Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...

ടെഹ്‌റാൻ പിളർന്നു അണുവികിരണം തുടങ്ങി..! നാടുവിട്ടോടി ജനം 'ഫത്താഹ്-1ന്റെ മുനയൊടിഞ്ഞു

19 JUNE 2025 01:45 PM IST
മലയാളി വാര്‍ത്ത
തുടര്‍ച്ചയായ ആറാംദിവസവും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി ഇരുരാജ്യങ്ങളും ഒട്ടേറെതവണയാണ് വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ ഏറ്റവും ഒടുവിലായി നടത്തിയ ആക്രമണത്തില്‍ ടെഹ്‌റാന് സമീപത്തെ ഖോജിര്‍ മിസൈല്‍ നിര്‍മാണകേന്ദ്രം തകര്‍ത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സുപ്രധാനകേന്ദ്രമാണ് ഖോജിര്‍. കഴിഞ്ഞ ഒക്ടോബറിലും ഈ മിസൈല്‍ നിര്‍മാണകേന്ദ്രത്തിന് നേരേ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.


കിഴക്കന്‍ ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാല ലക്ഷ്യമിട്ടും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇറാന്റെ സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇമാം ഹുസൈന്‍ സര്‍വകലാശാല. എന്നാല്‍, ഇവിടെ ആളപായമുണ്ടായോ എന്നതില്‍ വ്യക്തതയില്ല. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇസ്രയേല്‍ കഴിഞ്ഞദിവസം കനത്ത ആക്രമണം നടത്തി.

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജുകള്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന് നേരേയും ആയുധ ഫാക്ടറികള്‍ക്ക് നേരേയും ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അന്‍പതിലേറെ പോര്‍വിമാനങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കെടുത്തതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, ടെഹ്‌റാനില്‍ ഇസ്രയേലിന്റെ നിരവധി മിസൈലുകള്‍ പ്രതിരോധിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ ടെഹ്‌റാനിലെ ഒരുജില്ലയില്‍നിന്ന് എല്ലാവരോടും ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചിട്ടുണ്ട്.  

ബുധനാഴ്ച പുലര്‍ച്ചെയും ഇസ്രയേലിന് നേരേയും ഇറാന്റെ രൂക്ഷമായ മിസൈല്‍ ആക്രമണമുണ്ടായി. മിക്ക മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. വടക്കന്‍ ഇസ്രയേലില്‍ ബുധനാഴ്ച പുലര്‍ച്ചെയും സൈറണ്‍ മുഴങ്ങി. ഇസ്രയേലിന് നേരേ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയില്‍ വെടിവെച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദാനിലെ അമ്മാനില്‍ ഇറാനിയന്‍ മിസൈലുകള്‍ ആകാശത്തുവെച്ച് പ്രതിരോധിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.



ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് ടെല്‍ അവീവിലടക്കം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ 2725 പേരെ വീടുകളില്‍നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇസ്രയേലിന് നേരേ തങ്ങളുടെ 'ഫത്താഹ്-1' ഹൈപ്പര്‍സോണിക്ക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഫത്താഹ്-1 മിസൈലുകള്‍ ഉപയോഗിച്ചത് ഓപ്പറേഷന്റെ വഴിത്തിരിവാണെന്നും ഇസ്രയേലിന്റെ പുരാതന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ഒടുക്കത്തിന്റെ തുടക്കമാകുമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു.

നിലവിലെ സംഘര്‍ഷത്തില്‍ ഇറാന്‍ ആദ്യമായാണ് 'ഫത്താഹ്-1' മിസൈലുകള്‍ ഉപയോഗിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2023-ലാണ് ഫത്താഹ് മിസൈലുകളുടെ ആദ്യതലമുറ ഇറാന്‍ ആദ്യമായി പുറത്തിറക്കിയത്. ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമീനിയാണ് മിസൈലിന് ഫത്താഹ് എന്ന പേരുനല്‍കിയത്. മിസൈല്‍ പുറത്തിറക്കിയ വേളയില്‍ 'ടെല്‍ അവീവിലേക്ക് 400 സെക്കന്‍ഡ്' എന്ന ബാനറും ടെഹ്‌റാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.    

അതിനിടെ, സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ബുധനാഴ്ച മുതല്‍ ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇസ്രയേലിലെ പ്രധാന വിമാനക്കമ്പനി അറിയിച്ചു. നിലവില്‍ വിദേശത്ത് കുടുങ്ങികിടക്കുന്ന ഇസ്രയേലി പൗരന്മാരെ തിരികെയെത്തിക്കാനുള്ള സര്‍വീസുകളാകും നടത്തുക. ഏതന്‍സ്, റോം, മിലാന്‍, പാരീസ്, തുടങ്ങിയ നഗരങ്ങളില്‍നിന്ന് ഇസ്രയേലിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ വിമാനങ്ങള്‍ സജ്ജമാണെന്നും വിമാനക്കമ്പനി അറിയിച്ചു. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രയേലില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ജൂണ്‍ 23 വരെ നിര്‍ത്തിവെച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേലിലെ യുഎസ് എംബസി വെള്ളിയാഴ്ച വരെ അടച്ചിട്ടതായി യുഎസ് അധികൃതര്‍ അറിയിച്ചു.
ഇസ്രയേലുമായുള്ള യുദ്ധത്തില്‍ നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശാസനം ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമേനി തള്ളിക്കളഞ്ഞതോടെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് അമേരിക്ക. യുദ്ധമോ സമാധാനമോ ഇറാനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സായുധസംഘര്‍ഷം തുടങ്ങിയശേഷമുള്ള ഖമീനിയുടെ ആദ്യ പ്രതികരണം ബുധനാഴ്ച ഇറാന്റെ ദേശീയടെലിവിഷന്‍ ചാനല്‍ സംപ്രേഷണംചെയ്തു. ട്രംപ് നിര്‍ണ്ണായക തീരുമാനം എടുത്തു കഴിഞ്ഞു. സിറ്റുവേഷന്‍ റൂമില്‍ മറ്റൊരു അടിയന്തിര യോഗം കൂടി ചേര്‍ന്ന ട്രംപ് ഇറാന്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തെങ്കിലും വെളിപ്പെടുത്തിയില്ല. ഇറാന്റെ ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് ബങ്കര്‍ ബസ്റ്ററുകള്‍ ഇടുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുകയാണ്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അതുകൊണ്ട് ഇസ്രയേല്‍ ബോംബ് വര്‍ഷത്തില്‍ കനത്ത നാശമാണ് ഇറാനിലുണ്ടാകുന്നത്. അതേസമയം, ബുധനാഴ്ചയും ഇറാന്റെ വിവിധഭാഗങ്ങളില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ബോംബിട്ടു. ടെഹ്റാനില്‍നിന്ന് കൂടുതല്‍പ്പേര്‍ ഒഴിഞ്ഞുപോയി. 50 യുദ്ധവിമാനങ്ങള്‍ ടെഹ്റാനിലെ 20 ലക്ഷ്യകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍സൈന്യം പറഞ്ഞു. ശബ്ദാതിവേഗ മിസൈലായ ഫത്തഹ്-1 ടെല്‍ അവീവിലേക്ക് അയച്ചെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ അറിയിച്ചു.

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതോടെ ടെഹ്‌റാന്റെ ആകാശം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ജനങ്ങളോട് ഒഴിയാന്‍ ആദ്യം ഇസ്രയേല്‍ സൈന്യവും പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെട്ടതോടെ ഏതുനിമിഷവും ആക്രമണമുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അല്ലെങ്കില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കുമെന്നും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഉറച്ച തീരുമാനങ്ങളുമായി മുമ്പോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (1 hour ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (1 hour ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (1 hour ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (1 hour ago)

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (1 hour ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (2 hours ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (2 hours ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (3 hours ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (3 hours ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (3 hours ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (3 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (4 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (4 hours ago)

ശിവൻകുട്ടി അണ്ണൻ കാലുവാരി റിയാസിനെ കമിഴ്ത്തിയടിച്ചു ! പിണറായി പറഞ്ഞു: യു ടു ബ്രൂട്ടസ്....  (4 hours ago)

ടെഹ്‌റാൻ പിളർന്നു അണുവികിരണം തുടങ്ങി..! നാടുവിട്ടോടി ജനം 'ഫത്താഹ്-1ന്റെ മുനയൊടിഞ്ഞു  (4 hours ago)

Malayali Vartha Recommends