്കാം, ഇത്തവണ പണം അനുവദിച്ചത് ഇതിന്
Hide News