4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്..മലയോര മേഖലയിൽ ജാഗ്രതാ നിർദേശം.. എല്ലാ ജില്ലകളിലും മഴ ലഭിക്കുന്നതിന്റെ അളവ് കുറയും.. വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് ഉടനീളം ഉണ്ടായത്..

മഴ തുടരും: 4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്; മലയോര മേഖലയിൽ ജാഗ്രതാ നിർദേശംസംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറയുമെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ബാക്കി എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടുമാണ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.
സംസ്ഥാനത്ത് വരുന്ന 5 ദിവസം യ മഴ തുടരും പക്ഷേ ബാക്കി എല്ലാ ജില്ലകളിലും മഴ ലഭിക്കുന്നതിന്റെ അളവ് കുറയും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും പടിഞ്ഞാറൻ കാറ്റിന്റെയും ശക്തി ക്ഷയിച്ചതാണ് മഴ കുറയാൻ കാരണം.കാലവർഷം ആരംഭിച്ച് എട്ടു ദിവസങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണെന്നും കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് ഉടനീളം ഉണ്ടായത്.
മഴക്കെടുതിയിൽ ഇന്നലെ സംസ്ഥാനത്ത് 5 പേർ മരിച്ചു. കാണാതായ 2 പേർക്കായി തിരച്ചിൽ തുടരുന്നു.മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഇന്നു കേരള, കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.മഴക്കെടുതിയില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കാണാതായ രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ അപകടസാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത നിര്‍ദ്ദേശിക്കുന്നു. തീരപ്രദേശങ്ങളില്‍ തിരമാലയും കടലാക്രമണവും സാദ്ധ്യതയായതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്തെ നാല് ഡാമുകളില്‍ ജലനിരപ്പ് അപകടനില അതിക്രമിച്ചതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കിയിലെ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്മുടി ഡാമുകളും പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമുമാണ് റെഡ് അലര്‍ട്ടിലായത്. കോഴിക്കോട് കുറ്റ്യാടി ഡാമില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ മുന്‍കരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിടുന്ന നിലയിലാണ്.തുടര്‍ച്ചയായ മഴയും പ്രളയസാധ്യതയും കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നിലവില്‍ 177 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 2087 കുടുംബങ്ങളില്‍പ്പെട്ട 6945 പേരെയാണ് ഇപ്പോഴുവരെക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha