Widgets Magazine
31
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കല്ലെറിഞ്ഞോടിച്ച് കുട്ടികൾ: പത്ത് വയസുള്ള കുട്ടികളെ നഗ്നത കാണിച്ചും, മിഠായി നൽകി പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സമയോചിത നീക്കത്തിലൂടെ രക്ഷപ്പെടൽ...


60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; തിരുവനന്തപുരത്തും,കൊല്ലത്തും റെഡ് അലേർട്ട്...


ആളെ ഇറക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് പിന്നിലേയ്ക്ക് ഉരുണ്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറി അപകടം...


ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്.. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി.. സമ്മതിച്ച് പാക് പ്രധാനമന്ത്രി..


കേരളത്തിലെ ദേശീയപാത തകർച്ച.. കടുത്ത നടപടി എടുത്തിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി..എഞ്ചിനീയറെ പിരിച്ചുവിട്ടു.. കരാർ എടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്..

അർജുനും ലോറിയും മണ്ണിനടിയിൽപ്പെട്ട ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല.... അപകട സമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഷിരൂർ കുന്നിൽ ദൃശ്യങ്ങൾ‌ പകർത്തിയിട്ടില്ല എന്നു കണ്ടെത്തി....

22 JULY 2024 03:51 PM IST
മലയാളി വാര്‍ത്ത

കാലാവസ്ഥ ഇന്ന് വളരെ അനുകൂലമാണ് . പക്ഷെ എന്നിരുന്നാലും ഗംഗാവലി പുഴയിലടക്കം അതിശക്തമായ ഒഴുക്കാണ് ഉള്ളത് പുഴയിലെ തിരച്ചിൽ അല്പം കഠിനമായിരിക്കും . വണ്ടി പാർക്ക് ചെയുന്ന സ്ഥലമുണ്ട് അവിടെയാണ് പരിശോധന ഇന്ന് നടക്കുന്നത്. അത് പൂർത്തിയാക്കിയതിന് ശേഷം പുഴയിൽ പരിശോധിക്കും. കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സമയത്തെ ഉപ​ഗ്രഹ ചിത്രങ്ങൾ നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ് അറിയിച്ചിരുന്നു. അർജുനെ കണ്ടെത്താൻ സൈന്യമിറങ്ങാനിരിക്കെയാണ് ഇസ്രോയുടെ സുപ്രധാന തീരുമാനം. മണ്ണിടിച്ചാൽ ഉണ്ടാകുന്നതിന് 10 മിനിറ്റ് മുൻപുള്ള ഐ എസ് ആർ ഒയുടെ ഉപഗ്രഹ ചിത്രങ്ങളാണ് ഇന്ന് ചോദിച്ചിരിന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വാഹനം പുഴയിൽ അകപ്പെട്ടിരിക്കാനാണ് 90 ശതമാനം സാധ്യതയെന്ന നിഗമനം പങ്കുവച്ച് ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷമി പ്രിയ.

 

അർജുനെ കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ തന്നെ ഐഎസ്ആർഒയുടെ സഹായം തേടിയിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് 10 മിനിറ്റ് മുമ്പ് വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ദൃശ്യങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്.അങ്ങനെയെങ്കിൽ നദിക്കരയിൽ മണ്ണിടിച്ചിൽ ഉണ്ടായതിന് തൊട്ടുമുമ്പ് ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു എന്നുള്ള വിവരം ഈ ചിത്രങ്ങൾ വിശദമായി പരിശോധിച്ചാൽ ലഭിക്കും.ഈ ദൃശ്യങ്ങളിലൂടെ പുഴയിലൂടെ ഒഴുകി പോകാൻ സാധ്യതയുള്ള വാഹനങ്ങൾ ഏതൊക്കെ ആണെന്ന് കണ്ടെത്താനും സാധിക്കും. അർജുന്റെ വാഹനം എവിടെയെന്നതിൽ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാൽ വ്യക്തത വരുമെന്നും ജില്ലാ കളക്ടർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വന്ന റിപ്പോർട്ടുകൾ പ്രകാരം ∙അർജുനും ലോറിയും മണ്ണിനടിയിൽപ്പെട്ട ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല.

അപകട സമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഷിരൂർ കുന്നിൽ ദൃശ്യങ്ങൾ‌ പകർത്തിയിട്ടില്ല എന്നു കണ്ടെത്തി.അപകടം നടക്കുന്നതിന് 2 മണിക്കൂർ മുൻപും അതിനുശേഷം വൈകിട്ട് 6നുമാണ് ഇവിടത്തെ ദൃശ്യങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾ പകർത്തിയിട്ടുള്ളത്. ഒരേ സ്ഥലത്തെ ദൃശ്യങ്ങളല്ല ഉപഗ്രഹങ്ങൾ പകർത്തുന്നത്. കറങ്ങിക്കൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് മാറിമാറിയാണ് ഉപഗ്രഹ ദൃശ്യങ്ങളെടുക്കുന്നത്.കർണാക സ്റ്റേറ്റ് റിമോട്ട് സെൻസറിങ് ആപ്ലിക്കേഷൻ സെന്ററാണ് കർണാടകയിൽ ഐസ്ആർഒയ്ക്കു വേണ്ടി ഇക്കാര്യങ്ങൾ നടത്തുന്ന നോഡൽ ഏജൻസി. അപകട സ്ഥലത്തിന്റെ വിവിധ ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയിട്ടുണ്ട്. അത് സമയം അപകടം നടക്കുന്ന സമയത്ത് അവിടത്തെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല എങ്കിലും മറ്റു രാജ്യങ്ങളുടെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്.

 

ഏതെങ്കിലും രാജ്യത്തിന്റെ സാറ്റ്‌ലൈറ്റ് അപകട ഇവിടുത്തെ ദൃശ്യങ്ങൾ പകർത്തിയോ എന്നാണ് പരിശോധിക്കുന്നത്.കെ.സി.വേണുഗോപാൽ എംപിയാണ് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ ശേഖരിക്കാൻ ഐഎസ്ആർഒയിൽ‌ ഇടപെടൽ നടത്തിയിരുന്നത്. അർജുനും ലോറിയും കർണാടക അങ്കോലയ്ക്കു സമീപം ദേശീയപാതയിൽ അപകടത്തിൽപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിരിക്കയാണ്. റോഡിലെ മണ്ണ് പൂർണമായും നീക്കം ചെയ്ചതെങ്കിലും അർജുനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇനി സമീപത്തെ ഗംഗാവലി പുഴയിൽ ഉണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഇന്ന് സൈന്യം ഇവിടെ പരിശോധന ആരംഭിക്കും.പൊലീസ് ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചിരുന്നു. അർജുൻ ഓടിച്ചിരുന്ന വാഹനം ഈ പ്രദേശത്തേക്ക് കടന്നതായും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം കടന്ന് വാഹനം പോയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ചെന്നൈയിൽ നിന്നുള്ള ഡീപ് മെറ്റൽ ഡിറ്റക്ടർ ഇന്ന് ഉച്ചയോടെ രക്ഷാദൗത്യത്തിനായി എത്തിക്കും. പൂനെയിൽ നിന്നുള്ള ഡിറ്റക്ടർ എത്താൻ താമസമുണ്ടാകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. 20 അടി താഴ്ചയിൽ വരെയുള്ള വസ്തുകളുടെ സിഗ്നലുകൾ ഈ ഡിറ്റക്ടറിലൂടെ ലഭിക്കും.സോളാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലാണ് നാവിക സേന ഇന്നലെ നടത്തിയത്. മൺത്തിട്ടയ്‌ക്ക് അടിയിൽ എന്തെങ്കിലും ഉണ്ടോ എന്നതിൽ ഇതിലൂടെ കണ്ടെത്താൻ സാധിക്കില്ല. സോളാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതികളുണ്ട്.അതുകൊണ്ടാണ് അത്യാധുനിക ഉപകരണങ്ങൾ മദ്രാസ് റെജിമെന്റിൽ നിന്നും പൂനെയിൽ നിന്നും കൊണ്ടുവരാൻ ശ്രമിക്കുന്നത്.

അവ്യക്തമായ ചില സിഗ്നലുകൾ സോളാർ ഉപകരണങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ മുതൽ സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുമ്പോഴും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കും. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക.

 

കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.അതേ സമയം, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കൊച്ചി തീരത്തിന് സമീപം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം  (5 hours ago)

ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ  (6 hours ago)

ഒന്നാം ക്ലാസില്‍ ചേരാന്‍ എന്‍ട്രന്‍സ് പരീക്ഷ  (6 hours ago)

പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്താനാവില്ല  (6 hours ago)

മണ്ണിടിച്ചിലിൽ മക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ അമ്മയെ മണ്ണ് മൂടി  (11 hours ago)

വായിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

മഴക്കെടുത്; പ്രളയ മുന്നറിയിപ്പ് , മരണം അഞ്ചായി  (12 hours ago)

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കല്ലെറിഞ്ഞോടിച്ച് കുട്ടികൾ: പത്ത് വയസുള്ള കുട്ടികളെ നഗ്നത കാണിച്ചും, മിഠായി നൽകി പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സമയോചിത നീക്കത്തിലൂടെ രക്  (12 hours ago)

കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് ഫോൺ കോൾ  (12 hours ago)

റൂം ഫോർ റിവർ പദ്ധതി എവിടെ? - ചെറിയാൻ ഫിലിപ്പ്  (12 hours ago)

എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണം; മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; തിരുവനന്തപുരത്തും,കൊല്ലത്തും റെഡ് അലേർട്ട്...  (12 hours ago)

മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം; ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ  (12 hours ago)

Malayali Vartha Recommends