Widgets Magazine
22
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുട്ടിടിക്കും..തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണുമ്പോള്‍ മുട്ടിഴയും...130 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയൊഴുകിയാല്‍..


ബ്രഹ്മോസ്-II: ഭാവിയെ തുളച്ചുകയറാൻ തയ്യാറായി ഇന്ത്യയുടെ ഹൈപ്പർസോണിക് കഠാര...ശബ്ദത്തിന്റെ ഏഴ് മുതൽ എട്ട് മടങ്ങ് വരെ വേഗതയിൽ.. കുതിക്കാൻ ശേഷിയുള്ള മിസൈൽ,.


ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്.. ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ വരവ്..


കേരളത്തിലെ ഇ.ഡിയെ അടിമുടി സംശയിച്ച് കേന്ദ്ര സർക്കാർ...ഉയർന്ന ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ തത്കാലം ഇടപെടാൻ സാധ്യതയില്ല... ഇ.ഡി. ഉദ്യോഗസ്ഥർ സി പി എമ്മുകാരുമായി ഒത്തുകളിച്ചു എന്ന സംശയം..


സംസ്ഥാനത്ത് ഇന്നലെ അനുഭവപ്പെട്ട അതിതീവ്ര മഴയില്‍ കനത്ത നാശനഷ്ടം...ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി

മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുട്ടിടിക്കും..തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണുമ്പോള്‍ മുട്ടിഴയും...130 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയൊഴുകിയാല്‍..

21 MAY 2025 07:14 PM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍  മുഖ്യമന്ത്രി പിണറായി വിജയന്റെ മുട്ടിടിക്കും.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണുമ്പോള്‍  മുട്ടിഴയും. 130 വര്‍ഷത്തിലേറെ  പഴക്കമുള്ള മുല്ലപ്പെരിയാര്‍  അണക്കെട്ട് പൊട്ടിയൊഴുകിയാല്‍ സ  കേരളത്തിലെ  ഏഴു ജില്ലകളിലെ 35 ലക്ഷം ജനങ്ങള്‍ വെള്ളംകുടിച്ചു മരിക്കുമെന്ന ഭയനകമായ സ്ഥിതിവിശേഷത്തിന് പരിഹാരം കാണാന്‍ ഇരട്ടച്ചങ്കന് കെല്‍പ്പില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുണിയണമെന്നു പറയാന്‍ സിപിഎമ്മിലെ ഒരു നേതാവിനും ധൈര്യമില്ലാതെ പോയിരിക്കുന്നു. സമരം സമരം സിന്ദാബാദ് എന്ന് സഖാക്കളെ പഠിപ്പിക്കുന്ന സിപിഎം മുല്ലപ്പെരിയാര്‍

 

വിഷയത്തില്‍ ഒരു ഹര്‍ത്താല്‍ പോലും നടത്തിയ ജനശ്രദ്ധയാകര്‍ഷിക്കുന്നില്ല. മുല്ലപ്പെരിയാര്‍ പൊളിച്ചു പണിയണമെന്ന് കേരളത്തിലെ സിപിഎം പറയുമ്പോള്‍ തൊട്ടുപോയാല്‍ വിഷയം മാറുമെന്നാണ് തമിഴ് നാട് സിപിഎമ്മിന്റെ നിലപാട്.  തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത ഫ്രണ്ടാണെന്ന് അവകാശപ്പെടുന്ന പിണറായി വിജയനും ഇടതു സര്‍ക്കാരിനും അണക്കെട്ട് പൊളിച്ചു പണിയാനുള്ള നടപടിയുണ്ടാക്കാന്‍ സാധിക്കുന്നില്ല.ആശങ്കാജനകമായ നിലയില്‍ അണക്കെട്ട് നിറയുന്ന ഓരോ മഴക്കാലവും കേരളത്തിന് വന്‍ഭീഷണിയാണെന്നിരിക്കെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയാനുള്ള

ശാശ്വതമായ നടപടിയെടുക്കാന്‍ പിണറായി വിജയന് സാധിക്കില്ല, സാധിക്കുകയുമില്ല.പ്രശനം പാര്‍ലമെന്റിലും സുപ്രീം കോടതിയില്‍ വേണ്ട വിധത്തില്‍ അവതരിപ്പിക്കുന്നതില്‍ കേരള സര്‍ക്കാര്‍ എക്കാലവും വന്‍പരാജയമാണ്. ഓരോ കാലത്തും സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടുന്നതില്‍ തമിഴ് നാട് വിജയിക്കുകയും ചെയ്തിട്ടുണ്ട്.ജലനിരപ്പ് 142 അടിയിലെത്തിക്കണമോ  അതോ അതില്‍ താഴ്ത്തി നിറുത്തണമോ എന്നതതല്ല ഇപ്പോഴത്തെ  അടിസ്ഥാന പ്രശ്‌നം. കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരും സ്വത്തു വകകളും ഇല്ലാതാകുമെന്നുള്ള വസ്തുത ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. മഴക്കാലത്ത് ഇടുക്കി അണക്കെട്ട് നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍

 

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ആ വെള്ളം താങ്ങിനിറുത്താനുള്ള ശേഷി ഇടുക്കി,ചെറുതോണി ഡാമുകള്‍ക്കില്ല. മാത്രവുമല്ല ഈ അണക്കെട്ടുകള്‍ക്ക് താഴ് ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ ഉള്‍പ്പെടെ വേറെയും ഡാമുകളുണ്ടെന്നതാണ് ഏറ്റവും ഭീതികരമായത്. ഒരേ സമയം ആറേഴ് അണക്കെട്ടുകള്‍ തകരുകയും വന്‍ പ്രളയവും അനുബന്ധമായി മലയിടിച്ചിലും ഭൂകമ്പവും സംഭവിക്കാവുന്ന ഭയാനകമായ സാഹചര്യം ലോകത്തെ അറിയിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ വന്‍പരാജയം തന്നെയാണ്.

 

പിടിഞ്ഞാറോട്ടൊഴുകുന്ന പെരിയാറിലെ വെള്ളം  കിഴക്കോട്ട് ഒഴുക്കി തമിഴ്‌നാട്ടിലെ തേനി, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ വരണ്ട മഴ നിഴല്‍ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുക എന്നതായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുമ്പോഴത്തെ  ലക്ഷ്യം. തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ ജല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുകൂടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍, അണക്കെട്ട് കേരളത്തിലാണെങ്കിലും, അത് പ്രവര്‍ത്തിപ്പിക്കുന്നതും ഉടസ്ഥത വഹിക്കുന്നതും തമിഴ്‌നാട് സര്‍ക്കാരാണ്.

 

അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനു 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് പുതുക്കി നല്‍കിയ അപേക്ഷയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങളെത്തിക്കുന്നതിനു കേരളം തടസം  നില്‍ക്കരുതെന്നുംകോടതി നിര്‍ദേശിച്ചിരിക്കുന്നു.2014ലെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍  നിര്‍ദേശിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം മേല്‍നോട്ടസമിതി എത്രയും വേഗം പരിഗണിക്കണമെന്നും കോടതി പറഞ്ഞിരിക്കുന്നു. അതേ സമയം  ബലപ്പെടുത്തലിനു പരകരം പുതിയൊരു അണക്കെട്ട് പണിത് പ്രശ്‌നത്തിന് പരിഹാരവുമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല.

ചുണ്ണാമ്പുകല്ലും ചക്കരയും കത്തിച്ച  ഇഷ്ടികപ്പൊടിയും ഉപയോഗിച്ചാണ് പഴയ സാങ്കേതിക വിദ്യയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മാണം നടപ്പാക്കിയിരിക്കുന്നത്. പരമാവധി നൂറു വര്‍ഷത്തെ കാലാവധി പ്രതീക്ഷിച്ച് നിര്‍മാണം നടത്തിയ അണക്കെട്ട് 130 വര്‍ഷം പിന്നിട്ടിരിക്കുന്നു.110 അടിക്ക് താഴെ ജലനിരപ്പ് എത്തിക്കാതെ ബലപ്പെടുത്തലിനുള്ള ഗ്രൗട്ടിങ് നടത്തുന്നത് ഗുണംചെയ്യില്ലെന്ന കേരളത്തിന്റ വാദം പരിഗണിച്ച കോടതി, വിഷയത്തില്‍ മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിരിക്കുന്നു.
ഇടുക്കി ജില്ലയിലെ തേക്കടിയില്‍ പശ്ചിമഘട്ടത്തിലെ  കുന്നുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 881 മീറ്റര്‍  ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത്.

 

 1887 നും 1895 നും ഇടയില്‍ ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന  ജോണ്‍ പെന്നി ക്യുക്ക് നിര്‍മിച്ച  അണക്കെട്ട് തമിഴ്‌നാട്ടിലെ ആറ് ജില്ലകളില്‍  വെള്ളം എത്തിക്കാനുള്ള പദ്ധതിയാണ്.  അണക്കെട്ടില്‍നിന്നു പെന്‍സ്റ്റോക്ക് പൈപ്പുകള്‍വഴിയാണ് വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം പൂര്‍ണ്ണമായും കേരളത്തിലാണ്. അതിനാല്‍ ഇത് പൂര്‍ണമായി കേരളത്തിന് അവകാശപ്പെട്ട വെള്ളവുമാണ്.   മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് തടാകവും പരിസരവും ഉള്‍പ്പെടുന്ന പെരിയാര്‍ കടുവാ സങ്കേതം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രി 7 മണിക്കു ശേഷമാണ് ഇവരെ കാണാതായത് എന്നാണ് വിവരം  (4 hours ago)

വിമാനം അടിയന്തിര ലാന്റിങ് നടത്തി  (5 hours ago)

വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്ത് തന്നെയാണ് അപകടമുണ്ടായത്  (5 hours ago)

ഗാന്ധി കുടുംബം കുറ്റകൃത്യത്തില്‍ നിന്ന് 142 കോടി രൂപ അനുഭവിച്ചിട്ടുണ്ടെന്ന് ഇഡി  (7 hours ago)

കാര്‍ ഓടിച്ചു പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റില്‍  (7 hours ago)

മൃതദേഹം ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതായി സംശയം  (7 hours ago)

ദേശീയപാതയുടെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക  (8 hours ago)

ഒരു തോട്ടത്തിലെ മരത്തണലിലിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ മരക്കമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു  (8 hours ago)

രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് ധരിക്കണം  (8 hours ago)

കേരളത്തിന് വന്‍ദുരന്തം  (8 hours ago)

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയത്  (8 hours ago)

Brahmos-ii പരീക്ഷണം വിജയം  (10 hours ago)

ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി  (10 hours ago)

ഇടിച്ച് അവശനാക്കി, ഇരുമ്പായുധം കൊണ്ട് ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കി; ഞെട്ടൽ മാറാതെ ചുമട് തൊഴിലാളി  (11 hours ago)

Nasa മുന്നറിയിപ്പു നല്‍കി നാസ  (11 hours ago)

Malayali Vartha Recommends