കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കാൻ മടികാണിക്കുന്ന പി.സിയെ കൈവിട്ടു?, ഷോണ്‍ ജോര്‍ജിനെ ചേര്‍ത്ത് നിര്‍ത്തി ബി.ജെ.പി, കോട്ടയത്ത് ജോര്‍ജ് കുര്യന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പി.സി ഇല്ലാത്തത് ചര്‍ച്ചയായി, ചടങ്ങില്‍ പങ്കെടുത്ത് ഷോണ്‍...!!
ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻ.ഡി.എ സീറ്റ് നോട്ടമിട്ടിരുന്ന പി.സി ജോർജിന്റെ കണക്കൂകൂട്ടലുകൾ അപ്പാടെ തെറ്റിച്ചായിരുന്നു അനിൽ ആന്റണിയെ ബി.ജെ.പി നേതൃത്വം അവിടെ സ്ഥാനാർത്ഥിയാക്കിയത്. അതിന്റെ നീരസം പിസി തുറന്നുകാട്ടുകയും ചെയ്തിരുന്നു. കേന്ദ്ര നേൃത്വം എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കാൻ മടികാണക്കുന്ന പി.സി. ജോര്‍ജിനെക്കോള്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ ചേര്‍ത്തു നിര്‍ത്തുന്നതാണ് നല്ലതെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതിനാൽ പി.സി. ജോര്‍ജിനെ പൂണമായും കൈയ്‌വിട്ടും മകന്‍ ഷോണ്‍ ജോര്‍ജിനെ കൂടെ കൂട്ടുകയുമാണ് ബി.ജെ.പി. നേതൃത്വം. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയത്തെത്തിയ ജോര്‍ജ് കുര്യന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ നിന്നാണ് പി.സി. ജോര്‍ജിനെ ഒഴിവാക്കിയത് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ചടങ്ങിലേക്ക് ജോർജിന് ക്ഷണം പോലും കിട്ടിയില്ലെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുള്‍പ്പടെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ പി.സി ജോര്‍ജിന്റെ അഭാവം
അതേസമയം മകന്‍ ഷോണ്‍ ജോര്‍ജ് ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഷോണ്‍ രംഗത്തുവന്നിരുന്നു. ഇതെല്ലാം ഷോണിനോട് നേതൃത്വം അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ കാരണമായി എന്നാണ് വിലയിരുത്തൽ. ക്രൈസ്തവ സമുദയ വോട്ടുകള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ക്കാന്‍ കെല്‍പ്പുള്ള നേതാവായി പി.സി. ജോര്‍ജിനെ കണ്ടെങ്കിലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ അനില്‍ ആന്റണി ഏറ്റുവാങ്ങിയ ദയനീയ പരാജയം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെയും അസംതൃപ്തിക്കു കാരണമായിരുന്നു.
മാത്രമല്ല മലയാളം സംസാരിക്കാൻ അറിയാത്തതും ജന ബന്ധം ഇല്ലാത്തതുമാണ് അനിലിന് പത്തനംതിട്ടയിൽ തിരിച്ചടി ആയതെന്ന് പിസി ജോർജ് പരസ്യ പ്രതികരണം നടത്തിയിരുന്നു. ക്രൈസ്തവർക്കിടയിൽ ഉണ്ടായ ബിജെപി തരംഗത്തെ പത്തനംതിട്ടയിൽ ഉപയോഗിക്കാൻ അനിലിന് കഴിഞ്ഞില്ലെന്നും അനിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അത് മാധ്യമങ്ങൾക്ക് മുൻപിൽ പറയില്ലെന്നും പിസി തുറന്നടിച്ചിരുന്നു. ഇതോടെയാണ് പാര്‍ട്ടിയുടെ ആദ്യകാല ക്രൈസ്തവ മുഖമായ ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് എത്തിച്ചു ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി. തീരുമാനിച്ചതും.
ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനത്തിന് പിന്നാലെ മോഡി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കും ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവരെ അഭിനന്ദിച്ചും ക്രൈസ്തവ സഭകള്‍ രംഗത്തു വന്നിരുന്നു. ഇതെല്ലാം പുതിയ തുടക്കത്തിന്റെ ശുഭ സൂചനയായാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha