കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് ഫോൺ കോൾ

കാലടിയിലെ ഗതാഗത കുരുക്കില്‍പ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മണിക്കൂറുകളോളം കഴിഞ്ഞ് വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങിയ അദ്ദേഹം പ്രശ്‌ന പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ വിളിക്കുകയും ചെയ്തു . പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്നു അദ്ദേഹം കാലടി പാലത്തിന്റെ സമീപത്ത് ഗതാഗതക്കുരുക്കില്‍പ്പെട്ടു . നാട്ടുകാര്‍ അടക്കം പ്രശ്‌നം കേന്ദ്രമന്ത്രിയോട് പറഞ്ഞു.
തുടര്‍ന്നാണ് കേന്ദ്രമന്ത്രി പാലത്തിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ടറിഞ്ഞു. ഉടനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടു കാലടി പാലത്തിലെ ഗതാഗതക്കുരുക്കിലാണ് താനെന്നും റോഡ് വളരെ മോശം അവസ്ഥയിലാണെന്നും കേന്ദ്ര മന്ത്രി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ അറിയിച്ചു . വണ്ടി ഓടിക്കാന്‍ സാധിക്കുന്നില്ലെന്നും അടി തട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു .
ടാര്‍ കൂടിക്കിടക്കുന്ന ഭാഗം ഒന്നു നീക്കം ചെയ്‌തെങ്കിലും കൊടുക്കൂ. ഇപ്പോള്‍ തന്നെ ആരെയെങ്കിലും ഇത് കാണാന്‍ അയക്കൂവെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കുഴികള്‍ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പുനല്‍കിയതായി സുരേഷ് ഗോപി അറിയിച്ചു.'നമ്മള്‍ എന്തെങ്കിലും ചെയ്യാമെന്നുവെച്ച് മെറ്റലോ മറ്റോ ഇട്ടാല്‍ ജയസൂര്യ അകത്തായപോലെയാകും' എന്നും കൂടെ സുരേഷ് ഗോപി അവിടെ കൂടിനിന്നവരോടായി പറഞ്ഞു.എന്തായാലും മഴയിൽ കാറിൽ നിന്നിറങ്ങിയ സുരേഷ് ഗോപി റോഡിലെ കുഴികൾ പരിശോധിക്കുകയായിരുന്നു പൈലറ്റ് വാഹനത്തിൽ നിന്നുള്ളവർ ഇറ ങ്ങി മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
https://www.facebook.com/Malayalivartha