Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...


ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..


അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം തുടങ്ങി..ഇറാന്റെ കണ്ണുകളെ വെട്ടിച്ച് 7500 കിലോമീറ്റര്‍ അകലേക്ക് പറന്നത്, പസഫിക് സമുദ്രത്തിലെ ത് ഗ്വാമിൽ നിന്ന്,..എന്തിനാണ് ഈ ദ്വീപ് തിരഞ്ഞെടുത്തത്..


അനിശ്ചിതാവസ്ഥയിൽ പശ്ചിമേഷ്യ; ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ച് ഇറാൻ: ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി: തെല്‍ അവിവിലും ജറുസലേമിലും ഒരേ സമയം ആക്രമണം...

മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുട്ടിടിക്കും..തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണുമ്പോള്‍ മുട്ടിഴയും...130 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയൊഴുകിയാല്‍..

21 MAY 2025 07:14 PM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍  മുഖ്യമന്ത്രി പിണറായി വിജയന്റെ മുട്ടിടിക്കും.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണുമ്പോള്‍  മുട്ടിഴയും. 130 വര്‍ഷത്തിലേറെ  പഴക്കമുള്ള മുല്ലപ്പെരിയാര്‍  അണക്കെട്ട് പൊട്ടിയൊഴുകിയാല്‍ സ  കേരളത്തിലെ  ഏഴു ജില്ലകളിലെ 35 ലക്ഷം ജനങ്ങള്‍ വെള്ളംകുടിച്ചു മരിക്കുമെന്ന ഭയനകമായ സ്ഥിതിവിശേഷത്തിന് പരിഹാരം കാണാന്‍ ഇരട്ടച്ചങ്കന് കെല്‍പ്പില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുണിയണമെന്നു പറയാന്‍ സിപിഎമ്മിലെ ഒരു നേതാവിനും ധൈര്യമില്ലാതെ പോയിരിക്കുന്നു. സമരം സമരം സിന്ദാബാദ് എന്ന് സഖാക്കളെ പഠിപ്പിക്കുന്ന സിപിഎം മുല്ലപ്പെരിയാര്‍

 

വിഷയത്തില്‍ ഒരു ഹര്‍ത്താല്‍ പോലും നടത്തിയ ജനശ്രദ്ധയാകര്‍ഷിക്കുന്നില്ല. മുല്ലപ്പെരിയാര്‍ പൊളിച്ചു പണിയണമെന്ന് കേരളത്തിലെ സിപിഎം പറയുമ്പോള്‍ തൊട്ടുപോയാല്‍ വിഷയം മാറുമെന്നാണ് തമിഴ് നാട് സിപിഎമ്മിന്റെ നിലപാട്.  തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത ഫ്രണ്ടാണെന്ന് അവകാശപ്പെടുന്ന പിണറായി വിജയനും ഇടതു സര്‍ക്കാരിനും അണക്കെട്ട് പൊളിച്ചു പണിയാനുള്ള നടപടിയുണ്ടാക്കാന്‍ സാധിക്കുന്നില്ല.ആശങ്കാജനകമായ നിലയില്‍ അണക്കെട്ട് നിറയുന്ന ഓരോ മഴക്കാലവും കേരളത്തിന് വന്‍ഭീഷണിയാണെന്നിരിക്കെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയാനുള്ള

ശാശ്വതമായ നടപടിയെടുക്കാന്‍ പിണറായി വിജയന് സാധിക്കില്ല, സാധിക്കുകയുമില്ല.പ്രശനം പാര്‍ലമെന്റിലും സുപ്രീം കോടതിയില്‍ വേണ്ട വിധത്തില്‍ അവതരിപ്പിക്കുന്നതില്‍ കേരള സര്‍ക്കാര്‍ എക്കാലവും വന്‍പരാജയമാണ്. ഓരോ കാലത്തും സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടുന്നതില്‍ തമിഴ് നാട് വിജയിക്കുകയും ചെയ്തിട്ടുണ്ട്.ജലനിരപ്പ് 142 അടിയിലെത്തിക്കണമോ  അതോ അതില്‍ താഴ്ത്തി നിറുത്തണമോ എന്നതതല്ല ഇപ്പോഴത്തെ  അടിസ്ഥാന പ്രശ്‌നം. കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരും സ്വത്തു വകകളും ഇല്ലാതാകുമെന്നുള്ള വസ്തുത ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. മഴക്കാലത്ത് ഇടുക്കി അണക്കെട്ട് നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍

 

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ആ വെള്ളം താങ്ങിനിറുത്താനുള്ള ശേഷി ഇടുക്കി,ചെറുതോണി ഡാമുകള്‍ക്കില്ല. മാത്രവുമല്ല ഈ അണക്കെട്ടുകള്‍ക്ക് താഴ് ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ ഉള്‍പ്പെടെ വേറെയും ഡാമുകളുണ്ടെന്നതാണ് ഏറ്റവും ഭീതികരമായത്. ഒരേ സമയം ആറേഴ് അണക്കെട്ടുകള്‍ തകരുകയും വന്‍ പ്രളയവും അനുബന്ധമായി മലയിടിച്ചിലും ഭൂകമ്പവും സംഭവിക്കാവുന്ന ഭയാനകമായ സാഹചര്യം ലോകത്തെ അറിയിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ വന്‍പരാജയം തന്നെയാണ്.

 

പിടിഞ്ഞാറോട്ടൊഴുകുന്ന പെരിയാറിലെ വെള്ളം  കിഴക്കോട്ട് ഒഴുക്കി തമിഴ്‌നാട്ടിലെ തേനി, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ വരണ്ട മഴ നിഴല്‍ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുക എന്നതായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുമ്പോഴത്തെ  ലക്ഷ്യം. തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ ജല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുകൂടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍, അണക്കെട്ട് കേരളത്തിലാണെങ്കിലും, അത് പ്രവര്‍ത്തിപ്പിക്കുന്നതും ഉടസ്ഥത വഹിക്കുന്നതും തമിഴ്‌നാട് സര്‍ക്കാരാണ്.

 

അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനു 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് പുതുക്കി നല്‍കിയ അപേക്ഷയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങളെത്തിക്കുന്നതിനു കേരളം തടസം  നില്‍ക്കരുതെന്നുംകോടതി നിര്‍ദേശിച്ചിരിക്കുന്നു.2014ലെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍  നിര്‍ദേശിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം മേല്‍നോട്ടസമിതി എത്രയും വേഗം പരിഗണിക്കണമെന്നും കോടതി പറഞ്ഞിരിക്കുന്നു. അതേ സമയം  ബലപ്പെടുത്തലിനു പരകരം പുതിയൊരു അണക്കെട്ട് പണിത് പ്രശ്‌നത്തിന് പരിഹാരവുമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല.

ചുണ്ണാമ്പുകല്ലും ചക്കരയും കത്തിച്ച  ഇഷ്ടികപ്പൊടിയും ഉപയോഗിച്ചാണ് പഴയ സാങ്കേതിക വിദ്യയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മാണം നടപ്പാക്കിയിരിക്കുന്നത്. പരമാവധി നൂറു വര്‍ഷത്തെ കാലാവധി പ്രതീക്ഷിച്ച് നിര്‍മാണം നടത്തിയ അണക്കെട്ട് 130 വര്‍ഷം പിന്നിട്ടിരിക്കുന്നു.110 അടിക്ക് താഴെ ജലനിരപ്പ് എത്തിക്കാതെ ബലപ്പെടുത്തലിനുള്ള ഗ്രൗട്ടിങ് നടത്തുന്നത് ഗുണംചെയ്യില്ലെന്ന കേരളത്തിന്റ വാദം പരിഗണിച്ച കോടതി, വിഷയത്തില്‍ മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിരിക്കുന്നു.
ഇടുക്കി ജില്ലയിലെ തേക്കടിയില്‍ പശ്ചിമഘട്ടത്തിലെ  കുന്നുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 881 മീറ്റര്‍  ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത്.

 

 1887 നും 1895 നും ഇടയില്‍ ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന  ജോണ്‍ പെന്നി ക്യുക്ക് നിര്‍മിച്ച  അണക്കെട്ട് തമിഴ്‌നാട്ടിലെ ആറ് ജില്ലകളില്‍  വെള്ളം എത്തിക്കാനുള്ള പദ്ധതിയാണ്.  അണക്കെട്ടില്‍നിന്നു പെന്‍സ്റ്റോക്ക് പൈപ്പുകള്‍വഴിയാണ് വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം പൂര്‍ണ്ണമായും കേരളത്തിലാണ്. അതിനാല്‍ ഇത് പൂര്‍ണമായി കേരളത്തിന് അവകാശപ്പെട്ട വെള്ളവുമാണ്.   മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് തടാകവും പരിസരവും ഉള്‍പ്പെടുന്ന പെരിയാര്‍ കടുവാ സങ്കേതം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു  (38 minutes ago)

വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ എത്തിയത്  (59 minutes ago)

ചാലക്കുടിയില്‍ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ  (1 hour ago)

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2021 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (2 hours ago)

അമ്മയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന  (3 hours ago)

പാലക്കാട്ടേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  (4 hours ago)

തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി  (5 hours ago)

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍  (5 hours ago)

പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ് വഴക്കം; സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (5 hours ago)

എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണം; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി  (6 hours ago)

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (6 hours ago)

ജാനകി എന്ന പേര് മാറ്റണം: സുരേഷ് ഗോപി ചിത്രം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍  (6 hours ago)

ഇറാൻ കടൽ യുദ്ധത്തിലേക്ക്  (7 hours ago)

Malayali Vartha Recommends