Widgets Magazine
31
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കല്ലെറിഞ്ഞോടിച്ച് കുട്ടികൾ: പത്ത് വയസുള്ള കുട്ടികളെ നഗ്നത കാണിച്ചും, മിഠായി നൽകി പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സമയോചിത നീക്കത്തിലൂടെ രക്ഷപ്പെടൽ...


60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; തിരുവനന്തപുരത്തും,കൊല്ലത്തും റെഡ് അലേർട്ട്...


ആളെ ഇറക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് പിന്നിലേയ്ക്ക് ഉരുണ്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറി അപകടം...


ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്.. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി.. സമ്മതിച്ച് പാക് പ്രധാനമന്ത്രി..


കേരളത്തിലെ ദേശീയപാത തകർച്ച.. കടുത്ത നടപടി എടുത്തിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി..എഞ്ചിനീയറെ പിരിച്ചുവിട്ടു.. കരാർ എടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്..

കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും, ഇ.ഡി പ്രതിചേർത്തതോടെ നിയമയുദ്ധ സാധ്യത വഴിതുറന്നിരിക്കുകയാണ്..കായംകുളം കൊച്ചുണ്ണിമാർക്ക് വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്..

29 MAY 2025 12:18 PM IST
മലയാളി വാര്‍ത്ത

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി എം പ്രതിയായതോടെ പാർട്ടിയുടെ അംഗീകാരം നഷ്ടമാകാൻ സാധ്യതയുള്ളതായി പാർട്ടിക്ക് ഉപദേശം ലഭിച്ചതായി സൂചന. കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും ഇ.ഡി പ്രതിചേർത്തതോടെ നിയമയുദ്ധ സാധ്യത വഴിതുറന്നിരിക്കുകയാണ്. . ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി പാർട്ടിയെ ഇ.ഡി പ്രതിചേർത്തപ്പോഴാണ് ഇത്തരമൊരു നിയമയുദ്ധം മുൻപു സംഭവിച്ചത്. 2024 മേയിൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനൊപ്പം ആം ആദ്മി പാർട്ടിയെയും ഇ.ഡി പ്രതിചേർത്തിരുന്നു. ഇതിന്റെ നിയമസാധ്യത ചോദ്യം ചെയ്തു കെജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

 

എന്നാൽ, കള്ളപ്പണം തടയൽ നിയമത്തിലെ 70ാം വകുപ്പിൽ കമ്പനികളും ഉൾപ്പെടുമെന്നും ഈ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെയും പ്രതിചേർക്കാമെന്നും വിലയിരുത്തി കോടതി ഹർജി തള്ളി. ഇതിനെതിരെ എഎപി സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇപ്പോഴും തീരുമാനമാകാതെ തുടരുകയാണ്.  സി.പി.എം പ്രതിസ്ഥാനത്ത് നിൽക്കുന്ന അപൂർവകാഴ്ചയാണ് രാജ്യത്തുള്ളത്. ഏതായാലും കരുവന്നൂർസി.ബി.ഐ.യുടെ കൈയിലെത്തുമെന്ന് സി പി എം  വിശ്വസിക്കുന്നു. സി പി എമ്മിലെ ഉന്നതൻ കുടുങ്ങുമോ എന്ന് കണ്ടറിയാം. കാരണം അഴിമതിപണം മുകൾ തട്ടു വരെ എത്തിയിരിക്കാമെന്നാണ് കണക്കുകൂട്ടൽ. സിബിഐക്കു അന്വേഷണം  കൈമാറാനുള്ള സാധ്യത തടയാൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.

റജിസ്റ്റർ ചെയ്ത 20 കേസുകളിലും കുറ്റപത്രങ്ങൾ അതിവേഗം തയാറാകുന്നുവെന്നാണു സൂചന.  ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തിനു വിടാനുള്ള സാധ്യത സജീവമായി തുടരുന്നതു സിപിഎമ്മിനെ ആശങ്കയിലാക്കുന്നു. ഇ.ഡി അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതും കള്ളപ്പണ ഇടപാടുകൾ മാത്രമാണ് എന്നതിനാൽ മറ്റു കുറ്റകൃത്യങ്ങളെല്ലാം സിബിഐ അന്വേഷിക്കണമെന്നാണു പരാതിക്കാരൻ എം.വി. സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി. ക്രൈംബ്രാഞ്ച് അന്വേഷണം ഏതാനും പേരിലൊതുങ്ങിയെന്ന പരാതിക്കാരന്റെ വാദം സ്വീകരിക്കപ്പെട്ടാൽ സിബിഐ അന്വേഷണം വരും. 

 

കരുവന്നൂരിൽ നിന്നു മോഷ്ടിച്ച പണം ഏതൊക്കെ കൈകളിലെത്തിയെന്നും ഗൂഢാലോചനയിൽ ആരൊക്കെ പങ്കാളിയായെന്നും സി പി എം സംസ്ഥാന നേതാക്കളുടെ പങ്കു കണ്ടെത്തണമെന്നുമടക്കം സുരേഷിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങാതെ അന്വേഷണം നടത്തണമെന്നും ജൂലൈയ്ക്കുള്ളിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ അന്വേഷണ സംഘത്തോടു നിർദേശിക്കുയും ചെയ്തു. 20 കേസുകളിലെയും അന്തിമ റിപ്പോർട്ടുകൾ പരിശോധിച്ചശേഷം അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടെത്തിയാൽ സിബിഐ വരാൻ സാധ്യതയുണ്ട്. കള്ളപ്പണമെന്ന വശം മാത്രം കേന്ദ്രീകരിച്ച് ഇ.ഡി നടത്തിയ അന്വേഷണത്തേക്കാൾ വിപുലമായിരിക്കും സിബിഐ അന്വേഷണം. കേന്ദ്രത്തിന്റെ  കൈയിൽ കാര്യങ്ങൾ എത്തുകയും ചെയ്യും. 

 

കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമേ സിപിഎമ്മിനെ 68–ാം പ്രതിയായി ചേർത്തത് അത്യപൂർവ നടപടിയെന്നാണ്  നിയമ വിദഗ്ധർ പറയുന്നത് . കോൺഗ്രസ് നേതാക്കൾക്കെതിരെ ഫയൽ ചെയ്യപ്പെട്ട നാഷനൽ ഹെറൾഡ് കേസിലടക്കം നേതാക്കന്മാരെ പ്രതി ചേർത്തതല്ലാതെ പാർട്ടിയെ പ്രതി ചേർക്കുകയെന്നതു സമ‍ീപകാല ചരിത്രത്തിലില്ലെന്നാണു സൂചന. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുന്നയാളാകും കോടതി നടപടികൾ നേരിടേണ്ടിവരിക.മൂന്നു വ്യത്യസ്ത നേതാക്കൾ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുമ്പോൾ ബാങ്കിൽ അഴിമതി നടന്നു കൊണ്ടിരുന്നതും പാർട്ടി അക്കൗണ്ടുകളിലേക്കു കണക്കിൽപെടാത്ത പണം വന്നുവെന്നു തെളിഞ്ഞതും പ്രതി ചേർക്കാൻ വഴിയൊരുക്കിയെന്നാണു സൂചന. ക്രമക്കേടിൽ  ഗുണഭോക്താക്കളായെന്നു ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ 73 ലക്ഷം രൂപയടക്കം 29 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇനി എത്ര കോടി പോകുമെന്ന് കണ്ടറിയാം.

 

കരുവന്നൂര്‍ തട്ടിപ്പുകേസില്‍ ഇ ഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചതോടെ സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധിയാണ് . നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും കരുവന്നൂര്‍ ചര്‍ച്ചയാകും. പാര്‍ട്ടി നേതാക്കളെ പ്രതികളാക്കിയത് രാഷ്‌ട്രീയ പകപോക്കലെന്ന് സിപിഎം നേതൃത്വം ആരോപിക്കുമ്പോഴും അവരുടെ വാദങ്ങള്‍ ദുര്‍ബലമാണ്. പത്തുവര്‍ഷത്തിലേറെ നീണ്ടുനിന്ന തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്. തട്ടിപ്പുകാര്‍ക്ക് ഒത്താശ ചെയ്തതിനും പ്രതിഫലമായി വന്‍തുക കൈപ്പറ്റിയതിനുമാണ് നേതാക്കളും പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുന്നത്. നിരവധി തവണ സഹകാരികളും താഴെത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചിട്ടും കരുവന്നൂരില്‍ പാര്‍ട്ടി നേതൃത്വം തട്ടിപ്പുകാരെ സംരക്ഷിക്കുകയായിരുന്നു.

 

പാര്‍ട്ടിയുടെ അറിവും പിന്തുണയുമില്ലാതെ പത്തു വര്‍ഷത്തിലേറെ ഒരു സഹകരണ ബാങ്കില്‍ ഇത്തരമൊരു തട്ടിപ്പു നടക്കുക അസാധ്യമാണ്. എ.സി. മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് തട്ടിപ്പിന് തുടക്കം. അന്നു ബ്രാഞ്ച് മാനേജരായിരുന്ന എം.വി. സുരേഷ് രേഖാമൂലം മൊയ്തീനു പരാതി നല്കിയിട്ടും നടപടിയുണ്ടായില്ല. സുരേഷിനെ ബാങ്കില്‍ നിന്നും പിന്നീടു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പിന്നീട് മൊയ്തീന്‍ മന്ത്രിയായപ്പോള്‍ കെ. രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായി. രാധാകൃഷ്ണനു ശേഷം എം.എം. വര്‍ഗീസും സെക്രട്ടറിയായി. ഈ സമയത്തെല്ലാം പരാതികളുമായി നിരവധി പേര്‍ പാര്‍ട്ടി ഓഫീസ് കയറിയിറങ്ങി. പക്ഷേ നേതൃത്വം അനങ്ങിയില്ല. തട്ടിപ്പിനു നേതൃത്വം നല്കിയ പ്രധാന പ്രതി ബിജു കരീമിന്റെ സ്ഥാപനം ഉദ്ഘാടനത്തിനു സഹ. മന്ത്രിയായിരുന്ന മൊയ്തീന്‍ നേരിട്ടെത്തുകയും ചെയ്തു. സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പലവട്ടം തട്ടിപ്പു ചൂണ്ടിക്കാണിച്ചു. സര്‍ക്കാരും പാര്‍ട്ടിയും അതെല്ലാം മറച്ചുവച്ചു.

പരാതി നല്കിയ പലരും പാര്‍ട്ടിക്കു പുറത്തായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന എ.കെ. ചന്ദ്രനാണ് പാര്‍ട്ടി കരുവന്നൂര്‍ ബാങ്കിന്റെ ചുമതല നല്കിയിരുന്നത്. ചന്ദ്രന്‍ നേരത്തേ തന്നെ കേസില്‍ പ്രതിയായി. പിന്നീട് ചന്ദ്രനെ പാര്‍ട്ടി പുറത്താക്കി. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍കുമാര്‍ സിപിഎം നേതാക്കള്‍ക്കെതിരേ മൊഴി നല്കിയിട്ടുണ്ട്. നേതാക്കള്‍ പറഞ്ഞിട്ടാണ് കോടികളുടെ വ്യാജ വായ്പകള്‍ നല്കിയതെന്നാണ് മൊഴി.ഇതിൽ ഉന്നത നേതാവും ഉൾപ്പെടാം. കേരളത്തിലെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കരുവന്നൂരില്‍ നടന്നത്. ബാങ്കില്‍ ചെറിയ വായ്പകള്‍ക്കായി പണയപ്പെടുത്തിയിരുന്ന സാധാരണക്കാരുടെ ആധാരത്തിന്മേല്‍ വ്യാജ പേരുകളില്‍ കോടികള്‍ വായ്പ എഴുതിച്ചേര്‍ത്ത് പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിലൊരു വിഹിതം പാര്‍ട്ടിക്കും ലഭിച്ചു. പ്രതികളുടെ അക്കൗണ്ടില്‍ നിന്ന് പാര്‍ട്ടി ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റികളുടെ

 

അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.സ്വർണക്കടത്ത് കേസ് മുതൽ ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങൾ സംശയങ്ങളുടെ മുൾ മുനയിലേക്ക് എത്തിയതും രാജീവ് ചന്ദ്രശേഖർ പാർട്ടി പ്രസിഡന്റായതുമാണ് കരുവന്നൂർ കേസിൽ വഴിത്തിരിവായത്. ഇ ഡി കേരളത്തിൽ അന്വേഷിക്കുന്ന കേസുകളിൽ വ്യക്തമായ നടപടികൾ ഉണ്ടാകാത്തത് ഈ അന്വേഷണങ്ങൾ ആർക്ക് വേണ്ടി, എന്തിനു വേണ്ടി എന്ന ചോദ്യങ്ങൾ ഉയർത്തി, അന്വേഷണം നടത്തുന്ന മിക്ക കേസുകളിലും അറസ്റ്റിലായവരുടെയും അറസ്റ്റിലാകേണ്ടവരുടെയും ചട്ടുകങ്ങളായി ചില ഉദ്യോഗസ്ഥന്മാർ മാറിയെന്നും ആരോപണം ഉയർന്നു. ഈ ചോദ്യം ഇന്ന് കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. എൻ ഐ എ ഒഴികെ ഒരു കേന്ദ്ര ഏജൻസിയും നടത്തുന്ന അന്വേഷണങ്ങൾ ഒരു തീരത്ത് അടുക്കുന്നില്ല.

 

ഇത് സംബന്ധിച്ച് കോടതികളിൽ നിന്ന് ചോദ്യശരങ്ങൾ ഉയരുമ്പോൾ പോലും ആഴങ്ങളിൽ മുങ്ങി തപ്പുകയാണ് ഇ.ഡി.. അധികാര കസേരകളിരിക്കുന്ന ഉദ്യോഗസ്ഥ തൻപ്രമാണിത്തം ആരെയാണ് കബളിപ്പിക്കുന്നത് ? ജനത്തെയോ? അതോ നരേന്ദ്ര മോദിയെയോ? എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇത് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ജനം ചർച്ച ചെയ്യുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയടിച്ച സി പി എം നേതാക്കൾ ഉൾപ്പടെ പ്രതികളായ കേസിൽ ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായി. ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതിലാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്.. ‘ഈ കേസില്‍ എന്താണ് ഇ ഡി ചെയ്യുന്നത്’ എന്നാണു കോടതി ചോദിച്ചത്. അന്വേഷണം മന്ദഗതിയാലകരുത് എന്നും ഹൈക്കോടതിക്ക് പറയേണ്ടി വന്നു.

 

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിന്റേതായിരുന്നു  നിരീക്ഷണം.തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇ ഡി വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹാജരാക്കണം എന്നും അന്വേഷണ ഏജന്‍സിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് തെളിവുണ്ടെന്നുമാണ് ഇ ഡിയുടെ നിലപാട്. അതേസമയം അന്വേഷണത്തിനിടയിലെ കോടതി ഇടപെടലുകള്‍ വേഗം കുറയ്ക്കുന്നതായിട്ടാണ് ഇ ഡി കോടതിയിൽ കാരണം പറഞ്ഞിരിക്കുന്നത്.

 

സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതില്‍ കോടതി ഇടപെടലുണ്ടായി. രജിസ്ട്രാര്‍ കോടതിയെ സമീപിച്ച് സമന്‍സില്‍ സ്റ്റേ നേടി എന്നും ഇ ഡി പറഞ്ഞിരിക്കുന്നു.അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നാണ് ഇ ഡി ഹൈക്കോടതിയെ അറിയിച്ചത്. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ് എന്നും നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ട് എന്നും ഇ ഡി വ്യക്തമാക്കി. എന്നാല്‍ എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല എന്നും നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത് എന്നും കോടതി ഇ ഡി യോട് പറഞ്ഞിരിക്കുന്നത് ഈ കേസിൽ നിർണായകമാണ്. നിക്ഷേപകര്‍ക്ക് എന്ത് ഉറപ്പ് കൊടുക്കും എന്ന് കോടതി ഇ ഡിയോട് ചോദിച്ചു. ഒരു അന്വേഷണ ഏജന്‍സി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ് എന്ന് ഓർമ്മിപ്പിക്കാനും കോടതി മറന്നിട്ടില്ല.

 

അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നാണ് ഇ ഡി യോട് ഹൈക്കോടതി പറഞ്ഞത്. പരാതിക്കാരനായ അലി സാബ്രിക്കെതിരെ ഗുരുതരമായ കേസാണുള്ളതെന്നാണ് ഇ ഡി പറയുന്നത്. അലി സാബ്രിക്ക് സ്വന്തം പേരിലും കുടുംബക്കാരുടെയും മറ്റുള്ളവരുടെയും പേരിലുമായി 6.60 കോടി രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയായി ലഭിച്ചിട്ടുള്ളത് എന്നാണ് ഇ ഡി പറഞ്ഞിരിക്കുന്നത്.കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) 2023 നവംബർ 1 നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം രജിസ്റ്റർ ചെയ്ത കുറ്റങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്.

 

സിപിഐ എം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പിആർ അരവിന്ദാക്ഷൻ, സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയായ പി.സതീഷ്കുമാർ, ബാങ്കിലെ അക്കൗണ്ടൻ്റ് സി.കെ.ജിൽസി, തൃശൂർ സ്വദേശി പി.പി.കിരൺ എന്നിവരെയാണ് ഇഡി നിയമത്തിലെ വകുപ്പുകൾ പ്രകാരം ആദ്യം അറസ്റ്റ് ചെയ്തത്.ബാങ്ക് അധികൃതരുടെ ഒത്താശയോടെ പ്രതികൾ ബാങ്കിൽ നിന്ന് വ്യാജ വായ്പയെടുത്ത് ഉണ്ടാക്കിയ പണം തട്ടിയെടുത്തെന്നാണ് പ്രോസിക്യൂഷൻ കേസ്. സൊസൈറ്റിയിലെ അംഗങ്ങൾ അറിയാതെ ഒരേ വസ്‌തുവിൽ നിരവധി തവണ ബാങ്ക് നിരവധി വ്യാജ വായ്പകൾ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ബാങ്കിൽ അംഗങ്ങളല്ലാത്ത നിരവധി പേർക്ക് ബിനാമി വായ്പ അനുവദിച്ചു, അതും വർധിപ്പിച്ച സ്വത്ത് മൂല്യനിർണയത്തിൽ.

 

ഇപ്രകാരം അനുവദിച്ച വായ്പകൾ പ്രതികൾ തട്ടിയെടുക്കുകയും വെളുപ്പിക്കുകയും ഉണ്ടായി.സിപിഐ(എം) നേതാക്കളുൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയക്കാരുമായും ബന്ധമുള്ളതാണീ കേസ്. കേരളത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് പ്രമുഖ സിപിഐഎം നേതാക്കളായ എ സി മൊയ്തീനെയും എം കെ കണ്ണനെയും ഇഡി ചോദ്യം ചെയ്തിരുന്നതാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചതോടെ സിപിഎമ്മിന്റെ പങ്ക് വ്യക്തമായി. രാജീവ് ചന്ദ്ര ശേഖർ പ്രസിഡന്റ് ആയില്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഒരാള്‍ക്കുവേണ്ടി എന്ന മഹത്തായ സഹകരണതത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് സഹകരണ പ്രസ്ഥാനം രൂപം കൊണ്ടതും വളര്‍ന്നതും.

 

മുതലാളിത്തത്തിന്റെ കൊടിയ ചൂഷണത്തില്‍ നിന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ ചുവപ്പുനാടയില്‍ നിന്നും വിമുക്തമായി സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കപ്പെടുക എന്ന ദൗത്യമാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. സാധാരണ ജനങ്ങളുടെ അതിജീവനത്തിന്റെ കഥയാണ് ആദ്യകാല സഹകരണ സംഘങ്ങളുടേത്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ത്തന്നെ കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങളും ആരംഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് കക്ഷിരാഷ്‌ട്രീയഭേദത്തിന് ഉപരിയായി നാട്ടിലെ പൊതുകാര്യപ്രസക്തരായ ആളുകളാണ് മിക്ക സഹകരണ സംഘങ്ങള്‍ക്കും ആരംഭം കുറിച്ചത്. ദരിദ്രരായ കര്‍ഷകര്‍ക്കും സാധാരണക്കാരായ തൊഴിലാളികള്‍ക്കും ആശ്രയമാവുക എന്നതായിരുന്നു സഹകരണ സംഘങ്ങളുടെ ദൗത്യം. സ്വതന്ത്ര ഇന്ത്യയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളും സഹകരണ സംഘങ്ങളെയും സഹകരണ പ്രസ്ഥാനത്തെയും കൈയയച്ച് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

 

സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നബാര്‍ഡ് പോലെയുള്ള സ്ഥാപനങ്ങള്‍ ഒട്ടേറെ ധനസഹായം നല്‍കി. ഇന്നും സഹകരണ മേഖലയ്‌ക്ക് വേണ്ടി ആയിരക്കണക്കിന് കോടികളാണ് സര്‍ക്കാര്‍ നീക്കിവെക്കുന്നത്. എന്നാല്‍ സഹകരണ മേഖലയുടെ അഭിമാനകരമായ ഈ ചരിത്രത്തെ മുഴുവന്‍ റദ്ദ് ചെയ്യുന്ന തരത്തിലാണ് കരുവന്നൂരില്‍ സിപിഎം നേതൃത്വത്തിലുള്ള തട്ടിപ്പ് അരങ്ങേറിയത്. 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സഹകരണ സംഘമാണ് കരുവന്നൂരിലേത്. സിപിഎം രൂപം കൊള്ളുന്നതിനും മുമ്പ് കരുവന്നൂരിലെ ജനങ്ങള്‍ ആരംഭിച്ചതാണ് ഈ സഹകരണ സംഘം.കഴിഞ്ഞ 40ലേറെ വര്‍ഷമായി ഈ സംഘം ഭരിക്കുന്നത് സിപിഎം നേതാക്കളാണ്. സാധാരണക്കാരായ കര്‍ഷകരും തൊഴിലാളികളും സമ്പാദ്യത്തില്‍ നിന്ന് മിച്ചം വെച്ച് നിക്ഷേപിച്ച തുകയായിരുന്നു കരുവന്നൂര്‍ ബാങ്കിന്റെ അടിത്തറ.

 

ഈ വിയര്‍പ്പിന്റെ വിലയാണ് അവര്‍ക്ക് നഷ്ടമായിരിക്കുന്നത്.വ്യാജ വായ്പകള്‍ ഉണ്ടാക്കി 180 കോടി രൂപയോളം പ്രതികള്‍ തട്ടിയെടുത്തതായാണ് ഇ ഡി കണ്ടെത്തിയത്. സിപിഎം ഭരിക്കുന്ന ബാങ്കില്‍ ഇത്തരം വ്യാജവായ്പകള്‍ വഴി കോടികള്‍ തട്ടിയെടുക്കണമെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ സാധ്യമല്ല എന്ന് കേരളത്തില്‍ ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. പത്തു വര്‍ഷത്തിലേറെ തുടര്‍ച്ചയായി നടന്ന തട്ടിപ്പിനൊടുവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറംലോകം അറിയുന്നത്. നടന്നത് ആസൂത്രിതമായ തട്ടിപ്പാണെന്ന് വ്യക്തം. പന്ത്രണ്ടായിരത്തിലേറെ പേര്‍ക്കാണ് ബാങ്കില്‍ പണം നിക്ഷേപിച്ച് നഷ്ടമായിട്ടുള്ളത്. ഇതില്‍ 90 ശതമാനവും നിസ്സഹായരായ സാധാരണക്കാരാണ്. മക്കളുടെ വിദ്യാഭ്യാസത്തിന്, വിവാഹത്തിന്, വീട് നിര്‍മാണത്തിന്,ബിസിനസ് ആവശ്യത്തിന് ഒക്കെയായി സാധാരണക്കാര്‍ സ്വരുക്കൂട്ടിവച്ച കോടികളാണ് കൊള്ളയടിക്കപ്പെട്ടത്.

 

ഇഡിയുടെ കണ്ടെത്തലനുസരിച്ച് പാര്‍ട്ടി നേതൃത്വമാണ് വ്യാജവായ്പകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സാധാരണക്കാര്‍ ബാങ്കില്‍ പണയപ്പെടുത്തിയിട്ടുള്ള ആധാരങ്ങളുടെ പേരില്‍, മറ്റു ചിലര്‍ക്ക് കോടികള്‍ വായ്പ അനുവദിക്കുകയും തുക പ്രതികള്‍ക്ക് കൈമാറുകയും ചെയ്യുന്നു. കോടികള്‍ കിട്ടുന്ന പ്രതികള്‍ ഇതില്‍നിന്ന് ഒരു വിഹിതം പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കണം. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. നേതാക്കള്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്യുന്ന ആര്‍ക്കും കരുവന്നൂര്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പ കിട്ടും എന്ന സ്ഥിതിയായിരുന്നു. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിക്കും ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ക്കും പ്രതികള്‍ ഇങ്ങനെ പണം നല്‍കിയിട്ടുണ്ട്.

 

പ്രതികളുടെ അക്കൗണ്ടില്‍ നിന്ന് ജില്ലാ ഏരിയ കമ്മിറ്റികളുടെ അക്കൗണ്ടിലേക്ക് പണം പോയതിന്റെ രേഖകളും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ ഓഫീസ് കെട്ടിടം പണിയുന്നതിന് ഒരു ലക്ഷം രൂപ ഇത്തരത്തില്‍ ഒരു പ്രതി സംഭാവന ചെയ്തിട്ടുണ്ട്. എ.സി.മൊയ്തീന്‍ സഹകരണ വകുപ്പ് മന്ത്രിയായിരിക്കെ ബാങ്കിലെ ഒരു ജീവനക്കാരന്‍ തന്നെ ഈ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല പരാതിക്കാരനെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തു. പിന്നീട് ഇയാളെ ബാങ്കില്‍ നിന്ന് പിരിച്ചു വിട്ടു. ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് ആസൂത്രണം ചെയ്തതാണ് തട്ടിപ്പ് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ പലവട്ടം ഇവിടത്തെ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല.

 

ഒടുവില്‍ നാട്ടുകാരുടെ പരാതി പ്രളയം ആയതോടെ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.എന്നിട്ടും പ്രതികള്‍ വലയ്‌ക്ക് പുറത്തു തന്നെ വിലസി. ഇ ഡി രംഗത്ത് വന്നതോടെയാണ് വലിയ മീനുകള്‍ വലയിലായത്. പ്രധാന പ്രതിയായ വെളപ്പായ സതീശന്‍ മുതല്‍ തട്ടിപ്പിന്റെ ആസൂത്രകരായി ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടിട്ടുള്ള സിപിഎം നേതാക്കള്‍ വരെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടത് ഇ ഡി വന്നതോടെയാണ്.കരുവന്നൂര്‍ കേസ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഈ അന്വേഷണത്തില്‍ കണ്ടെത്തിയ മറ്റൊരു പ്രധാന സംഗതി സഹകരണ ബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നു എന്നതാണ്. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണം.

 

കരുവന്നൂർ കേസിൽ സിപിഐ എം നേതാക്കളെ കുടുക്കാൻ ഇഡി നിരത്തിയത്‌ കോടതിയിൽ പൊളിഞ്ഞ വാദമുഖങ്ങളാണെന്നാണ് സി പി എം ഉളുപ്പില്ലാതെ കള്ളം പറഞ്ഞത്. ഇനി സി പി എം പറയുന്നത് കേൾക്കുക: ഒരു തെളിവിന്റെയും പിൻബലമില്ലാതെ വീണ്ടും നേതാക്കളെ തെരഞ്ഞുപിടിച്ച്‌ കള്ളക്കേസിൽ പ്രതിയാക്കുകയാണ്‌. ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും ബിജെപിയുടെ ചട്ടുകമായാണ്‌ ഇഡി പാർടിയേയും സിപിഐ എമ്മിന്റെ സമുന്നത നേതാക്കളേയും പ്രതിചേർത്തത്‌. നേരത്തേ എ സി മൊയ്‌തീന്റെ വീട്‌ റെയ്‌ഡ്‌ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഇത്‌ എഴുതി മൊയ്‌തീന്‌ നൽകിയിരുന്നു. എന്നാൽ ഭാര്യയുടെയും മകളുടെയും അക്കൗണ്ട് മരവിപ്പിച്ചു.

 

ഭാര്യ സർവീസിൽ നിന്ന്‌ വിരമിച്ചപ്പോൾ ലഭിച്ച പണമാണ്‌ നിക്ഷേപമായി ഉണ്ടായത്‌. എംഎൽഎക്ക്‌ ലഭിക്കുന്ന വരുമാനം ഉൾപ്പെടെ പണത്തിന്റെ രേഖകളെല്ലാം ഇഡിക്കും കോടതിയിലും ഹാജരാക്കി. ഇഡിയുടെ നടപടി നീതി നിഷേധമാണെന്ന് കോടതി വ്യക്തമാക്കി. ആ പണം തിരിച്ച്‌ നൽകേണ്ടിയും വന്നു. നേരത്തേ കേസിൽ പ്രതിയാക്കിയ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ അരവിന്ദാക്ഷന്‌ ജാമ്യം നൽകാതിരിക്കാൻ ഇഡി ശ്രമിച്ചു. എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അരവിന്ദാക്ഷൻ കുറ്റം ചെയ്‌തിട്ടില്ലെന്ന്‌ കരുതാൻ മതിയായ കാരണങ്ങളുണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്‌. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടിൽ 63 ലക്ഷം നിക്ഷേപമെന്ന പേരിൽ ഇഡി കോടതിയിൽ ഹാജരാക്കിയ ബാങ്ക്‌ അക്കൗണ്ട്‌ രേഖകൾ വ്യാജമായിരുന്നു. പിന്നീട്‌ അരവിന്ദാക്ഷന്റെ ശബ്‌ദരേഖകളുണ്ടെന്ന്‌ പറഞ്ഞെങ്കിലും പൂർണരൂപം ഹാജരാക്കാനായില്ല.ബാങ്കിലെ ക്രമക്കേടിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തി പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അന്വേഷണം മുന്നോട്ട്‌ നീങ്ങവേയാണ്‌ ഇഡിയുടെ രാഷ്‌ട്രീയ പ്രേരിത ഇടപെടൽ.

ബാങ്കിലെ രേഖകൾ ഇഡി പിടിച്ചെടുത്തു. ക്രൈംബ്രാഞ്ചിന്‌ പകർപ്പുപോലും കൈമാറിയില്ല. ഈ നടപടിയേയും ഹൈക്കോടതി വിമർശിച്ചിരുന്നു.ജില്ലയിലെ എല്ലാ സിപിഐ എം ഓഫീസുകളും ജില്ലാ കമ്മിറ്റിയുടെ പേരിലാണ്‌ രജിസ്‌റ്റർ ചെയ്യാറുള്ളത്‌. ജനങ്ങളിൽനിന്ന്‌ പണം ശേഖരിച്ച്‌ കരുവന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും ജില്ലാ കമ്മിറ്റിയുടെ പേരിലാണ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. ഭൂമി വാങ്ങിയതിൽ അസാധാരണമായയൊന്നും ഇഡിക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ ഇതിന്റെ പേര്‌ പറഞ്ഞാണ്‌ കരുവന്നൂർ കേസിൽ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ രാധാകൃഷ്‌ണൻ, എ സി മൊയ്‌തീൻ, എം എം വർഗീസ്‌ എന്നിവരെ പ്രതിചേർത്തിട്ടുള്ളത്‌. ഇതാണ് വെള്ളം തൊടാതെ സി പി എം പറയുന്ന കള്ളം.

 

കരുവന്നൂരിൽ പാർട്ടി പ്രതിയായതോടെ ക്ലിഫ് ഹൗസിൽ രാത്രികളിൽ നിലവിളി കേൾക്കുന്നതായി നാട്ടുകാർ പറയുന്നു. എ കെ. ജി, സെന്ററിൽ നിന്നും നിലവിളി ഉയരാറില്ല.കാരണം എം.വി. ഗോവിന്ദന്റെ കാലത്തല്ല കരുവന്നൂർ മോഷണം നടന്നത്. ഏതായാലും രാജീവ് ചന്ദ്രശേഖറിനെ പേടിച്ച് രംഗത്തിറങ്ങിയ ഇ.ഡി. കരുവന്നൂർ വീരൻമാരായ കായംകുളം കൊച്ചുണ്ണിമാർക്ക് വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കൊച്ചി തീരത്തിന് സമീപം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം  (6 hours ago)

ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ  (6 hours ago)

ഒന്നാം ക്ലാസില്‍ ചേരാന്‍ എന്‍ട്രന്‍സ് പരീക്ഷ  (7 hours ago)

പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്താനാവില്ല  (7 hours ago)

മണ്ണിടിച്ചിലിൽ മക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ അമ്മയെ മണ്ണ് മൂടി  (12 hours ago)

വായിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

മഴക്കെടുത്; പ്രളയ മുന്നറിയിപ്പ് , മരണം അഞ്ചായി  (12 hours ago)

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കല്ലെറിഞ്ഞോടിച്ച് കുട്ടികൾ: പത്ത് വയസുള്ള കുട്ടികളെ നഗ്നത കാണിച്ചും, മിഠായി നൽകി പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സമയോചിത നീക്കത്തിലൂടെ രക്  (13 hours ago)

കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് ഫോൺ കോൾ  (13 hours ago)

റൂം ഫോർ റിവർ പദ്ധതി എവിടെ? - ചെറിയാൻ ഫിലിപ്പ്  (13 hours ago)

എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണം; മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (13 hours ago)

60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; തിരുവനന്തപുരത്തും,കൊല്ലത്തും റെഡ് അലേർട്ട്...  (13 hours ago)

മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം; ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ  (13 hours ago)

Malayali Vartha Recommends