Widgets Magazine
12
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം..ഹെലികോപ്റ്ററില്‍നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് കപ്പലിലേക്കിട്ട് തീയണയ്ക്കാന്‍ നീക്കം തുടങ്ങി..


അരമണിക്കൂര്‍ നേരത്തെ പുറപ്പെട്ടിട്ടും.... സ്‌കൂള്‍ സമയമാറ്റത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍; ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠനം; എതിര്‍പ്പുമായി സമസ്ത


സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി


പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിനെ നിയന്ത്രണത്തില്‍ കൊണ്ട് വന്നതായി കോസ്റ്റ് ഗാര്‍ഡ്...വടം കെട്ടി ഉള്‍ക്കടലിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി


അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത..മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്..

കടലിൽ മറിഞ്ഞ കപ്പൽ കരയിലും പൊട്ടിത്തെറി! തൊട്ടില്ലെങ്കിലും പൊള്ളും.. ശ്വസിച്ചാലും പ്രശ്നം; ആശങ്ക പരത്തി വാൻ ഹായ് 503

10 JUNE 2025 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തില്‍ പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം

കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം..ഹെലികോപ്റ്ററില്‍നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് കപ്പലിലേക്കിട്ട് തീയണയ്ക്കാന്‍ നീക്കം തുടങ്ങി..

പുഴക്കാട്ടിരി പഞ്ചായത്ത് ഓഫിസിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളിക്ക് കുത്തേറ്റു

കേരളതീരത്തെ കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി...

കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ട് പടു കൂറ്റൻ കപ്പലുകൾ.. പൊതുവെ അപകട സാധ്യത കുറഞ്ഞ ഇന്ത്യൻ തീരദേശത്ത് പ്രത്യേകിച്ച് കേരള തീരത്ത് രണ്ട് പടു കൂറ്റൻ കപ്പലുകളാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടിരുന്ന എംഎസ്ശി എൽസ ത്രീ എന്ന ചൈനീസ് കപ്പലും , സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലുമാണ് ഈ അപകടത്തിൽ പെട്ട രണ്ട് കപ്പലുകൾ. 

ഈ രണ്ട് കപ്പലും പ്രകൃതിയേയും ഒപ്പം മനുഷ്യനേയും എങ്ങനെ ബാധിക്കുമെന്നതാണ് ഗുരുതര വിശയം. വിദഗ്ദർ പറയുന്ന റിപ്പോർട്ടുകൾ‍ പ്രകാരം ഇവ രണ്ടും വളരെ വലിയ വിപത്താണ് കൊണ്ട് വരാൻ പോകുന്നത്. എംഎസ്സി എൽസയിൽ തൊട്ടാൽ പൊള്ളുന്ന രാസവസ്തുക്കളാണ് ഉള്ളതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു എങ്കിലും അത് ഒരു പൊട്ടിത്തെറി തീപ്പിടിത്തം എന്നീ അവസ്ഥയിലേക്ക് ഒന്നും പോയിരുന്നില്ല.

 

മറിച്ച് വാൻ ഹായ് 503 എന്ന കപ്പലീലേക്ക് വരുമ്പോൾ കാര്യങ്ങൾ നേരെ മറിച്ചാണ്. അതി ഗുരുതരമായ വസ്തുക്കളടങ്ങിയ നൂറിലധികം കണ്ടൈയ്നറുകൾ വഹിച്ച് കൊണ്ടാണ് വാൻ ഹായ് കോഴിക്കോട് തീരം വിട്ടിരുന്നത്. അത് ഉൾക്കടലിലെത്തിയപ്പോൾ തീപ്പിടിത്തത്തിലേക്കും പൊട്ടിത്തെറിയിലേക്കുമെല്ലാം കടന്നിരിക്കുകയാണ്. കപ്പൽ ഇനി അവിടെ നിന്ന് തിരികെ കൊണ്ട് വരുക എന്നത് അതി ദുർഘടം പിടിച്ച പണിയാണ്. നങ്കൂരമിടാൻ പോലും പറ്റാത്ത അത്ര ആഴമുള്ള പ്രദേശത്താണ് കപ്പൽ നിലവിൽ നിന്ന് കത്തുന്നതെന്നതിനാൽ കപ്പൽ ഇനി ആഴക്കടലിലേക്ക് പോകാനാണ് സാധ്യത.

അതായത് ജീവജലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ദേഷം ചെയ്യുന്ന കപ്പൽ ഇനി കടലിനടിയിലേക്ക് പോകുമെന്ന്. ഇത് മത്സ്യ സമ്പത്തിന്റെ ആരോഗ്യത്തേയും അത് വഴി മനുഷ്യരേയും ബാധിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ വർഷങ്ങൾ പഴക്കമുള്ള കപ്പലാണ് എന്ന് പറഞ്ഞ് കൊണ്ട് രണ്ടാഴ്ച മുമ്പ് മുങ്ങിയ എംഎസ്സി എൽസ മറിഞ്ഞിടത്ത് തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ആ കപ്പലിനടിയിൽ ഗുരുതരമായ രാസ പദാർത്ഥങ്ങളാണ് ഉണ്ടായിരുന്നത്.

 

കപ്പൽ മറിഞ്ഞ ഏരിയ കണ്ട് പിടിച്ച് അവിടെ മത്സ്യബന്ധനം പാടില്ലെന്നറിയിക്കുമെന്നാണ് അധികൃതർ തീരുമാനിച്ചത്. അതായത് മത്സ്യബന്ധനത്തൊഴിലാളികളുടെ ജോലി സാധ്യത വലിയ തോതിൽ കുറഞ്ഞു എന്ന്. ഇന്നിപ്പോൾ സാമാന രീതിയിൽ മറ്റൊരു കപ്പൽ എംഎസ്സി എൽസെക്കാൾ അപകടകരിയായ കപ്പലും ഇത്തരത്തി്ൽ കടലിലേക്ക് മറിഞ്ഞ കണ്ടൈയ്നറിൽ ചിലത് തീരത്തടിയാനുള്ള സാധ്യതയും ഉണ്ട്. അത് ഇനി ഈ പറയുന്നത് പോലെ പൊട്ടിത്തെറിക്കാനും മറ്റും വഴിയൊരുക്കിയേക്കും.

അത് മാത്രമല്ല ഒരു കപ്പൽ അപകടമുണ്ടായി കഴിഞ്ഞാൽ ആ കപ്പലിന്റെ അവശിഷ്ടങ്ങൾ കടലിൽ നിറയെ ഒഴുകി നടക്കാനുള്ള സാധ്യതയുണ്ട്. അത് സ്വാഭാവികമായും മത്സ്യബന്ധന തൊഴിലാളികളെ തന്നെയാണ് ബാധിക്കുന്നത്. അഥായത് എംഎസ്സി എൽസ ത്രീയുടെ അവശിഷ്ടങ്ങൾ കടലിൽ മറിഞ്ഞതിന്റെ ഭാഗമായി ലക്ഷങ്ങളുടെ നാഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായത്.

കടലിൽ അകപ്പെട്ട കണ്ടെയിനറുകളിൽ കുടുങ്ങി മീൻപിടിത്ത ബോട്ടുകളുടെ വലകൾ വലിയ തോതിൽ നശിക്കുന്നുണ്ടെന്നാണ് മത്സ്യബന്ധന തൊഴിലാളികൾ അറിയിച്ചത്. സാധനങ്ങൾ നിറച്ചനിലയിലുള്ള കണ്ടെയിനറുകളാണ് കടലിന്റെ അടിത്തട്ടിലൂടെ ഒഴുകിനടക്കുന്നത്. ഇവയുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കാൻ ബോട്ടുകാർക്ക് സാധിക്കു ല്ല എന്നത് വളരെ വലിയൊരു വെല്ലുവിളിയാണ്.

 

ഒരു ദിവസം മാത്രം വിവിധ ബോട്ടുകളിലായി 40 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്‌. കപ്പൽ മുങ്ങിയത് സംസ്ഥാന സർക്കാരിന്റ അധികാരപരിധിക്കു പുറത്തുള്ള മേഖലയിലാണെങ്കിലും ബോട്ടുകൾ നാശനഷ്ടമുണ്ടാക്കുന്നത് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലാണ്. സംസ്ഥാന സർക്കാരും കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കോർപ്പറേഷനും ചേർന്ന് കണ്ടെയിനറുകൾ കരയിലെത്തിച്ച് നാശനഷ്ടങ്ങൾ ഒഴിവാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാൽ ഈ ആശങ്ക തീരും മുമ്പ് മറ്റൊന്ന് കൂടെ കടലിലേക്ക് പതിക്കുന്നു എന്നത് വലിയ ആശങ്കയാണ്.

അത് മാത്രമല്ല രാസ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളാണ് കടലിനടിയിലെന്നതിനാൽ അത് കടൽ ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ തകർക്കാനുള്ള സാധ്യതയുമുണ്ട്. എന്തായാലും കേരളാ തീരത്ത് കപ്പൽ തീപിടിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കൊച്ചിയിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നു. രണ്ടാഴ്ചക്കിടെ ഉണ്ടായ രണ്ട് കപ്പൽ അപകടങ്ങളും, നിലവിൽ തീ കത്തിക്കൊണ്ടിരിക്കുന്ന വാൻ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങളും യോഗത്തിൽ ചർച്ചയാകും.

വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട എം.എസ്.സി എൽസ 3 കപ്പൽ മുങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കേരള സമുദ്രാതിർത്തിയിൽ വീണ്ടും ചരക്കുകപ്പൽ ദുരന്തം ഉണ്ടായത്. കൊളംബോയിൽനിന്ന് മുംബൈയിലേക്കു പോകുന്ന, സിംഗപ്പൂർ രജിസ്‌ട്രേഷനുള്ള വാൻഹായ് 503 ചൈനീസ് ചരക്കുകപ്പലിലാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. കപ്പലിലുള്ള 154 കണ്ടെയ്‌നറുകളിൽ ആസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇവ തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്.

ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉൾക്കടലിൽ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. രാത്രി വൈകിയും തീ നിയന്ത്രണാതീതമായി തുടരുകയാണ്. തീയണയ്ക്കാനെത്തിയ കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും കപ്പലുകൾക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് എത്താൻ സാധിക്കുന്നില്ല. അപകട സമയത്ത് 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു.

10 പേർ ലൈഫ് ബോട്ടിലും എട്ടു പേർ ലൈഫ് റാഫ്റ്റിലും രക്ഷപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ടവരിൽ അഞ്ചു പേർക്ക് പരുക്കേറ്റതായും രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും വിവരമുണ്ട്. ചികിത്സയ്ക്ക് എല്ലാ സജ്ജീകരണങ്ങളും ഇന്നലെ വൈകിട്ടോടെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒരുക്കിയിരുന്നു. ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരാണ് ജീവനക്കാർ.

ഇന്നലെ രാവിലെ പത്തോടെയാണ് കപ്പൽ അപകടത്തിൽപെട്ട വിവരം ലഭിക്കുന്നത്. കപ്പലിൽ ഒന്നിലേറെ സ്‌ഫോടനം നടന്നതായി സൂചനയുണ്ട്.  കപ്പലിലുണ്ടായിരുന്ന ഒരു കണ്ടെയ്നർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച കപ്പലിന് 20 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. 269 മീറ്റർ നീളമുള്ള വാൻഹായ് 503 കപ്പലിൽ അപകടകരവും തീപിടിക്കാവുന്നതുമായ ദ്രാവകങ്ങളും മനുഷ്യ ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളും ഉണ്ടെന്ന് പ്രാഥമിക വിവരം. സ്വയം തീപിടിക്കുന്ന വസ്തുക്കൾ കപ്പലിൽ ഉള്ളതായി കണ്ണൂർ അഴീക്കൽ പോർട്ട് ഓഫിസർ കാപ്റ്റൻ അരുൺകുമാർ പറഞ്ഞു.

കപ്പലുകളിൽ കൊണ്ടുപോകുന്ന അപകടകരമായ വസ്തുക്കളെ ഒൻപത് വിഭാഗങ്ങളിലായാണ് തരംതിരിച്ചിട്ടുള്ളത്. ഇതിൽ ക്ലാസ് 3, 4.1, 4.2, 6.1 തരങ്ങളിലുള്ള വസ്തുക്കളാണ് വാൻഹായി 503 കപ്പലിലുള്ളത്. തീപിടിപ്പിച്ചാൽ കത്തുന്ന ദ്രാവകങ്ങളാണ് ഇതിൽ ആദ്യത്തേത്. പെട്രോൾ, ഡീസൽ, അസറ്റോൺ, എത്തനോൾ എന്നിവ പോലുള്ളത്. ഘർഷണത്തിൽ സ്വയം തീപിടിക്കാവുന്നവയാണ് 4.1 വിഭാഗം. സൾഫർ, തീപ്പെട്ടി, കാൽസ്യം കാർബൈഡ്, കർപ്പൂരം, ഫോസ്ഫറസ് എന്നിവപോലെ. വായുസ്പർശമുണ്ടായാലോ കത്തിച്ചാലോ പെട്ടെന്ന് തീപിടിക്കുന്നവയാണ് 4.2 വിഭാഗം. വെള്ള ഫോസ്ഫറസ്, പഞ്ഞി, പഞ്ചസാര, വൈക്കോൽ എന്നിവപോലുള്ളവ .

ശ്വസിച്ചാലോ സ്പർശിച്ചാലോ ഹാനികരമാവുന്നവയാണ് അടുത്ത വിഭാഗമായ 6.1. ആർസനിക്, ഈയം, കീടനാശിനികൾ, ക്ലോറോഫോം, നിക്കോട്ടീൻ, ബേറിയം എന്നിവ. ഇവയിലേതെല്ലാം കപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നുവെന്നതിന്റെ പട്ടിക ഷിപ്പിങ് കമ്പനിയുടെയും കസ്റ്റംസിന്റെയും കൈവശമാണുള്ളത്. കടലിൽ പതിച്ചവ ഏതാണെന്നതും സ്ഥിരീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം  (35 minutes ago)

Adventurous-mission 48 മണിക്കൂർ കേന്ദ്രത്തിന്റെ അന്ത്യശാസന..  (1 hour ago)

അതിഥി തൊഴിലാളിക്ക് കുത്തേറ്റു  (1 hour ago)

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി...  (1 hour ago)

പൈനാപ്പിള്‍ വില  (2 hours ago)

മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും  (2 hours ago)

പതിനാറുകാരി തൂങ്ങി മരിച്ച നിലയില്‍  (2 hours ago)

ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടം  (2 hours ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം  (3 hours ago)

മുൻകൂർ ജാമ്യ ഹർജി  (3 hours ago)

അതീവ ഗുരുതരാവസ്ഥയിലായ 65കാരി രക്ഷപ്പെട്ടത് അപൂര്‍വ്വ ചികിത്സാരീതിയിലൂടെ...  (3 hours ago)

കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം....  (4 hours ago)

വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends