Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

എയർകണ്ടീഷണർ ഉരുകി താഴേക്ക് പതിച്ചു: നാല് ജനലുകളും പൂർണമായും കത്തിനശിച്ചു; ഫാൻ ഉൾപ്പടെ എല്ലാം നശിച്ചു:- അങ്കമാലിയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്- എ.സി.യുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചാണോ അപകടം എന്ന് സംശയം: മുമ്പും വീടിനോട് ചേർന്നുള്ള ജാതിക്ക സംഭരണ കേന്ദ്രത്തിൽ തീപിടുത്തം ഉണ്ടായി...

09 JUNE 2024 11:57 AM IST
മലയാളി വാര്‍ത്ത

അങ്കമാലിയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് പറയുമ്പോഴും, തീപ്പിടിത്തത്തിന്റെ കാരണം ഇനിയും അന്വേഷണ സംഘത്തിന് ഉറപ്പിക്കാൻ ആയിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകൂ. ജാതിക്ക മൊത്തക്കച്ചവടക്കാരനായ ബിനീഷിനും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

രാവിലെ നാലരയോടെ ബിനീഷിന്റെ അമ്മ ചിന്നമ്മ പ്രാർഥിക്കാനായി എഴുന്നേറ്റപ്പോഴാണ് മുകൾ നിലയിൽനിന്ന് ശബ്ദം കേട്ടത്. ചിന്നമ്മ ഉടൻ ജോലിക്കാരനായ നിരഞ്ജൻ കുണ്ഡലയെ വിളിച്ചുണർത്തി. ഇരുവരുംചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്നു.

പത്രക്കെട്ട് എടുക്കാനായി ഇതുവഴിപോയ ഏജന്റ് ഏലിയാസ് തീ കണ്ട് അയൽവാസികളെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. നാട്ടുകാരെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശക്തമായി തീപിടിച്ചതോടെ മുറിയുടെ സമീപത്തേക്ക് പോകാനാവാത്ത സ്ഥിതിയായി. അഗ്നിരക്ഷാസേനയെത്തി തീ അണച്ചപ്പോഴേക്കും നാലുപേരും കത്തിക്കരിഞ്ഞിരുന്നു.

ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളെല്ലാം പൂർണമായും കത്തിനശിച്ചു. എയർകണ്ടീഷണർ ഉരുകി താഴേക്ക് പതിച്ചു. നാല് ജനലുകളും പൂർണമായും കത്തിനശിച്ചു. മുകൾനിലയിൽ ഒരു വലിയ കിടപ്പുമുറിയും ഒരു ചെറിയ ഹാളും മറ്റൊരു ചെറിയ മുറിയുമാണ് ഉള്ളത്. താഴത്തെ നിലയിൽ നിന്നുള്ള ഗോവണി കൂടാതെ പിന്നിലെ ഗോവണിയിലൂടെയും മുകൾനിലയിലേക്ക് കയറാൻ സംവിധാനമുണ്ട്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന സ്ഥലത്തെത്തി. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ധർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയെത്തി പരിശോധന നടത്തി.

ബിനീഷിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി ആരും പറയുന്നില്ല. അതിനാൽ ആത്മഹത്യയ്ക്കുള്ള സാധ്യതയില്ല. അപകടംനടന്ന മുറിയിൽ തീപ്പിടിത്തത്തിന് സഹായിക്കുന്ന പെട്രോൾ പോലുള്ള ഉത്പന്നങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല. മണവും ഉണ്ടായിരുന്നില്ല. മുറിയുടെ വാതിലും ജനലുകളും ഉള്ളിൽനിന്ന് അടച്ചിരുന്നതിനാൽ പുറമേനിന്ന് അപായപ്പെടുത്താനുള്ള സാധ്യതയുമില്ല.

വീട്ടിലെ വയറിങ് സംവിധാനങ്ങൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. വീട്ടിൽ ഇ.എൽ.സി.ബി. സംവിധാനവുമില്ല. അപകടകാരണം ഷോർട്ട് സർക്യൂട്ടാകാനാണ് സാധ്യത. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ പുക ഉയരും. പുക ശ്വസിച്ച് മുറിയിൽ ഉണ്ടായിരുന്നവർ അബോധാവസ്ഥയിലായിട്ടുണ്ടാകാം. അതിനാൽ തീ പടർന്നപ്പോൾ ഇവർക്ക് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും പോലീസ് പറയുന്നു. വിവിധ ഏജൻസികൾ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കുശഷമേ അപകട കാരണം കൃത്യമായി അറിയാൻ കഴിയൂ.

അപകടം നടന്ന വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. മോഡം കത്തിപ്പോയി. ഹാർഡ് ഡിസ്ക് പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മുറിയിലുണ്ടായിരുന്ന എ.സി.യുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചതാണോ അപകടകാരണം എന്നതും അന്വേഷിക്കുന്നുണ്ട്. മൂന്നുവർഷം മുമ്പ് ഈ വീടിനോട് ചേർന്നുള്ള ജാതിക്ക സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തമുണ്ടായിരുന്നു.

അങ്കമാലി പട്ടണത്തിൽനിന്ന് 500 മീറ്റർ മാറിയാണ് ദുരന്തമുണ്ടായത്. ഒരു വീട്ടിലെ നാലുപേർ വെന്തുമരിച്ചുവെന്ന വാർത്ത നാടിന് ആദ്യം ഉൾക്കൊള്ളാനായില്ല. അങ്ങാടിക്കടവ് ഭാഗത്താണ് ദുരന്തമുണ്ടായതെന്ന് പ്രചരിച്ചതോടെ ആളുകൾ അങ്ങോട്ട് തിരിച്ചു. പിന്നീടാണ് പറക്കുളം റോഡിലാണെന്ന് സ്ഥിരീകരണമുണ്ടായത്. ദുരന്തവാർത്തയറിഞ്ഞ് ആളുകൾ തീപ്പിടിത്തമുണ്ടായ വീട്ടിലേക്ക് ഒഴുകിയെത്തി. നിമിഷങ്ങൾക്കകം വീടും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു. ഇടുങ്ങിയ റോഡായതിനാൽ വാഹനങ്ങളും ആളുകളുംകൊണ്ട് പറക്കുളം റോഡ് നിറഞ്ഞു.

പോലീസും അഗ്നിരക്ഷാസേനയും വിവിധ അന്വേഷണ ഏജൻസികളും മാധ്യമപ്രവർത്തകരുമെല്ലാം എത്തിയതോടെ വീട്ടിൽ തിക്കുംതിരക്കുമായി. മണിക്കൂറുകൾ കാത്തുനിന്ന ജനത്തിന് ഒടുവിൽ കാണാനായത് പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ആംബുലൻസിലേക്ക് കയറ്റിക്കൊണ്ട് പോകുന്നതാണ്.


ബിനീഷിനെയും കുടുംബത്തെയും രക്ഷിക്കാൻ ജീവൻ പണയംവെച്ചും തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും അത് ഫലം കാണാഞ്ഞതിന്റെ മനോവിഷമത്തിലാണ് അയൽവാസിയായ പൗലോസ്. സംഭവം അറിഞ്ഞ് പൗലോസ് എത്തുമ്പോൾ മുറിനിറയെ തീയാണ്. ബിനീഷേ... എന്ന് ഉറക്കെ വിളിച്ച് മുറിയുടെ നാലുവശങ്ങളിലെയും ചെറുവരാന്തയിലൂടെ ഓടിനടന്നെങ്കിലും അകത്തുനിന്ന് യാതൊരു മറുപടിയുമില്ല. തീ ആളിപ്പടർന്ന് മുറിയാകെ കത്തുന്നതുകണ്ട് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു. ഒടുവിൽ തീ പുറത്തേക്ക് ആളാൻ തുടങ്ങിയതോടെ ഒരുവിധം രക്ഷപ്പെട്ട് താഴേക്ക് ഇറങ്ങിയെന്ന് പൗലോസ് പറഞ്ഞു. നാലുപേരും കത്തിക്കരിഞ്ഞുകിടക്കുന്ന കാഴ്ചകണ്ട ഞെട്ടലിലാണ് പൗലോസ്. ദിവസവും രാവിലെ സ്കൂളിലേക്ക് ബസ് കയറാൻ വരുന്നസമയത്ത് കുഞ്ഞുങ്ങളോട് വർത്തമാനം പറയാറുണ്ട്. അവരുടെ കളിചിരികൾ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ പൗലോസിന് സങ്കടം അടക്കാനുമാകുന്നില്ല.

പത്തുവർഷം മുമ്പായിരുന്നു അനുവിന്റെ വിവാഹം. അനു, ഭർത്താവ് ബിനീഷിനും മക്കളായ ജുവാന, ജെസ്‌വിൻ എന്നിവർക്കുമൊപ്പം അങ്കമാലിയിലായിരുന്നു താമസിച്ചിരുന്നത്. ഭർത്തൃവീട്ടിൽനിന്ന് തിരികെ എത്തുമ്പോൾ അയൽക്കാരും കൂട്ടുകാരുമായും സൗഹൃദം പുതുക്കാൻ അനു ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അനു നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു .

അച്ഛനും അമ്മയും മുളപ്പുറം സ്കൂളിലെ പ്രഥമാധ്യാപകരായി വിരമിച്ചവരാണ്. അതുകൊണ്ടുതന്നെ ഇവരുടെ സാമൂഹികബന്ധവും വളരെ വലുതാണ്. അനു നാട്ടുകാർക്ക് കൂടുതൽ സുപരിചിതയാണ്. ദുരന്തം നാട്ടുകാരെയും അനുവിന്റെ മാതാപിതാക്കളെയും സഹോദരങ്ങളായ രാജേഷ്, പ്രിയേഷ്, രഞ്ജു, റോണിഷ് എന്നിവരെയും ആകെ തളർത്തിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 minutes ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (21 minutes ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (33 minutes ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (1 hour ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (1 hour ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (1 hour ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (1 hour ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (7 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (7 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (7 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (7 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (8 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (8 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (9 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends