Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ, ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന... പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ...

22 JULY 2024 04:30 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായി ഇടപഴകാനാകില്ലെന്ന ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ നിയമിച്ച ഉത്തരവ് സർക്കാർ റദ്ദാക്കാൻ സാധ്യത. നിയമനം ഭരണഘടനാപരമായി പിഴവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന . കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുമായി സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്ന ചട്ടം മറികടന്നാണ് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ അന്യരാജ്യങ്ങളുമായുള്ള സഹകരണത്തിന് നിയോഗിച്ചത് . ഈ ഉത്തരവും സർക്കാർ റദ്ദാക്കിയേക്കും. പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

 

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദേശഏകോപനത്തിന് സെൽ രൂപീകരിച്ചത്.എന്നാൽ വിദേശകാര്യം, പ്രതിരോധം, അന്താരാഷ്‌ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97വിഷയങ്ങളിൽ കേന്ദ്രത്തിനാണ് അധികാരം. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല.കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ല.താത്‌കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ വിദേശരാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോസംസ്ഥാന സർക്കാരിന് ബന്ധം പാടില്ല. സാമ്പത്തിക സഹായം സ്വീകരിക്കാനും വിദേശ മന്ത്രാലയത്തിന്റെ അനുമതിവേണം. എന്നാൽ ഇതൊന്നും പരിഗണിക്കാതെ പ്രത്യേക ഡിവിഷൻ രൂപീകരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ .പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവനും വ്യക്തമാക്കിയിട്ടുണ്ട്.നിയമനിർമ്മാണ വിഭാഗത്തെ മൂന്ന് ലിസ്റ്റുകളായി തിരിച്ചിരിക്കുന്നു: യൂണിയൻ ലിസ്റ്റ് ,

സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻ്റ് ലിസ്റ്റ് .എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഇതൊക്കെ നമ്മൾ സ്കൂൾ കാലഘത്തിൽ തന്നെ പഠിച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ യൂണിയൻ ലിസ്റ്റ്. ഇതിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമായിരിക്കും. അതിൽ വരുന്ന കാര്യങ്ങൾ ഇവയൊക്കെയാണ് പ്രതിരോധം , ബാങ്കിങ് , കറൻസി , വിദേശകാര്യം , വാർത്താവിനിമയം. ഇതിലാണ് വിദേശകാര്യം വരുന്നത്. അതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ് . സർക്കാരിന് ഇതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. പക്ഷെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇനങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത് എന്ന മനസിലാകുന്നില്ല. രണ്ടാമത്തേതാണ് കൺകറന്റ് ലിസ്റ്റ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് തുല്യമായ അവകാശം.

 

അതിൽ വരുന്നതാണ് . വിദ്യഭ്യാസം , വനം , ട്രേഡ്, വിവാഹം , ദത്തെടുക്കൽ , പിന്തുടർച്ചാവകാശം. അടുത്തതാണ് സ്റ്റേറ്റ് ലിസ്റ്റ് . നിയമനിർമാണത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിന് മാത്രം.പോലീസ്, കൃഷി , ജലസേചനം , ഫിഷറീസ് . ഗതാഗതം . എന്നിങ്ങനെയാണ് അത് . അതിൽ പറയുന്ന കാര്യങ്ങളിൽ മാത്രമാണ് സർക്കാരിന് തീരുമാനം എടുക്കാനായിട്ട് സാധിക്കുക. വിദേശ എംബസികളുമായും കോൺസുലേറ്റുകളുമായും അവരുടെ ജീവനക്കാരുമായും ഐഎഎസ് ഉദ്യോഗസ്ഥർ നേരിട്ട് ഇടപഴകരുതെന്നാണ് പെരുമാറ്റച്ചട്ടം. പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.കേരളത്തിലെത്തുന്ന വിദേശ പ്രതിനിധികളുമായി വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സഹകരണ കരാറുണ്ടാക്കുകയും വകുപ്പുകളുടെ ഏകോപനത്തിലൂടെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ് വാസുകിയുടെ ചുമതല.

 

കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ കരാറുകളോ ഒപ്പിടാൻ കഴിയില്ല. താൽക്കാലിക പ്രശ്‌നങ്ങൾക്കപ്പുറം കേസുകളിൽ വിദേശ രാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോ സംസ്ഥാന ഗവൺമെൻ്റിന് ഇടപാടുകൾ ഉണ്ടാകരുത്. സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതിയും ആവശ്യമാണ്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഫോറിൻ കോർഡിനേഷൻ സെൽ രൂപീകരിച്ചത്. വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് തുടങ്ങി 97 വിഷയങ്ങളിൽ കേന്ദ്രത്തിന് അധികാരമുണ്ട്. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാകില്ല.

സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിദേശ നയതന്ത്ര പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ പാടില്ല.ചീഫ് സെക്രട്ടറി മുഖേന മാത്രമായിരിക്കും ആശയവിനിമയം.വിദേശ രാജ്യങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരുമായി ഇടപെടുന്നതിൽ മന്ത്രിമാർക്കും പെരുമാറ്റച്ചട്ടമുണ്ട്.അതെ സമയം സർക്കാരും ന്യായീകരണം നിരത്തി കൊണ്ട് രംഗത്ത് വരുന്നുണ്ടായിരുന്നു . വിദേശ ഏജൻസികൾ, വിദേശരാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധിസംഘങ്ങൾ എന്നിവയും സംസ്ഥാന സർക്കാരുമായുള്ള എകോപനത്തിനായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതെന്ന് സർക്കാർ.സമീപകാലംവരെ ഈ ചുമതല വഹിച്ചിരുന്ന സുമൻബില്ല കേന്ദ്രസർവീസിലേക്ക് മടങ്ങിയതിനെത്തുടർന്നാണ് വാസുകിയുടെ നിയമനമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

 

വാസുകിയെ വിദേശകാര്യസെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണത്തെ അദ്ദേഹം തള്ളി.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശസന്ദർശനത്തെത്തുടർന്ന് പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട്. മുൻവർഷങ്ങളിൽ പ്രത്യേക വകുപ്പുകളായിരുന്നു ഇതെല്ലാം കൈകാര്യംചെയ്തിരുന്നത്. ഇത്തരം ചർച്ചകളുടെ എണ്ണം കൂടുന്നതിനാൽ മെച്ചപ്പെട്ട ഏകോപനം ആവശ്യമാണ്. അതിനായി ഉണ്ടാക്കിയ സംവിധാനമാണ് എക്സ്‌റ്റേണൽ കോ-ഓപ്പറേഷൻ എന്ന ഡിവിഷനെന്നും അദ്ദേഹം വിശദീകരിച്ചു.അതെ സമയം അധികം വൈകാതെ തന്നെ കേന്ദ്രം ഒരു തീരുമാനത്തിൽ എത്തും . സർക്കാരിനെ ഈ വിഷയത്തിൽ വലിച്ചുകെട്ടും എന്നുള്ളത് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (6 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (12 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (28 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (36 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (47 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (53 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

BIHAR നടുക്കം മാറാതെ നാട്  (5 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (6 hours ago)

Malayali Vartha Recommends