കാമുകിക്ക് വേണ്ടി 64 കാരൻ വിമുക്തഭടൻ കിടപ്പുരോഗിയായ ഭാര്യയെ ഷാൾ മുറുക്കി കൊന്ന കേസ് ... പ്രതി വിധുവിൻ്റെ റിമാൻ്റ് 30 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു

2024 സെപ്തംബർ 26ന് രാത്രി എട്ടരയോടെ ആനയറ കിംസ് ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ ഷീലയെ (58) ബെഡ്റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 6 മാസങ്ങൾക്ക് ഒടുവിൽ മാർച്ച് 23 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവ് വിധു തന്നെയാണ് നിലവിളിച്ച് ആളെക്കൂട്ടി ഷീലയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഷീലയുടെ മരണം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും തുടങ്ങി.
കഴുത്തിൽ ഷാൾ മുറുകിയതിലുണ്ടായ മുറിവും, ശ്വാസം മുട്ടലുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു. ഇതിന്‍റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഭർത്താവ് വിധുവിലേക്ക് എത്തിയത്. നാല് വർഷമായി അസുഖബാധിതയായ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മക്കളെ ചോദ്യം ചെയ്തപ്പോള്‍ മനസിലായി. തെളിവുകൾ ശേഖരിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബർ സെല്ലിനു കൈമാറി. ഭാര്യ ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതു കൂടി പരിഗണിച്ച് പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ സംശയം ഉയർന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ കൊലപാതകം പുറംലോകം അറിയാതെ പോവുമായിരുന്നു. "
https://www.facebook.com/Malayalivartha