Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..


ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...


പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ.. ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി.. രാജ്യത്ത് ആവശ്യത്തിനുള്ള പെട്രോളിയം കരുതലുണ്ട്...ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും..ശോഭാ സുരേന്ദ്രന്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിന്റെയും പ്രചാരണ പരിപാടികളിൽ.. റോഡ് ഷോ..


ഒമാനിലെ മിന്നൽപ്രളയം..പ്രിയപ്പെട്ട രണ്ടുപേരുടെ വിയോഗം ഇനിയും നാടിന് ഉൾക്കൊള്ളാനായിട്ടില്ല... ജീവിതത്തിലെ സന്തോഷ യാത്രകളിലൊന്നാണ് അവളുടെ അവസാന യാത്രയായി മാറിയത്..

അമ്മയെ ഉറക്കത്തില്‍ വിളിച്ചുണത്തി പാടികേള്‍പ്പിച്ച് മണിക്കുരുന്ന് മയങ്ങി, തന്റെ സംഗീത സ്വപ്‌നം ബാക്കി വെച്ച്.......

06 FEBRUARY 2016 11:59 PM IST
മലയാളി വാര്‍ത്ത.

മനസില്‍ മടിയിലെ മാന്‍തളിരില്‍....
മയങ്ങു മണിക്കുരുന്നേ.....
കനവായ് മിഴികളില്‍ തഴുകാം ഞാന്‍...
ഉറങ്ങു നീ ഉറങ്ങു........
എന്റെ ജീവിതമാണ് ഈ പാട്ട് എന്നാണ് ഷാന്‍ പറയാറുണ്ടായിരുന്നത്. അവസാനം വരെ കൂടെ ഉണ്ടാകുമെന്ന് വിശ്വസിച്ചയാളും അവസാനം കൈവിടുബോള്‍ തന്റെ മനസ് അച്ഛന് മുന്നേ പോകാന്‍ ആഗ്രഹിച്ചു. അച്ഛന്റെ മരണം, തൊട്ടുപിറകേ കുഞ്ഞനുജന്റെ ആക്‌സിഡന്റ് എല്ലാത്തിനും വലുതായിരുന്നു ഷാന്റെ വിവാഹമോചനം. അത് ഷാന്‍ജോണ്‍സനെ വല്ലാതെ തളര്‍ത്തി. അതുകൊണ്ട് തന്നെ ഏത് വേദിയിലും അല്ലെങ്കില്‍ ആരുടെ മുന്നിലും പാടാന്‍ പറയുബോള്‍ ഷാന്‍ പാടുന്ന പാട്ടാണ് മനസില്‍ മടിയിലെ മാന്‍തളിരില്‍....മയങ്ങു മണിക്കുരുന്നേ.....
പാട്ടുപോലെയാണ് ഷാന്റെ ജീവിതവും. തന്റെ ഇ്ടങ്ങള്‍ മാറ്റി വെച്ച് ജീവിതം. അച്ഛന്റെ വഴിയേ മകള്‍ വളരുന്നുവെന്നറിഞ്ഞിട്ടും അച്ഛന്റെ ആഗ്രഹത്തിന് വഴിമാറികൊടുത്ത ജീവിതം. ആദ്യം പോയത് അച്ഛന്‍ ജോണ്‍സണ്‍ മാഷ്. അതോടെ ആ കുടുംബം ദാരിദ്രത്തിലേക്ക് നീങ്ങുന്ന അവസ്ഥയായി. അപ്പോഴാണ് ഷാന്‍ അച്ഛന്റൈ വഴി തിരഞ്ഞെടുത്തത്. അരുടേയും മുന്നില്‍ കൈനീട്ടാതെ ആ ഷാന്‍ കുടുംബത്തെ കരകയറ്റി പ്രതിഭ തെളിയിക്ുന്നതിനിടയിലായിരുന്നു മരണം.ജോണ്‍സണ്‍ പാതിവഴിയില്‍ നിര്‍ത്തിയ സംഗീതം പൂരിപ്പിച്ച് തുടങ്ങിയ ഷാന്‍, അച്ഛന്റെയടുത്തേക്ക് മടങ്ങി. ജിവേണിഗോപാലിനെ വെച്ച് ഒരു പാട്ടിന്റെ റെക്കോഡിങ് പൂര്‍ണമാക്കാനിരിക്കെയാണ് ഷാന്‍ വിട പറയുന്നത്. മകള്‍ ഷാന്‍ കൂടി വിട പറയുമ്പോള്‍ മലയാള സംഗീത ശാഖയില്‍ ജോണ്‍സന്റെ നഷ്ടമുണ്ടാക്കിയ വിടവിന് അകലമേറുകയാണ്.
ഒ.എന്‍.വി. കുറുപ്പും ജോണ്‍സണും ചേര്‍ന്നൊരുക്കിയ നാലുവരി പാട്ടിന്റെ തുടര്‍ച്ച ചിട്ടപ്പെടുത്തിയാണ് ഷാന്‍ സംഗീത സംവിധായികയുടെ മേലങ്കിയണിഞ്ഞത്. ആദ്യഗാനം പാടാനത്തെിയത് ജോണ്‍സണ്‍ ഗാനങ്ങളുടെ പ്രിയശബ്ദം കൂടിയായ ചിത്ര. അച്ഛന്റെ മകളാവുകയല്ല, അച്ഛന്റെ പ്രതീക്ഷക്കൊത്തുയരുന്ന ശിഷ്യയാകണമെന്ന തന്റെ ആഗ്രഹം തൃശൂരില്‍ ജോണ്‍സനെ അനുസ്മരിച്ച ചടങ്ങില്‍ ഷാന്‍ പങ്കുവെച്ചിരുന്നു.
അച്ഛന്‍ മൂളിയ പാട്ടുകളായിരുന്നു ചെറുപ്പം മുതല്‍ ഷാനിന് കൂട്ട്. ഗിത്താറിന് ചുറ്റും ഓടിക്കളിച്ച കുഞ്ഞു ഷാനിന് മുതിര്‍ന്നപ്പോള്‍ അച്ഛന്റെ വഴിക്കപ്പുറത്തേക്ക് ചിന്തിക്കാനുണ്ടായിരുന്നില്ല. എങ്കിലും, നിര്‍ബന്ധത്തിന് വഴങ്ങിയാണ് സംഗീതത്തില്‍ നിന്നും വേറിട്ടൊരു ജോലിയില്‍ പ്രവേശിച്ചത്. 'എനിക്കത് കഴിയില്‌ളെന്ന് അച്ഛനും അറിയാമായിരുന്നിരിക്കണം. പക്ഷേ, അച്ഛന്റെ സ്‌നേഹ നിര്‍ബന്ധത്തിന് മുന്നില്‍ എനിക്ക് വാശി കാണിക്കാനാവില്ല' ഷാന്‍ ഒരിക്കല്‍ പറഞ്ഞു.
അച്ഛന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും സംഗീതോപാസനയിലൂടെ അച്ഛനത്തെന്നെ വീണ്ടെടുക്കുകയായിരുന്നു ആ പെണ്‍കുട്ടി. അച്ഛനു പിന്നാലെ അനുജനെയും വിധി ജീവിതത്തില്‍ നിന്ന് തട്ടിയെടുത്തപ്പോള്‍ ഒരിക്കല്‍ കൂടി തളര്‍ന്നു. അമ്മയോടൊത്ത് വീണ്ടും ജീവിതം തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമമായിരുന്നു പിന്നീട്. പാട്ടുകള്‍ ജനകീയമായി നിന്ന കാലത്താണ് രോഗബാധിതനായി ജോണ്‍സണ്‍ പിന്‍വലിഞ്ഞത്. വിഷാദരോഗത്തില്‍ നിന്ന് കരകയറാന്‍ ഏറെ പ്രയാസപ്പെട്ടു. രോഗാവസ്ഥയിലെല്ലാം കുടുംബത്തിനൊപ്പം തന്നെയായിരുന്നു. തിരിച്ച് സംഗീതലോകത്ത് സജീവമാകാനിരിക്കെയാണ് 2011ല്‍ വിധി തട്ടിയെടുത്തത്. വാഹനാപകടത്തില്‍ അനുജന്‍ നഷ്ടപ്പെട്ടു.
ദുരിതം വിടാതെ പിന്തുടര്‍ന്ന ജീവിതം. അതിന് ഷാനിലൂടെ സംഗീതം ദിവ്യൗഷധമാവുകയായിരുന്നു. മകള്‍ പിന്നണി ഗായികയായും സംഗീത സംവിധായികയായും വളരാന്‍ തുടങ്ങിയപ്പോള്‍ ജോണ്‍സന്റെ കുടുംബം ജീവിതം തിരിച്ചുപിടിക്കുകയാണെന്ന് സംഗീതലോകം ആശ്വസിച്ചു. തൃശൂരിലെ ജോണ്‍സണ്‍ സംഗീത നിശകളിലെല്ലാം ഷാന്‍ പാടുകയും സംഗീത ലോകത്തെ അച്ഛന്റെ ഇരിപ്പിടത്തോട് ചേര്‍ന്ന് ഒരിടം കണ്ടത്തെുകയും ചെയ്തു. തൃശൂരിലെ ചലച്ചിത്ര സംവിധായകരും നടീനടന്മാരും സംഗീതജ്ഞരുമെല്ലാം ചേര്‍ന്ന് സംഗീതനിശകള്‍ നടത്തി. അതിലെ വരുമാനം ദുരിതക്കയത്തിലാണ്ട ജോണ്‍സന്റെ കുടുംബത്തിന് താങ്ങായി.
പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ജോണ്‍സണ്‍ പോയതു പോലെ വരികളും ഈണങ്ങളും വഴിയിലിട്ടാണ് ഷാനിന്റെ യാത്ര. വെള്ളിയാഴ്ച പൂര്‍ത്തിയാക്കേണ്ട റെക്കോഡിങ് മുഴുമിപ്പിക്കാനായില്ല. ക്രിസ്തീയ ആല്‍ബത്തിനു വേണ്ടി ഈണമിട്ട ഗാനങ്ങള്‍ അമ്മയെ കേള്‍പ്പിച്ചത് ഉറക്കത്തില്‍നിന്നും ഉണര്‍ത്തിയാണ്. ഭര്‍ത്താവിനും മകനും പിന്നാലെ ആ മകളും ഉറക്കത്തിലേക്ക്, ഇനി അമ്മ റാണി മാത്രം ബാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...  (9 minutes ago)

ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്‌ക്കാൻ ആലോചന,  (14 minutes ago)

ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  (20 minutes ago)

ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...  (27 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ;  (32 minutes ago)

ഒമാനിലെ മിന്നൽപ്രളയം  (44 minutes ago)

ന്യൂയോര്‍ക്കില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയിലുണ്ടായിരുന്ന ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു  (46 minutes ago)

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്  (55 minutes ago)

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ  (1 hour ago)

ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ  (2 hours ago)

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (2 hours ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (2 hours ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (3 hours ago)

Malayali Vartha Recommends