Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അര്‍ജുന്‍ ദൗത്യം പ്രതീക്ഷയേറെ... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് രാവിലെ മുതല്‍ ഗംഗാവലി പുഴയില്‍ ആരംഭിക്കും; ഈശ്വര്‍ മല്‍പെയില്‍ പ്രതീക്ഷ, നാവികസേനയടക്കം തെരച്ചിലിനെത്തും

14 AUGUST 2024 09:56 AM IST
മലയാളി വാര്‍ത്ത

സൈന്യം, നേവി, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങി വലിയ സന്നാഹമാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനനായി തെരച്ചില്‍ നടത്തിയത്. നദിയിലെ അടിയൊഴുക്കും കാര്യമായി കണ്ടെത്താനാകാത്തതോടെയും ശ്രമം ഉപേക്ഷിച്ചു. ഇപ്പോഴിതാ അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് രാവിലെ എട്ട് മുതല്‍ ഗംഗാവലി പുഴയില്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുക.

നാവികസേനയും തെരച്ചിലില്‍ പങ്കെടുക്കും. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കില്‍ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ തെരച്ചിലിന് എത്തും. ഇന്നലെ ഈശ്വര്‍ മല്‍പെ നടത്തിയ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കര്‍ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ തെരച്ചില്‍ എളുപ്പമാകുമെന്നാണ് ഈശ്വര്‍ മല്‍പെയുടെ വിലയിരുത്തല്‍.

അതേസമയം ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ വാഹനങ്ങളുടെ ഓരോ യന്ത്ര ഭാഗങ്ങള്‍ കിട്ടുമ്പോഴും അത് അര്‍ജുന്റെ ലോറിയുടേത് ആകുമോ എന്നതായിരുന്നു ആശങ്ക. എന്നാല്‍ ലഭിച്ച മൂന്നു പാര്‍ട്‌സുകളില്‍ ഒന്നുപോലും അര്‍ജുന്റെ ലോറിയുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന സംശ.വുമുണ്ട്. വിവിധ വാഹനങ്ങളുടേതായ ഹൈഡ്രോളിക് ജാക്കി, സൈഡ് ആംഗ്‌ളര്‍, ബാറ്ററി ബോക്‌സ് ഡോര്‍ ഇത്രയുമാണു ഗംഗാവലി പുഴയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ജാക്കി അര്‍ജുന്റെ ലോറിയിലെ ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതടക്കം ഒന്നും നേരിട്ട് അര്‍ജുന്റെ ലോറിയുടെ പാര്‍ട്‌സുകളല്ല. ലോറി പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു പാര്‍ട്‌സുകള്‍ വേര്‍പെട്ടിരിക്കാനുള്ള സാധ്യത വിരളമാണ് എന്ന സൂചനയാണ് ഇതു നല്‍കുന്നത്. ഹൈഡ്രോളിക് ജാക്കി അപകട സമയത്ത് ലോറിയില്‍നിന്നു തെറിച്ച് പുഴയിലേക്ക് വീണതാവാനാണു സാധ്യത.

അര്‍ജുന്റെ ലോറിയിലുണ്ടായിരുന്നതായി കരുതുന്നതും പരിശോധനയില്‍ ലഭിച്ചതുമായ ഹൈഡ്രോളിക് ജാക്കി അര്‍ജുന്‍ ഓടിച്ച ഭാരത് ബെന്‍സിന്റെ 3523ആര്‍ മോഡല്‍ ലോറിയുടെ ഭാഗമല്ല. ഇത് ഭാരത് ബെന്‍സ് കമ്പനിയില്‍ നിന്നല്ലാതെ പുറമേനിന്നു വാങ്ങി ലോറിയില്‍ വച്ചതാണെന്ന് ലോറി ഉടമ മനാഫും വ്യക്തമാക്കി.

25 ടണ്‍ ലോഡ് കയറ്റാനുള്ള പെര്‍മിറ്റുള്ള ലോറിയാണ് അര്‍ജുന്‍ ഓടിച്ചിരുന്ന 3523ആര്‍ മോഡല്‍ ലോറി. ഈ ലോറിയുടെ ഗ്രോസ് വെഹിക്കിള്‍ വെയ്റ്റ് (ജിവിഡബ്ല്യു) 35,000 കിലോഗ്രാം ആണ്. ലോറിയുടെ എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാരവും ലോഡും അടക്കം ഈ വാഹനത്തില്‍ ആകെ കയറ്റാവുന്ന ഭാരമാണിത്. 230 എച്ച്പി ആണ് വാഹനത്തിന്റെ പവര്‍. ഇത്തരം ലോറികള്‍ക്ക് ഭാരത് ബെന്‍സ് കമ്പനി ലോറിയോടൊപ്പം ഷോറൂമില്‍നിന്ന് ഹൈഡ്രോളിക് ജാക്കി കൊടുക്കുന്നില്ല.

5 ടണ്ണില്‍ താഴെ ഭാരം കയറ്റാവുന്ന വാഹനങ്ങള്‍ക്കു മാത്രമാണ് ബെന്‍സ് കമ്പനി ഹൈഡ്രോളിക് ജാക്കി നല്‍കുന്നത്. അതിനാല്‍ ജാക്കി കിട്ടിയപ്പോള്‍ അത് അര്‍ജുന്റെ ലോറിയുടെ ആണെന്ന് സ്ഥീരീകരിച്ചത് ഭാരത് ബെന്‍സ് കമ്പനി അല്ല. ലോറി ഉടമ നേരിട്ടാണ്. ജാക്കിക്കു പുറമേ പുഴയില്‍നിന്നു കിട്ടിയിരിക്കുന്ന മറ്റൊരു ഭാഗം ലോറിയുടെ സൈഡ് ആംഗ്ലര്‍ ആണ്. ഇതും അര്‍ജുന്റെ ലോറിയുടെ അല്ല. 10 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ സൈഡ് ആംഗ്‌ളര്‍, അര്‍ജുന്റെ ലോറി 2 വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ളതാണ്. അതിനാല്‍ ഇത് മണ്ണിടിച്ചിലില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ആണെന്നു കരുതുന്നു. മാത്രമല്ല സൈഡ് ആംഗ്ലര്‍ കിട്ടിയാലും അത് അര്‍ജുന്റെ ലോറിയുടെ ആണെന്ന് സ്ഥിരീകരിക്കുക എളുപ്പമല്ല. ഭാരത് ബെന്‍സ് കമ്പനി ലോറി പൂര്‍ണ രൂപത്തിലല്ല നല്‍കുന്നത്. അതിന്റെ ചേസ് മാത്രമാണ്. പിന്നീട് ഉടമയാണ് ബോഡി വര്‍ക്ക് ചെയ്യുന്നത്. അതിനാല്‍ സൈഡ് ആംഗ്ലറും പുറമെ വര്‍ക്ക് ഷോപ്പില്‍നിന്ന് ചെയ്തതാവും.

ബാറ്ററി ബോക്‌സ് ഡോര്‍ ലഭിച്ചത് അര്‍ജുന്റെ ലോറിയുടെ ആകുമെന്ന സംശയം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും മറ്റൊരു ടാങ്കര്‍ ലോറിയുടെ ആണെന്നു വ്യക്തമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (17 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (24 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (30 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (42 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

Malayali Vartha Recommends