കേരളത്തെ നടുക്കി വീണ്ടും ഒരു ആത്മഹത്യ വാർത്ത.. റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിനും മുൻപിലേക്ക് ചാടി ആത്‍മഹത്യ ചെയ്തു..ശരീരം തിരിച്ചറിയാൻ പോലും സാധിക്കാതെ വിധത്തിൽ..

കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിന്‍ ഇടിച്ചു മരിച്ചു സംവഭത്തിന്റെ നടുക്കം മാറുന്നില്ല. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരന്‍ നായര്‍ അംബിക ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (38), ഹരിപ്പാട് നടുവട്ടം കാട്ടില്‍ചിറയില്‍ രവീന്ദ്രന്‍ നായര്‍ വിമല ദമ്പതികളുടെ മകള്‍ 16 വയസുകാരിയാണ് മരിച്ചത് . ഇരുവരും തീവണ്ടിക്ക് മുന്നില്‍ചാടി ആത്മഹത്യ ചെയ്യുകയിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
ഇന്നലെ രാവിലെ 11.30ന് കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് പറുന്നത്. ബൈക്കില്‍ ദേശീയപാത വഴി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇരുവരും പ്ലാറ്റ് ഫോമിന്റെ വടക്കുഭാഗത്ത് അരമണിക്കൂറോളം സംസാരിച്ചു നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ട്രെയിന്‍ വരുന്ന ശബ്ദംകേട്ട് ഇരുവരും ഒന്നാം നമ്പര്‍ ഫ്‌ലാറ്റ്‌ഫോമില്‍ കയറി നില്‍ക്കുന്നത് സമീപമുള്ള ഗേറ്റ് കീപ്പര്‍ ശ്രദ്ധിച്ചു.കരുവാറ്റയില്‍ സ്റ്റോപ് ഇല്ലാത്ത ട്രെയിനായതിനാല്‍ വേഗത്തില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു. ഇതോടെ ഇരുവരും ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പര്‍ ചാടരുത് എന്ന് ഉറക്കെ വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ട്രെയിന്‍ അടുത്ത് വന്നതോടെ ഇരുവരും ഒന്നിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ചാടല്ലേയെന്ന് ഗേറ്റ് കീപ്പർ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷ നേരംകൊണ്ട് ഇവരെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു. തലയടക്കം ചിതറിപ്പോയ അവസ്ഥയിലായിരുന്നു. അതുകൊണ്ട് ഇവരെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാലിയിരുന്നെന്ന് നാട്ടുകാർ പറയുന്നു.റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുൻപ് ട്രാക്കിൽ വലിയ വളവുകളൊന്നും ഇല്ലാത്തതിനാൽ ട്രെയിൻ വരുന്നത് ദൂരെനിന്നു തന്നെ ശ്രീജിത്തും പെൺകുട്ടിയും കണ്ടിരിക്കാമെന്നാണ് നിഗമനം.
അപകടത്തിന് ശേഷം ലോക്കോ പൈലറ്റ് വിവരം ആലപ്പുഴ സ്റ്റേഷനിൽ എത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടു. സ്റ്റേഷനിലേക്ക് എത്താൻ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്റെ ബന്ധുവിന്റെതാണെന്നാണ് വിവരം.ചുരുക്കം ചില പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം സ്റ്റോപ്പുള്ള കരുവാറ്റയില്‍ സ്ഥിരമായി സ്റ്റേഷന്‍ മാസ്റ്ററോ ജീവനക്കാരോ ഇല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.സ്റ്റേഷന്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ആരോപണമുണ്ട്. ഷാംപൂ വാങ്ങാന്‍ കടയില്‍ പോകുകയാണ് എന്നു പറഞ്ഞാണ് ദേവിക രാവിലെ വീട്ടില്‍ നിന്നു പോയത്.
ദേവിക ഹരിപ്പാട് ഗവ. ബോയ്‌സ് എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ഈ വീട്ടില്‍ ശ്രീജിത്ത് വരുന്നത് കണ്ടാണ് ദേവികയ്ക്ക് പരിചയമുള്ളത്. അതേസമയം ഇരുവരും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ കാരണം എന്താണെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.ഇരുവരും പരിചയമുള്ളവർ ആണെന്നാണ് റിപ്പോർട്ടുകൾ . പോലീസ് വിശദമായി തന്നെ അന്വേഷിച്ചു വരികയാണ് .
https://www.facebook.com/Malayalivartha