മരണക്കിടക്കയിലും അയാളവരെ ഒറ്റിയില്ല; പക്ഷേ കാലം തെളിയിച്ചു, ആലപ്പുഴയിലെ യുവാവിന്റെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ആലപ്പുഴയിൽ മസ്തിഷ്ക അണുബാധയെ തുടർന്ന് മരണപ്പെട്ട യുവാവിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരണക്കിടക്കയിൽ കിടന്നപ്പോൾ പോലും തന്റെ സുഹൃത്തുക്കളെ ഒറ്റു കൊടുക്കാതെ അവസാന നിമിഷങ്ങൾ തള്ളി നീക്കുകകയായിരുന്നു കാവലത്ത് സുരേഷ് കുമാർ.
തലക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിയപ്പോൾ തന്നെ എന്താണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ ചോദിച്ചിരുന്നു. ഇത് അപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു സുരേഷ് വീട്ടുകാരോടും ഡോക്ടർമാരോടും പറഞ്ഞത്. എന്നാൽ, പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചെന്ന് സുരേഷ് പറഞ്ഞതായി മറ്റ് ചില സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ചു.
ഇതോടെ സംഭവത്തിലൊരു അസ്വഭാവികത തോന്നുകയും കൂടുതൽ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. സുരേഷിന്റെ അമ്മ നൽകിയ പരാതിയിൽ പുളിങ്കുന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ മരണപ്പെട്ട കാവാലം സ്വദേശി സുരേഷ്‌കുമാറിന്റെ സുഹൃത്തുക്കളായ കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവർ പോലീസിന്റെ പിടിയിലായിരിക്കുകയാണ്.
സുരേഷ്‌കുമാറിന് പരിക്കേറ്റ് ആശുപത്രിയിലാകുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നിൽ മർദ്ദനത്തിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിലയിരുത്തൽ. മർദനത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്‌ക അണുബാധയായി മാറിയത്. സുരേഷ് കുമാർ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്‌ക അണുബാധയായിരുന്നു മരണ കാരണം.
മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തലയ്ക്കുള്ളിലെ അണുബാധയാണ് സുരേഷ് കുമാറിന്റെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 22 നാണ് സുരേഷിന് മർദനമേറ്റതായി പറയുന്നത്.
https://www.facebook.com/Malayalivartha