Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

പതിനാറാം ധനകാര്യ കമ്മീഷൻ സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ലേവ് നാളെ

11 SEPTEMBER 2024 02:09 AM IST
മലയാളി വാര്‍ത്ത

പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകൾ തീരുമാനിക്കുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ്‌ വ്യാഴാഴ്‌ച തിരുവനന്തപുരത്ത് നടക്കും. ഹോട്ടൽ ഹയാത്ത്‌ റിജൻസിയിൽ രാവിലെ 10ന്‌ ആരംഭിക്കുന്ന ഏകദിന കോൺക്ലേവ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും.

തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യുവകുപ്പ് മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, പഞ്ചാബ്‌ ധനകാര്യവകുപ്പ് മന്ത്രി ഹർപാൽ സിങ്‌ ചീമ, തമിഴ്‌നാട്‌ ധനകാര്യവകുപ്പ് മന്ത്രി തങ്കം തെന്നരസു എന്നിവർക്കൊപ്പം സംസ്ഥാന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനും കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ്‌ ഡോ. അരവിന്ദ്‌ സുബ്രഹ്മണ്യൻ, മുൻ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ്‌ ഐസക്‌, കേരള സംസ്ഥാന ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ തുടങ്ങിയവരും വിശിഷ്ടാതിഥികളാകും.

ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരൻ ചടങ്ങിന്‌ സ്വാഗതം പറയും. രാജ്യത്ത്‌ സാമ്പത്തിക ഫെഡറിലസം വലിയതോതിൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ്‌ ഇത്തരത്തിൽ ഒരു ചർച്ചാസമ്മേളനത്തിന്‌ കേരളം നേതൃത്വം നൽകുന്നത്‌. സംസ്ഥാനങ്ങൾ നേരിടുന്ന വികസന-ധനകാര്യ പ്രശ്‌നങ്ങൾ ഡോ.എ അരവിന്ദ്‌ പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കുന്നത്‌ സംബന്ധിച്ച ആശയരൂപീകരണമാണ്‌ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

ആരോഗ്യപരമായ കേന്ദ്ര-സംസ്ഥാന ബന്ധത്തിന്‌ സംസ്ഥാനങ്ങളുടെ ധനകാര്യസുസ്ഥിരത അത്യാവശ്യമാണ്. കേന്ദ്രസർക്കാരിൽ നിന്ന്‌ സംസ്ഥാനങ്ങൾക്ക്‌ ലഭിക്കേണ്ട അർഹമായ ധന വിഭവങ്ങൾ ഇതിൽ ഒരു പ്രധാനഘടകമാണ്. എന്നാൽ, നീതിപൂർവ്വമല്ലാത്ത ധനവിഭജന രീതികളിലൂടെ തികച്ചും വിഭിന്നമായ നിലപാടാണ്‌ യൂണിയൻ സർക്കാർ സ്വീകരിക്കുന്നതെന്നും രാജ്യത്തെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു.

രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 37.3 ശതമാനം മാത്രം സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുമ്പോൾ 63 ശതമാനത്തോളം കേന്ദത്തിനാണ്‌ കിട്ടുന്നത്‌. കേന്ദ്ര നികുതി വരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്കായി വിഭജിക്കപ്പെടണം എന്നതാണ്‌ പൊതുവിൽ ഉയരുന്ന ആവശ്യം. കേന്ദ്ര നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗം സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കേണ്ടതില്ലാത്ത നിലയിൽ സമാഹരിക്കുന്നു എന്നതാണ്‌ മറ്റൊരു പ്രശ്‌നം. ഇതിനായി സെസ്‌, സർചാർജ്‌ തുടങ്ങിയവ ആയുധമാക്കുന്നു.

2011-12ൽ കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ സെസ്‌, സർചാർജ്‌ എന്നിവയുടെ പങ്ക്‌ 9.4 ശതമാനമായിരുന്നു. 2022-23 അത്‌ 22.8 ശതമാനമായി ഉയർന്നു. സെസും സർചാർജും സംസ്ഥാനങ്ങളുമായി പങ്ക്‌ വയ്‌ക്കുന്ന പൊതു പൂളിൽ ഉൾപ്പെടുന്നില്ല. ഇത്‌ സംസ്ഥാനങ്ങൾക്ക്‌ വലിയ വരുമാന നഷ്ടത്തിന്‌ കാരണമാകുന്നു. പതിനഞ്ചാം ധന കമ്മീഷൻ യൂണിയൻ സർക്കാരിന്റെ വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്യാൻ ശുപാർശ ചെയ്‌തു. ഫലത്തിൽ സംസ്ഥാനങ്ങൾക്ക്‌ ലഭിച്ചത്‌ ഏകദേശം 29.6 ശതമാനം മാത്രം.

ഇതിന്‌ കാരണം ഉയർന്ന തോതിലുള്ള സെസും സർചാർജുമാണ്‌. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ പരിഗണിക്കപ്പെടുന്നവില്ല. കേന്ദ്രധനവിഹിതത്തിൽ കേരളത്തിന്‌ വലിയ നഷ്ടം വരുന്ന ശുപാർശകളാണ്‌ മുൻ ധനകാര്യകമ്മീഷനുകളിൽനിന്ന്‌ ഉണ്ടായത്‌.

പത്താം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്‌ത വിഹിതം 3.875 ശതമാനമായിരുന്നെങ്കിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിർദേശിച്ചത്‌ 1.92 ശതമാനം മാത്രമാണ്. അതേസമയം, ഉത്തർപ്രദേശിന്‌ പത്താം ധനകാര്യ കമ്മീഷൻ നീക്കിവച്ചത്‌ 17.8 ശതമാനമായിരുന്നെങ്കിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിക്കിവച്ചത്‌ 17.9 ശതമാനമാണ്. ഇത്തരത്തിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങൾക്കും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകളിൽ വലിയ ധനനഷ്ടമാണുണ്ടായത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (1 minute ago)

രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം  (16 minutes ago)

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന്  (28 minutes ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (1 hour ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (1 hour ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (1 hour ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (2 hours ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (2 hours ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (2 hours ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (2 hours ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (3 hours ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (3 hours ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (3 hours ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (3 hours ago)

Malayali Vartha Recommends