73 കണ്ടെയ്നറുകൾ; കൊടും വിഷം , ഇക്കാര്യങ്ങൾ അറിഞ്ഞിട്ട് ; മത്സ്യം കഴിക്കാൻ തീരുമാനിച്ചോളൂ..

കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പലിൽ ഉണ്ടായിരുന്നത് മാരക വസ്തുക്കൾ. കടലിൽ കലങ്ങിയ മായം ആവാസ്ഥ വ്യവസ്ഥയെ ബാധിക്കുന്നത്, ആതീവ ഗുരുതര പ്രത്യാഘാതം. കഴിഞ്ഞ ദിവസങ്ങളിലടക്കം മത്സ്യം വാങ്ങാൻ പറ്റുമോ, മത്സ്യം കഴിച്ചാൽ പ്രശ്നമാണോ?
ആരോഗ്യപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോ എന്നതായിരുന്നു ഈ വാർത്തകളൊക്കെ ഉണ്ടാക്കിയ ആശങ്ക. അതീവ ഗുരുതരമായ വസ്തുക്കളടങ്ങിയ 73 ഓളം കണ്ടൈയ്നറുകളാണ് കടലിൽ മറിഞ്ഞതെന്നാണ് ഇത്തരം വാദങ്ങൾക്ക് ന്യായമായി പറഞ്ഞിരുന്നത്. എന്നാൽ എന്താണ് ഇത്തരത്തിൽ കണ്ടൈയ്നറുകൾക്ക് ഉള്ളിൽ ഉള്ളതെന്ന് സർക്കാരോ കപ്പൽ അധികാരികളോ തയ്യാറായിരുന്നില്ല. ഇത് ജനങ്ങളിലെ പേടി വർദ്ധിപ്പിക്കാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ മത്സ്യ തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിച്ച ആ കപ്പൽ ദുരന്തത്തിന്റെ കൂടുതൽ പുറത്ത് വന്നിരിക്കുകയാണ്. എന്തൊക്കെയാണ് ആ കപ്പലിലെ കണ്ടൈയ്റുകളിൽ ഉണ്ടായിരുന്നത് എന്നതിന്റെ വിശദീകരണം പുറത്ത് വന്നിരിക്കുകയാണ്. കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡാണ് 13 കണ്ടെയ്നറുകളിലുള്ളത്. ഇതു വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. മനുഷ്യ ശരീരവുമായി നേരിട്ടുള്ള സമ്പർക്കം പലതരത്തിൽ അപകടകരമാണ്. ഇതിൽ 8 എണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ്. കണ്ടെയ്നറുകളുടെ പൂർണ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. കപ്പൽ പരിശോധിക്കാൻ കമ്പനി അധികൃതർ ഇന്നെത്തും.
കസ്റ്റംസിന് കൈമാറിയ പട്ടികയിൽ നാലു കണ്ടെയ്നറുകളിൽ ക്യാഷ് (പണം) ആണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് നടന്ന പരിശോധനയിൽ ഇത് കാഷ്യു (കശുവണ്ടി) ആണെന്ന് വ്യക്തമായതായി അധികൃതർ പറയുന്നു. കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് അപകടകാരികളായി കണ്ടെയ്നറിലുള്ളത്. പോളിമർ അസംസ്കൃത വസ്തുക്കൾ പ്ലാസ്റ്റിക് പേന മുതൽ കസേര വരെയുള്ള വസ്തുക്കൾ നിർമിക്കുവാനുള്ള അസംസ്കൃത വസ്തുക്കളാണ്. മുഖ്യമായും പെട്രോളിയം ഉൽപ്പന്നങ്ങളായ ഇവയെ വിവിധങ്ങളായ മോൾഡിങ് പ്രക്രിയകളിലൂടെയാണ് മേൽപ്പറഞ്ഞ നിത്യോപയോഗ വസ്തുക്കളാക്കി മാറ്റുന്നത്. തീരത്തടിഞ്ഞ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന പോളിപ്രൊപ്പിലീൻ തരികൾ ഭക്ഷിക്കുന്നത് ജലജീവികളുടെയും പക്ഷികളുടെയും ജീവന് ഭീഷണിയാണ്. 46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും നട്ട്സുമാണ്. 39 കണ്ടെയ്നറുകളിൽ കോട്ടൺ. 71 കണ്ടെയ്നറുകളിൽ സാധനങ്ങളില്ല. 60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കാനുള്ള പോളിമർ അസംസ്കൃത വസ്തു. 87 കണ്ടെയ്നറുകളിൽ തടിയാണ്. 643 കണ്ടെയ്നറുകളെന്നാണ് സർക്കാർ വിശദീകരിച്ചത്. പട്ടികയിലുള്ളത് 640 എണ്ണം. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്.
അതേ സമയം കേരള തീരത്ത് എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പട്ട് ലഭ്യമായ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതിഇന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് . കപ്പൽ അപകടം, കപ്പലിൽ ഉണ്ടായിരുന്ന കാർഗോ, കപ്പലിൽനിന്നു കടലിൽവീണ വസ്തുക്കൾ സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവികൾക്കും ഏൽപ്പിക്കുന്ന ആഘാതം തുടങ്ങിയവയെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
ജീവിതോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക, പരിസ്ഥിതിനാശം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുൻ എംപി ടി.എൻ.പ്രതാപൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha