Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ, ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന... പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ...

22 JULY 2024 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ള അടുത്തത് പത്മകുമാറോ? ഹാജരാകാൻ സാവകാശം തേടി; അഴിമതി നിരോധനവകുപ്പ് ചേര്‍ത്തു

പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു... പാര്‍ട്ടി വിശ്വസ്തനും യുവതീപ്രവേശകാലത്തെ കമ്മിഷണറുമായ വാസു അറസ്റ്റിലായതോടെ ഞെട്ടി ചെമ്പുകാര്‍; സ്വര്‍ണം ചെമ്പാക്കിയ മാജിക്: ഒടുവില്‍ അറസ്റ്റിലായി വാസു

വാസുവിന് മാരക രോഗം രാത്രി സെല്ലിൽ നിലവിളി..! കടകംപള്ളിയുടെ തല SITയുടെ കക്ഷത്ത് ഉടൻ 6-ാം അറസ്റ്റ്....!

രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിൽ 21 പുള്ളിമാനുകളിൽ പത്തും ചത്തു; പേടിച്ച് ഹൃദയാഘാതം മൂലമെന്ന് വിശദീകരണം

അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയം അട‌ച്ചു; ശുദ്ധജല വിതരണം 4 ജില്ലകളിൽ തടസ്സപ്പെടും

കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായി ഇടപഴകാനാകില്ലെന്ന ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ നിയമിച്ച ഉത്തരവ് സർക്കാർ റദ്ദാക്കാൻ സാധ്യത. നിയമനം ഭരണഘടനാപരമായി പിഴവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന . കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുമായി സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്ന ചട്ടം മറികടന്നാണ് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ അന്യരാജ്യങ്ങളുമായുള്ള സഹകരണത്തിന് നിയോഗിച്ചത് . ഈ ഉത്തരവും സർക്കാർ റദ്ദാക്കിയേക്കും. പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

 

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദേശഏകോപനത്തിന് സെൽ രൂപീകരിച്ചത്.എന്നാൽ വിദേശകാര്യം, പ്രതിരോധം, അന്താരാഷ്‌ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97വിഷയങ്ങളിൽ കേന്ദ്രത്തിനാണ് അധികാരം. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല.കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ല.താത്‌കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ വിദേശരാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോസംസ്ഥാന സർക്കാരിന് ബന്ധം പാടില്ല. സാമ്പത്തിക സഹായം സ്വീകരിക്കാനും വിദേശ മന്ത്രാലയത്തിന്റെ അനുമതിവേണം. എന്നാൽ ഇതൊന്നും പരിഗണിക്കാതെ പ്രത്യേക ഡിവിഷൻ രൂപീകരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ .പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവനും വ്യക്തമാക്കിയിട്ടുണ്ട്.നിയമനിർമ്മാണ വിഭാഗത്തെ മൂന്ന് ലിസ്റ്റുകളായി തിരിച്ചിരിക്കുന്നു: യൂണിയൻ ലിസ്റ്റ് ,

സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻ്റ് ലിസ്റ്റ് .എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഇതൊക്കെ നമ്മൾ സ്കൂൾ കാലഘത്തിൽ തന്നെ പഠിച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ യൂണിയൻ ലിസ്റ്റ്. ഇതിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമായിരിക്കും. അതിൽ വരുന്ന കാര്യങ്ങൾ ഇവയൊക്കെയാണ് പ്രതിരോധം , ബാങ്കിങ് , കറൻസി , വിദേശകാര്യം , വാർത്താവിനിമയം. ഇതിലാണ് വിദേശകാര്യം വരുന്നത്. അതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ് . സർക്കാരിന് ഇതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. പക്ഷെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇനങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത് എന്ന മനസിലാകുന്നില്ല. രണ്ടാമത്തേതാണ് കൺകറന്റ് ലിസ്റ്റ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് തുല്യമായ അവകാശം.

 

അതിൽ വരുന്നതാണ് . വിദ്യഭ്യാസം , വനം , ട്രേഡ്, വിവാഹം , ദത്തെടുക്കൽ , പിന്തുടർച്ചാവകാശം. അടുത്തതാണ് സ്റ്റേറ്റ് ലിസ്റ്റ് . നിയമനിർമാണത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിന് മാത്രം.പോലീസ്, കൃഷി , ജലസേചനം , ഫിഷറീസ് . ഗതാഗതം . എന്നിങ്ങനെയാണ് അത് . അതിൽ പറയുന്ന കാര്യങ്ങളിൽ മാത്രമാണ് സർക്കാരിന് തീരുമാനം എടുക്കാനായിട്ട് സാധിക്കുക. വിദേശ എംബസികളുമായും കോൺസുലേറ്റുകളുമായും അവരുടെ ജീവനക്കാരുമായും ഐഎഎസ് ഉദ്യോഗസ്ഥർ നേരിട്ട് ഇടപഴകരുതെന്നാണ് പെരുമാറ്റച്ചട്ടം. പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.കേരളത്തിലെത്തുന്ന വിദേശ പ്രതിനിധികളുമായി വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സഹകരണ കരാറുണ്ടാക്കുകയും വകുപ്പുകളുടെ ഏകോപനത്തിലൂടെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ് വാസുകിയുടെ ചുമതല.

 

കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ കരാറുകളോ ഒപ്പിടാൻ കഴിയില്ല. താൽക്കാലിക പ്രശ്‌നങ്ങൾക്കപ്പുറം കേസുകളിൽ വിദേശ രാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോ സംസ്ഥാന ഗവൺമെൻ്റിന് ഇടപാടുകൾ ഉണ്ടാകരുത്. സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതിയും ആവശ്യമാണ്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഫോറിൻ കോർഡിനേഷൻ സെൽ രൂപീകരിച്ചത്. വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് തുടങ്ങി 97 വിഷയങ്ങളിൽ കേന്ദ്രത്തിന് അധികാരമുണ്ട്. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാകില്ല.

സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിദേശ നയതന്ത്ര പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ പാടില്ല.ചീഫ് സെക്രട്ടറി മുഖേന മാത്രമായിരിക്കും ആശയവിനിമയം.വിദേശ രാജ്യങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരുമായി ഇടപെടുന്നതിൽ മന്ത്രിമാർക്കും പെരുമാറ്റച്ചട്ടമുണ്ട്.അതെ സമയം സർക്കാരും ന്യായീകരണം നിരത്തി കൊണ്ട് രംഗത്ത് വരുന്നുണ്ടായിരുന്നു . വിദേശ ഏജൻസികൾ, വിദേശരാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധിസംഘങ്ങൾ എന്നിവയും സംസ്ഥാന സർക്കാരുമായുള്ള എകോപനത്തിനായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതെന്ന് സർക്കാർ.സമീപകാലംവരെ ഈ ചുമതല വഹിച്ചിരുന്ന സുമൻബില്ല കേന്ദ്രസർവീസിലേക്ക് മടങ്ങിയതിനെത്തുടർന്നാണ് വാസുകിയുടെ നിയമനമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

 

വാസുകിയെ വിദേശകാര്യസെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണത്തെ അദ്ദേഹം തള്ളി.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശസന്ദർശനത്തെത്തുടർന്ന് പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട്. മുൻവർഷങ്ങളിൽ പ്രത്യേക വകുപ്പുകളായിരുന്നു ഇതെല്ലാം കൈകാര്യംചെയ്തിരുന്നത്. ഇത്തരം ചർച്ചകളുടെ എണ്ണം കൂടുന്നതിനാൽ മെച്ചപ്പെട്ട ഏകോപനം ആവശ്യമാണ്. അതിനായി ഉണ്ടാക്കിയ സംവിധാനമാണ് എക്സ്‌റ്റേണൽ കോ-ഓപ്പറേഷൻ എന്ന ഡിവിഷനെന്നും അദ്ദേഹം വിശദീകരിച്ചു.അതെ സമയം അധികം വൈകാതെ തന്നെ കേന്ദ്രം ഒരു തീരുമാനത്തിൽ എത്തും . സർക്കാരിനെ ഈ വിഷയത്തിൽ വലിച്ചുകെട്ടും എന്നുള്ളത് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു  (7 minutes ago)

നിരോധനവകുപ്പ് ചേര്‍ത്തു  (25 minutes ago)

തിരിച്ചറിഞ്ഞ മൃതദേഹം  (40 minutes ago)

പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു... പാര്‍ട്ടി വിശ്വസ്തനും യുവതീപ്രവേശകാലത്തെ കമ്മിഷണറുമായ വാസു അറസ്റ്റിലായതോടെ ഞെട്ടി ചെമ്പുകാര്‍; സ്വര്‍ണം ചെമ്പാക്കിയ മാജിക്: ഒടുവില്‍ അറസ്റ്റിലായി വാസു  (1 hour ago)

പിളർന്നത് NH 4NO 3 chemical ബോംബ് തന്നെ..! മൂന്നാംമുറപ്പയറ്റും ..! സൈന്യത്തിന്റെ കൊടൂര നീക്കം  (1 hour ago)

ആദ്യം കണ്ടത് മയൂർ വിഹാറിലെ  (2 hours ago)

വാസുവിന് മാരക രോഗം രാത്രി സെല്ലിൽ നിലവിളി..! കടകംപള്ളിയുടെ തല SITയുടെ കക്ഷത്ത് ഉടൻ 6-ാം അറസ്റ്റ്....!  (2 hours ago)

പേടിച്ച് ഹൃദയാഘാതം മൂലമെന്ന്  (3 hours ago)

കാർഗോ വിമാനം തകർന്നു  (3 hours ago)

ശുദ്ധജല വിതരണം തടസ്സപ്പെടും  (3 hours ago)

ഇന്ത്യൻ ബ്രാഞ്ചിന്റെ ചുമതല  (3 hours ago)

ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍  (12 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു  (12 hours ago)

മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ  (12 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍  (13 hours ago)

Malayali Vartha Recommends