Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ, ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന... പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ...

22 JULY 2024 04:30 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായി ഇടപഴകാനാകില്ലെന്ന ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ നിയമിച്ച ഉത്തരവ് സർക്കാർ റദ്ദാക്കാൻ സാധ്യത. നിയമനം ഭരണഘടനാപരമായി പിഴവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന . കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുമായി സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്ന ചട്ടം മറികടന്നാണ് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ അന്യരാജ്യങ്ങളുമായുള്ള സഹകരണത്തിന് നിയോഗിച്ചത് . ഈ ഉത്തരവും സർക്കാർ റദ്ദാക്കിയേക്കും. പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

 

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദേശഏകോപനത്തിന് സെൽ രൂപീകരിച്ചത്.എന്നാൽ വിദേശകാര്യം, പ്രതിരോധം, അന്താരാഷ്‌ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97വിഷയങ്ങളിൽ കേന്ദ്രത്തിനാണ് അധികാരം. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല.കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ല.താത്‌കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ വിദേശരാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോസംസ്ഥാന സർക്കാരിന് ബന്ധം പാടില്ല. സാമ്പത്തിക സഹായം സ്വീകരിക്കാനും വിദേശ മന്ത്രാലയത്തിന്റെ അനുമതിവേണം. എന്നാൽ ഇതൊന്നും പരിഗണിക്കാതെ പ്രത്യേക ഡിവിഷൻ രൂപീകരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ .പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവനും വ്യക്തമാക്കിയിട്ടുണ്ട്.നിയമനിർമ്മാണ വിഭാഗത്തെ മൂന്ന് ലിസ്റ്റുകളായി തിരിച്ചിരിക്കുന്നു: യൂണിയൻ ലിസ്റ്റ് ,

സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻ്റ് ലിസ്റ്റ് .എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഇതൊക്കെ നമ്മൾ സ്കൂൾ കാലഘത്തിൽ തന്നെ പഠിച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ യൂണിയൻ ലിസ്റ്റ്. ഇതിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമായിരിക്കും. അതിൽ വരുന്ന കാര്യങ്ങൾ ഇവയൊക്കെയാണ് പ്രതിരോധം , ബാങ്കിങ് , കറൻസി , വിദേശകാര്യം , വാർത്താവിനിമയം. ഇതിലാണ് വിദേശകാര്യം വരുന്നത്. അതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ് . സർക്കാരിന് ഇതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. പക്ഷെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇനങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത് എന്ന മനസിലാകുന്നില്ല. രണ്ടാമത്തേതാണ് കൺകറന്റ് ലിസ്റ്റ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് തുല്യമായ അവകാശം.

 

അതിൽ വരുന്നതാണ് . വിദ്യഭ്യാസം , വനം , ട്രേഡ്, വിവാഹം , ദത്തെടുക്കൽ , പിന്തുടർച്ചാവകാശം. അടുത്തതാണ് സ്റ്റേറ്റ് ലിസ്റ്റ് . നിയമനിർമാണത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിന് മാത്രം.പോലീസ്, കൃഷി , ജലസേചനം , ഫിഷറീസ് . ഗതാഗതം . എന്നിങ്ങനെയാണ് അത് . അതിൽ പറയുന്ന കാര്യങ്ങളിൽ മാത്രമാണ് സർക്കാരിന് തീരുമാനം എടുക്കാനായിട്ട് സാധിക്കുക. വിദേശ എംബസികളുമായും കോൺസുലേറ്റുകളുമായും അവരുടെ ജീവനക്കാരുമായും ഐഎഎസ് ഉദ്യോഗസ്ഥർ നേരിട്ട് ഇടപഴകരുതെന്നാണ് പെരുമാറ്റച്ചട്ടം. പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.കേരളത്തിലെത്തുന്ന വിദേശ പ്രതിനിധികളുമായി വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സഹകരണ കരാറുണ്ടാക്കുകയും വകുപ്പുകളുടെ ഏകോപനത്തിലൂടെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ് വാസുകിയുടെ ചുമതല.

 

കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ കരാറുകളോ ഒപ്പിടാൻ കഴിയില്ല. താൽക്കാലിക പ്രശ്‌നങ്ങൾക്കപ്പുറം കേസുകളിൽ വിദേശ രാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോ സംസ്ഥാന ഗവൺമെൻ്റിന് ഇടപാടുകൾ ഉണ്ടാകരുത്. സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതിയും ആവശ്യമാണ്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഫോറിൻ കോർഡിനേഷൻ സെൽ രൂപീകരിച്ചത്. വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് തുടങ്ങി 97 വിഷയങ്ങളിൽ കേന്ദ്രത്തിന് അധികാരമുണ്ട്. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാകില്ല.

സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിദേശ നയതന്ത്ര പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ പാടില്ല.ചീഫ് സെക്രട്ടറി മുഖേന മാത്രമായിരിക്കും ആശയവിനിമയം.വിദേശ രാജ്യങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരുമായി ഇടപെടുന്നതിൽ മന്ത്രിമാർക്കും പെരുമാറ്റച്ചട്ടമുണ്ട്.അതെ സമയം സർക്കാരും ന്യായീകരണം നിരത്തി കൊണ്ട് രംഗത്ത് വരുന്നുണ്ടായിരുന്നു . വിദേശ ഏജൻസികൾ, വിദേശരാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധിസംഘങ്ങൾ എന്നിവയും സംസ്ഥാന സർക്കാരുമായുള്ള എകോപനത്തിനായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതെന്ന് സർക്കാർ.സമീപകാലംവരെ ഈ ചുമതല വഹിച്ചിരുന്ന സുമൻബില്ല കേന്ദ്രസർവീസിലേക്ക് മടങ്ങിയതിനെത്തുടർന്നാണ് വാസുകിയുടെ നിയമനമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

 

വാസുകിയെ വിദേശകാര്യസെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണത്തെ അദ്ദേഹം തള്ളി.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശസന്ദർശനത്തെത്തുടർന്ന് പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട്. മുൻവർഷങ്ങളിൽ പ്രത്യേക വകുപ്പുകളായിരുന്നു ഇതെല്ലാം കൈകാര്യംചെയ്തിരുന്നത്. ഇത്തരം ചർച്ചകളുടെ എണ്ണം കൂടുന്നതിനാൽ മെച്ചപ്പെട്ട ഏകോപനം ആവശ്യമാണ്. അതിനായി ഉണ്ടാക്കിയ സംവിധാനമാണ് എക്സ്‌റ്റേണൽ കോ-ഓപ്പറേഷൻ എന്ന ഡിവിഷനെന്നും അദ്ദേഹം വിശദീകരിച്ചു.അതെ സമയം അധികം വൈകാതെ തന്നെ കേന്ദ്രം ഒരു തീരുമാനത്തിൽ എത്തും . സർക്കാരിനെ ഈ വിഷയത്തിൽ വലിച്ചുകെട്ടും എന്നുള്ളത് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി...  (18 minutes ago)

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (7 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (8 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (9 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (9 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (10 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (10 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (10 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (10 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (10 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (10 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (11 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (12 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (12 hours ago)

Malayali Vartha Recommends