അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..

ഖമേനിയുടെ ഇടം വലം കൈകൾ നഷ്ട്ടമായികൊണ്ട് ഇരിക്കുന്നു . ഇപ്പോൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ ഇനിയെന്ത് ചെയ്യും. ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവശാസ്ത്രജ്ഞരെയും ഒന്നൊന്നായി ഇസ്രയേൽ വധിക്കുമ്പോൾ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി (86) രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. നിർണായ തീരുമാനങ്ങളെടുക്കാൻ വേണ്ട വിവരം നൽകുകയും എടുക്കുന്ന തീരുമാനം കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ– ശാസ്ത്രജ്ഞ– ഉപദേശകനിരയിലെ ഏറെപ്പേരും ഇല്ലാതായെന്നും ഇത് ഭരണസംവിധാനത്തിൽ വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
15–20 പേർ വരുന്ന ഖമനയിയുടെ ‘ഉപദേശക സമിതി’യിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്നവരാണ് വധിക്കപ്പെട്ടത്.ഇറാന്റെ അവസാന വാക്ക്.. മുൻഗാമി ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ വ്യക്തിപ്രഭാവമോ ആജ്ഞാശേഷിയോ ഖമനയിക്ക് ഇല്ലെന്നായിരുന്നു 1989 ൽ പരമോന്നത നേതാവെന്ന സ്ഥാനം ഏറ്റെടുക്കുമ്പോൾ പലരുടെയും ധാരണ. അതെല്ലാം പഴങ്കഥ. ഖമനയി പറയുന്നതാണ് ഇപ്പോൾ ഇറാന്റെ അവസാനവാക്ക്. രാജ്യത്തിനകത്ത് സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയും പുറത്ത്, മധ്യപൂർവദേശമാകെ ഇസ്രയേൽ – യുഎസ് സഖ്യത്തിനെതിരായ ശൃംഖല വളർത്തിയും ഖമനയി കരുത്തനായി.
എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകാനിടയുള്ളപ്പോൾ തന്ത്രപരമായി വഴങ്ങിക്കൊടുക്കാൻ അദ്ദേഹം തയാറായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. 2015 ൽ ആണവപദ്ധതി രാജ്യാന്തരനിരീക്ഷണത്തിനായി തുറന്നതും ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്കു തയാറായതും ഉദാഹരണമാണ്. സുന്നി ആശയം പിന്തുടരുന്ന ഗൾഫ് രാജ്യങ്ങളാണ് ചുറ്റുമെങ്കിലും ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ മേഖലയിലെ കരുത്തുറ്റ രാജ്യമാക്കി വളർത്തിയെടുത്തതിൽ 40 വർഷത്തെ ഖമനയിയുടെ നേതൃത്വമുണ്ട്. ആത്മീയനേതൃത്വം എന്ന നിലയ്ക്കാണ് ഖുമൈനി അനിഷേധ്യനായ നേതാവായതെങ്കിൽ ശിഷ്യനായ ഖമനയി സ്വന്തമായി സൃഷ്ടിച്ചെടുത്ത ഭരണ,
സൈനിക സ്വാധീനത്തിലാണ് സ്ഥാനം ഉറപ്പിച്ചത്. ‘പരമോന്നത നേതാവ്’ എന്ന രാഷ്ട്രത്തലവന്റെ കസേര തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെക്കാൾ ഉയരത്തിൽ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഏതായാലും അമേരിക്കയടക്കം ഭീഷണി മുഴക്കി കൊണ്ട് രംഗത്ത് വന്ന സ്ഥിതിക്ക് ഇറാനിലെ പരമോന്നത നേതാവിനെ വീഴ്ത്തുന്നതോടെ ആ ഭരണസംവിധാനം തകരുമെന്നും പകരം ഭരണകൂടത്തെ വാഴിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് യുഎസും ഇസ്രയേലും നീങ്ങുന്നതെന്ന് ഇതു വ്യക്തമാകുന്നു. ഇറാന്റെ ആണവപദ്ധതി തകർക്കുക, നിലവിലെ യുഎസ്–ഇസ്രയേൽ
വിരുദ്ധ ഭരണകൂടത്തെ വീഴ്ത്തുക– ഈ ലക്ഷ്യമാണ് മധ്യപൗരസ്ത്യദേശത്തു കൂടുതൽ ദുരിതങ്ങളും പുതിയ പലായനവും സൃഷ്ടിക്കുന്ന ഇപ്പോഴത്തെ പോരിനു പിന്നിലുള്ളത്.ഏതായാലും എന്താണ് വരാൻ പോകുന്ന നിമിഷങ്ങളിൽ സംഭവിക്കാൻ പോകുന്നത് എന്നുള്ള ആശങ്കയിലാണ് ലോകം . ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ .
https://www.facebook.com/Malayalivartha