'ബാക്കിൽ ഒരു സൗണ്ട് കേട്ടു, ഒരു പുകയും പൊട്ടിത്തെറിയും TVS ഷോറൂമിൽ സംഭവിച്ചത് ചാരമായത്ത് ലക്ഷങ്ങൾ

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം. പിഎംജിയില്‍ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമിലാണ് ശനിയാഴ്ച പുലര്‍ച്ചെ നാലിന് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണക്കാന്‍ ശ്രമം തുടരുകയാണ്.
തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റും ചാക്കയില്‍ നിന്ന് മൂന്നും വിഴിഞ്ഞം, കഴക്കൂട്ടം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഒരോ യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.
പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. എന്താണ് തീപിടുത്തത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. പുതിയ സ്‌കൂട്ടറുകള്‍ക്ക് അടക്കം തീപിടിച്ചു എന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.
മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹമഠത്തിലെ അഗ്രഹാരത്തിൽ തീപിടിത്തം. രണ്ടുവീടുകൾ പൂർണമായും കത്തിനശിച്ചു. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ആലപ്പുഴയിൽ നിന്നും തകഴിയിൽ നിന്നു അഗ്നിരക്ഷാസേനാ യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
75 വർഷത്തിലേറെ പഴക്കമുള്ള പൂർണമായും തടികൊണ്ട് നിർമ്മിച്ച വീടുകളാണ് ഇവിടെയുള്ളത്. ഇത് തീ ആളിക്കത്താൻ കാരണമായി. പൂർണമായി കത്തിനശിച്ച വീടുകളിൽ ഒന്നിൽ താമസിച്ചവർ ക്ഷേത്രത്തിൽ പോയ സമയത്താണ് തീപിടിച്ചമുണ്ടായത്. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക് തീ പടർന്നതെന്നാണ് സൂചന. വീട്ടിനുള്ളിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha