ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..

ലോകമെങ്ങും യുദ്ധസമാനമായ സാഹചര്യം . ഈ ഒരു അവസരത്തിൽ അമേരിക്കയുടെ നീക്കം എന്താണ് എന്നുള്ളതാണ് എല്ലാവരും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് . ഇപ്പോൾ പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി വിരുന്നു നല്‍കിയതിലെ നയതന്ത്രം ഇന്ത്യയിലും സജീവമായി ചര്‍ച്ചയാകുകയാണ്. ഇറാനുമായുള്ള സംഘര്‍ഷ സാഹചര്യം മുന്നില്‍കണ്ടാണ് ട്രംപ് മുനീറിന് വിരുന്നൊരക്കിയത് എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
യുഎസ് സൈനിക നീക്കം നടത്തിയാല്‍ പാക്കിസ്ഥാന്‍ സൈനിക വിമാനത്താവളങ്ങളില്‍ അടക്കം യുഎസ് പോര്‍വിമാനങ്ങള്‍ എത്തിയേക്കും. ഇത് മുന്നില്‍ കണ്ടാണ് ട്രംപ് കരുനീക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.പാക് സൈനിക മേധാവിയെ കാണാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടാത്തതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞ ട്രംപ് സംഘര്‍ഷം ഒഴിവാക്കുന്നതിനു ഇരു രാജ്യങ്ങളും നന്നായി പ്രവര്‍ത്തിച്ചുവെന്നും പറഞ്ഞു. യുദ്ധത്തില്‍ ഏര്‍പ്പെടാതിരുന്നതില്‍ നന്ദി പറയാന്‍ വേണ്ടിയാണ് താന്‍ അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു.
'പാക്കിസ്ഥാനുമായി യുഎസ് വ്യാപാര കരാറില്‍ ഏര്‍പ്പെടും. അതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. രണ്ട് വളരെ മിടുക്കരായ ആളുകള്‍ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. അവര്‍ രണ്ട് വലിയ ആണവ ശക്തികളാണ്. ഇന്ന് അസിം മുനീറിനെ കാണാന്‍ കഴിഞ്ഞത് ഞാനൊരു ബഹുമതിയായി കാണുന്നു'' ട്രംപ് പറഞ്ഞു.ബുധനാഴ്ച വൈറ്റ് ഹൗസില്‍ അസിം മുനീറിനൊപ്പമാണ് ട്രംപ് ഉച്ചഭക്ഷണം കഴിച്ചത്. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ അസിം മുനീറുമായി ഇറാനെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.''അവര്‍ക്ക് ഇറാനെ നന്നായി അറിയാം, മറ്റുള്ളവരെക്കാള്‍ നന്നായി. അവര്‍ ഒന്നിനെക്കുറിച്ചും സന്തുഷ്ടരല്ല. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ നോക്കിക്കാണുകയാണ്. അദ്ദേഹം എന്റെ അഭിപ്രായത്തോട് യോജിച്ചു'' ട്രംപ് പറഞ്ഞു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അസിം മുനീര്‍ വാഷിങ്ടനിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം.
പാക്കിസ്ഥാനില്‍ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാക്കിസ്ഥാന്‍ പൗരന്മാര്‍ അസിം മുനീര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്തും വാഷിങ്ടനിലെ പാക്കിസ്ഥാന്‍ എംബസിക്ക് സമീപവും പ്രതിഷേധിച്ചിരുന്നു.ഏതായാലും ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്
https://www.facebook.com/Malayalivartha