Widgets Magazine
17
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരം ..കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇതായിരുന്നു ...!!


കിരാന കുന്നിലെ ഭൂഗർഭ ബങ്കറുകളിൽ ആ രഹസ്യം..? അപൂർവ യുഎസ് നിരീക്ഷണ വിമാനം പറന്നുയർന്നത് എന്തിന്..?


അഫ്​ഗാനിസ്ഥാനിലെ പ്രധാന നദിയിൽ ഡാം നിർമിക്കാൻ സഹായവുമായി ഇന്ത്യ..പാകിസ്ഥാന്റെ ജല സുരക്ഷാ ആശങ്കകൾ കൂടുതൽ ആഴത്തിലാക്കി..വെള്ളം കിട്ടാതെ ഇനി വലയും..


ജി സുധാകരനെ സിപിഎം പുറത്താക്കാനൊരുങ്ങുന്നു..പിണറായി വിജയനും എം ഗോവിന്ദനും ഏറെക്കുറെ തീരുമാനത്തിലെത്തിക്കഴിഞ്ഞു.. സുധാകരന് ഏറെക്കാലം കോടതി കയറേണ്ടിവരും..


തുര്‍ക്കിക്ക് 304 മില്യന്‍ ഡോളര്‍ വിലവരുന്ന ഹ്രസ്വദൂര മിസൈലുകള്‍ നൽകാൻ, അമേരിക്ക മുന്‍കൈ എടുക്കുന്നു..പാക് സൈന്യം ഇന്ത്യക്കെതിരെ ഉപയോഗിച്ച ആയുധങ്ങളിലൊന്നാണിത്..

ചൂഷണം പലവിധം... ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കടുത്ത നടപടി; ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് പിരിച്ചുവിട്ടു

22 APRIL 2025 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍; മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ

കിരാന കുന്നിലെ ഭൂഗർഭ ബങ്കറുകളിൽ ആ രഹസ്യം..? അപൂർവ യുഎസ് നിരീക്ഷണ വിമാനം പറന്നുയർന്നത് എന്തിന്..?

ജി സുധാകരനെ സിപിഎം പുറത്താക്കാനൊരുങ്ങുന്നു..പിണറായി വിജയനും എം ഗോവിന്ദനും ഏറെക്കുറെ തീരുമാനത്തിലെത്തിക്കഴിഞ്ഞു.. സുധാകരന് ഏറെക്കാലം കോടതി കയറേണ്ടിവരും..

സനോജിന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് പതിവ് യാത്ര; പ്രണയത്തിനിടെ ഒരുമിച്ച് ജീവിതം; രഹസ്യമായി ചിത്രങ്ങൾ പകർത്തി അയച്ചത് ഓട്ടോ സ്റ്റാൻഡിലെ സുഹൃത്തുക്കൾക്ക്....

പാക്കികളുടെ ആണവോർജ വീമ്പ് അവസാനിക്കുന്നു... ഇന്ത്യൻ സമ്മർദ്ദത്തിനു വഴങ്ങി രാജ്യാന്തര ഏജൻസി...

മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കേസില്‍ പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചിരുന്നു.

കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുന്നത്. സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില്‍ നിന്നും സുകാന്ത് പിന്‍മാറിയതിന്റെ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് കേസ്. പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്തിയതിനുള്ള തെളിവുകളും ഇവര്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റും ഉള്‍പ്പടെ പൊലീസിന് ലഭിച്ചു. മരിക്കുന്നതിന് മുമ്പും പെണ്‍കുട്ടി സംസാരിച്ചിരിക്കുന്നത് സുകാന്തിനോടാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

സുകാന്തും മാതാപിതാക്കളും പിന്നാലെ ഒളിവില്‍ പോയി. മകളുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സമീപിച്ചു. പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.

അതേസമയം തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. ഒളിവിലുള്ള സുകാന്തിന്റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറി. മരണത്തിന് ഏതാനും ദിവസം മുന്‍പ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.

ഐബി ഉദ്യോഗസ്ഥയുടെ ഗര്‍ഭഛിദ്രം നടത്താന്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് വ്യാജരേഖ ചമച്ചതായും പൊലീസ് കണ്ടെത്തി. യുവതിയും താനും ദമ്പതികളാണെന്നു കാണിക്കാന്‍ വിവാഹക്ഷണക്കത്തുള്‍പ്പെടെയുള്ള രേഖകളാണു വ്യാജമായി സൃഷ്ടിച്ചത്. കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യ ആശുപത്രിയില്‍ യുവതി ഗര്‍ഭഛിദ്രത്തിനു വിധേയയായപ്പോള്‍, ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിക്കാനാണു സുകാന്ത് വ്യാജമായി വിവാഹ ക്ഷണക്കത്ത് നിര്‍മിച്ചത്. ഇതിനു പുറമേ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു മൂന്നേകാല്‍ ലക്ഷം രൂപ സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

സുകാന്ത് ലൈംഗികവും സാമ്പത്തികവുമായി ചൂഷണം ചെയ്തതിന്റെ തെളിവുകള്‍ യുവതിയുടെ പിതാവ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ പേട്ട പൊലീസിനു ലഭിച്ചത്. താന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറുകയാണെന്നറിയിച്ച് യുവതിയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് അവരുടെ അമ്മയ്ക്കു സുകാന്ത് സന്ദേശം അയച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാള്‍ സ്വദേശിയുമായ സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാപ്രേരണ, വഞ്ചന തുടങ്ങിയ കുറ്റങ്ങളുടെ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. സുകാന്തിനെതിരെ ലഭിച്ച തെളിവുകളുടെ ഗൗരവം കണക്കിലെടുത്ത്, ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് വരുംദിവസങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ മാസം 24നു ചാക്കയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചതിനു പിന്നാലെ ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല.

ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംത്തിന്റെ ആരോപണം ഉയര്‍ത്തി. ഇതിന്റെ തെളിവുകള്‍ പോലീസിന് കൈമാറിയതായും സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്നും കുടുംബം പറയുന്നു. ആത്മാര്‍ഥമായി തന്നെയാണ് പോലീസ് കേസ് അന്വഷിക്കുന്നതെന്നും കുടുംബം പറഞ്ഞു.

ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും സുകാന്തിനെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നുമാണ് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചത്. ഐബി ഉദ്യോഗസ്ഥയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.എട്ട് മിനിറ്റാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്. ഐബി ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചതുപോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്. മാര്‍ച്ച് 28നാണ് പേട്ട റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടത്

ഒളിവിലുള്ള സുകാന്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറി. മരണത്തിന് ഏതാനും ദിവസം മുന്‍പ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പൊലീസിനോട് വിശദീകരണം തേടിയ കോടതി അതുവരെ അറസ്റ്റ് പാടില്ലെന്നും വാക്കാല്‍ നിര്‍ദേശം നല്‍കി.

ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം പേട്ട പൊലീസ് സുകാന്തിനെതിരെ കേസ് എടുത്തിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയില്‍ സുകാന്ത് സുരേഷിന് ഉത്തരം പറയാന്‍ ബാധ്യതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിനെതിരെ കുടുംബം പരാതി നല്‍കിയിരുന്നു.

പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സുകാന്ത് സുരേഷിനെ ആദ്യ ഘട്ടത്തില്‍ പ്രതിചേര്‍ത്തില്ല. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഓഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. മകളെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഭയക്കുന്നതായി സുകാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഒളിവിലാണ് സുകാന്ത് സുരേഷ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍, സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷിനെ ഇന്നലെയാണ് പിരിച്ചുവിട്ടത്. കേസില്‍ പ്രതിയായതോടെ വകുപ്പ് തല അന്വേഷണം നടത്തി നടപടിയെടുത്തു. സുകാന്ത് സുരേഷ് കൊച്ചി വിമാനത്താവളത്തില്‍ പ്രൊബേഷണറി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ തന്നെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഐബിക്ക് കൈമാറിയിരുന്നു.

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിചേര്‍ത്തതോടെ, സുകാന്തിനെതിരെ വകുപ്പ് തല നടപടികള്‍ ഐബി വേഗത്തിലാക്കിയിരുന്നു. ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നീക്കമുണ്ടായിരുന്നുവെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പ്രൊബേഷന്‍ സമയമായതിനാല്‍ നിയമ തടസങ്ങളില്ലെന്ന് ഐബി വിലയിരുത്തി. സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസ് ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രമാണുണ്ടായിരുന്നെതെന്നും സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്തെന്നും പിതാവ് മധുസൂദരന്‍ ആരോപിച്ചു. ഐ ബി ഉദ്യോഗസ്ഥനായ എടപ്പാള്‍ സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് പിതാവ് മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മകളുടെ അക്കൗണ്ടിലെ പണമെല്ലാം മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥന്‍ കൈക്കലാക്കി. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും മധുസൂദനന്‍ പറയുന്നു. യുടെ അക്കൗണ്ട് വിവരങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ക്കും പോലീസിനും കൈമാറിയിട്ടുണ്ട്. യുടെ മരണശേഷം അക്കൗണ്ട് വിവരങ്ങള്‍ രേഖാമൂലം തന്നെ എടുത്തിരുന്നു.

നിലവില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് മരണപ്പെട്ടത്. പേട്ടയിലെ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയ യാണ് മരണപ്പെട്ടത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ യുവതി മാനസികവും ശാരീരികവുമായി പീഡനത്തിനിരയായതായി തെളിവുകള്‍ ലഭിച്ചന്നെ് ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമാണ് ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചെന്നും ഡിസിപി അറിയിച്ചു.
അത് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിസിപി പറഞ്ഞു.

അതേസമയം സുഹൃത്തായ പ്രതി സുകാന്തിനായി അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി പറഞ്ഞു. പൊലീസ് രണ്ട് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ടെന്നും ഡിസിപി സൂചിപ്പിച്ചു.

കൂടാതെ, മരിച്ച ഐബി ഉദ്യോഗസ്ഥ മൂന്ന് ലക്ഷത്തോളം രൂപ സുഹൃത്തിന് കൈമാറിയതായി വ്യക്തമായിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിക്കെതിരെ അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരം ..  (28 minutes ago)

പച്ചത്തെറി വിളിച്ചവരാണ് ഇന്ന് ചേർത്തുപിടിക്കുന്നത്; യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്; വൈറലായി ശാരികയുടെ വാക്കുകൾ!!  (1 hour ago)

മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍; മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ  (1 hour ago)

കിരാന കുന്നിലെ ഭൂഗർഭ ബങ്കറുകളിൽ ആ രഹസ്യം..? അപൂർവ യുഎസ് നിരീക്ഷണ വിമാനം പറന്നുയർന്നത് എന്തിന്..?  (1 hour ago)

India's 'dam' ഇതാണ് ഇന്ത്യയുടെ ജലയുദ്ധം  (1 hour ago)

CPM സുധാകരന് ഏറെക്കാലം കോടതി കയറേണ്ടിവരും.  (2 hours ago)

TURKEY ഇമ്മാതിരി ആയുധങ്ങള്‍ എന്തിനാണ്?  (2 hours ago)

സനോജിന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് പതിവ് യാത്ര; പ്രണയത്തിനിടെ ഒരുമിച്ച് ജീവിതം; രഹസ്യമായി ചിത്രങ്ങൾ പകർത്തി അയച്ചത് ഓട്ടോ സ്റ്റാൻഡിലെ സുഹൃത്തുക്കൾക്ക്....  (2 hours ago)

TITANIC 3D ദൃശ്യങ്ങൾ പകർത്തി ഗവേഷകർ  (3 hours ago)

പാക്കികളുടെ ആണവോർജ വീമ്പ് അവസാനിക്കുന്നു... ഇന്ത്യൻ സമ്മർദ്ദത്തിനു വഴങ്ങി രാജ്യാന്തര ഏജൻസി...  (3 hours ago)

OPERATION SINDOOR ഒടുവിൽ സമ്മതിച്ച് പാക് പ്രധാനമന്ത്രി  (3 hours ago)

കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്തുവാൻ ഉള്ള നൈപുണി വളർത്തും; പ്രത്യേക ഓറിയന്റേഷൻ സെഷൻ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്  (3 hours ago)

ഇന്നത്തെ നിരക്ക് 69,760 രൂപ  (4 hours ago)

രക്ഷകരായി ഫയര്‍ഫോഴ്‌സ്...  (5 hours ago)

ശരീരത്തിലെ പരുക്കുകളും മുറിവുകളും കണ്ട് ഡോക്ടര്‍ക്ക് സംശയം....  (5 hours ago)

Malayali Vartha Recommends