ത്രിമൂർത്തികളെ ഇളക്കി വിട്ടവർ പണവും കൊണ്ട് പോയി.. തെളിവുകൾ അവർക്കെതിര്... ദിയ കൃഷ്ണയെ കുടുക്കാൻ ശ്രമിച്ചതിന് തെളിവുകൾ പുറത്ത്

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ട് പോകൽ കേസിൽ നിർണായ വിവരങ്ങൾ പുറത്ത്. കൗണ്ടർ കേസ് നൽകിയ ദിയയുടെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് എതിരെ അവരുടെ വാദങ്ങൾ പൊളിക്കുന്ന തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മൂവരുടേയും അകൗണ്ടുകളിലേക്ക് ലക്ഷങ്ങൾ വന്നതായിട്ടുള്ള ഡിജിറ്റൽ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാർ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം.
ജീവനക്കാർ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.
അതേ സമയം തുടക്കം മുതൽ തന്നെ നടനും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളാണ് മൂവർ സംഘം നടത്തിയിരുന്നത്. ദിയ ടാക്സ് വെട്ടിക്കാൻ വേണ്ടിയാണ് പണം തങ്ങളുടെ എകൗണ്ടിലേക്ക് മാറ്റിയതെന്നും മതപരമായുള്ള വേർതിരിവുകൾ അവർ തങ്ങളോട് കാണിച്ചു എന്നും തങ്ങളെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്നതുമടക്കമുള്ള നിരവധി ഗുരുതര തെളിവുകളാണ് ഇക്കൂട്ടർ ഉയർത്തിയിരുന്നത്.
ഇതിന് തൊട്ടു പിന്നാലെ തന്നെ മലയാളി വാർത്ത ഇരുവരുമായി ബന്ധപ്പെട്ടിരുന്നു. ആദ്യം മാധ്യമങ്ങൾക്ക് മുമ്പിൽ ദിയയ്ക്കും കൃഷ്നണകുമാറിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പെൺകുട്ടികൾ പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാൻ മടിച്ചു. അതേ സമയം നടൻ കൃഷ്ണകുമാർ മലയാളി വാർത്തയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
https://www.facebook.com/Malayalivartha