Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനായില്ല

19 JUNE 2025 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..

 

ഇറാന്‍- ഇസ്രായേല്‍ പോരാട്ടം ഏഴാം ദിവസത്തേക്കു കടക്കുമ്പോള്‍ ഇസ്രായേലിന് അപ്രതീക്ഷിതമായ തിരിച്ചടി. ഇസ്രായേലിന് ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണത്തെയാണ് ഇന്നു രാവിലെ നേരിടേണ്ടിവന്നത്. ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകളാണ് ടൈല്‍ അവൈവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുകൊണ്ടിരിക്കുന്നത്. ഇറാന്‍ തൊടുത്തുവിട്ട് 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനായില്ല.

ഇറാന്റെ മിസൈലുകള്‍ ഇസ്രയേലിന്റെ വ്യോമപ്രതിരോധത്തെ ഭേദിച്ച് കനത്ത നാശം വിതച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ നാനൂറിലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് ഇസ്രയേലിലേക്ക് അയച്ചത്. ടെല്‍ അവീവ് ലക്ഷ്യമാക്കിയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമാക്കിയും വിക്ഷേപിച്ച ഇവയില്‍ പലതും ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് വിവിധയിടങ്ങളില്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്‍ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് നാലായിരം പേരെ ടെല്‍ അവൈവില്‍ നിന്ന് ഇസ്രായേല്‍ അടിയന്തിരമായി ഒഴിപ്പിച്ചു. പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രായേല്‍ ഭരണകൂടത്തിന് ശക്തമായ മറുപടി നല്‍കണമെന്നും ആയത്തുള്ള ഖൊമേനി ഇന്നും രാവിലെയും ആവര്‍ത്തിച്ചു.

ഡ്രോണുകളുടെ ഒരു വലിയ നിരതന്നെയാണ് ഇസ്രയേലിലേക്ക് അയച്ചതെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇറാന്‍ ആക്രമണം ശക്തമായതോടെ സുരക്ഷയെ കരുതി ജറുസലമിലെ അമേരിക്കന്‍ എംബസി അടച്ചു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഇറാന്റെ മിസാലുകള്‍ തകര്‍ത്തതായാണ് ഇറാന്റെ അവകാശവാദം. ആശുപത്രികള്‍ക്കും സൈനികകേന്ദ്രങ്ങളിലേക്കും തൊടുത്തുവിട്ട മിസൈലുകള്‍ വലിയ തോതില്‍ ആള്‍നാശം വരുത്തിയതായും ഇറാന്‍ പറയുന്നു. ഇസ്രയേലിനോട് ഒരുതരത്തിലുള്ള കരുണയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമീനിയുടെ ഭീഷണി.

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയോ അതില്‍ കൂടുതലോ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ആധുനിക ആയുധ സംവിധാനമാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍. അതിവേഗതയും പറക്കുമ്പോള്‍ ദിശ മാറ്റാനുള്ള കഴിവുമാണ് സാധാരണ മിസൈലുകളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയിലേറെ വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍, നിലവിലുള്ള മിക്ക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കും ഇവയെ കണ്ടെത്താനോ തടയാനോ ബുദ്ധിമുട്ടാണ്.

ഇസ്രായേല്‍ നഗരമായ ഹഫിയയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായിരിക്കുന്നത്. അതേസമയം, ഇറാന്റെ മിസൈലുകളെ തങ്ങളുടെ വ്യോമപ്രതിരോധം തകര്‍ത്തുവെന്നും ഭീഷണിയില്ലെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു. അതേ സമയം ടെഹ്‌റാനിലെ മിസൈല്‍ സംവിധാനങ്ങളെയും സംഭരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ പുതിയ ആക്രമണം ആരംഭിച്ചതായി ബെഞ്ചമിന്‍ നെതന്യാഹും അവകാശപ്പെടുന്നു. അതേ സമയം ഇനിയുള്ള മണിക്കൂറുകളില്‍ ആക്രമണം ശക്തിപ്പെടുത്തുമെന്നും ഇറാനെ പാഠം പഠിപ്പിക്കുമെന്നും നെതന്യാഹു ആവര്‍ത്തിച്ചിരിക്കുകയാണ്.

ഒറ്റരാത്രികൊണ്ട് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മൂന്ന് തരംഗ ആക്രമണമാണ് നടത്തിയതെന്നും ഇറാനില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനവുമായി രാജ്യം മുന്നോട്ട് നീങ്ങുകയാണെന്നും ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിന്റെ ആകാശം ഇസ്രായേല്‍ നിയന്ത്രണത്തിലാണെന്നും നെതന്യാഹു അവകാശപ്പെട്ടു. വേദനാജനകമായ നഷ്ടങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ടെങ്കിലും ഇസ്രായേലിന്റെ പോരാട്ടം ശക്തമായി തുടരുന്നതായാണ നെതന്യാഹു പറയുന്നത്.

ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ടെഹ്റാന് സമീപത്തെ ഖോജിര്‍ മിസൈല്‍ നിര്‍മാണകേന്ദ്രം തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സുപ്രധാനകേന്ദ്രമാണ് ഖോജിര്‍. കിഴക്കന്‍ ടെഹ്റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാല ലക്ഷ്യമിട്ടും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇറാന്റെ സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇമാം ഹുസൈന്‍ സര്‍വകലാശാല. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജുകള്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന് നേരേയും ആയുധ ഫാക്ടറികള്‍ക്ക് നേരേയും ഇസ്രായേല്‍ കനത്ത ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ മുന്നറിയിപ്പിന് പിന്നാലെ ടെഹ്റാനിലെ ഒരു ജില്ലയില്‍നിന്നുള്ള ഇരുപത് ലക്ഷം പേരും ഒഴിഞ്ഞുപോകാന്‍ ഇറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വടക്കന്‍ ഇസ്രയേലില്‍ ഇന്നു പുലര്‍ച്ചെയും സൈറണ്‍ മുഴങ്ങിയതോടെ ഇസ്രായേലില്‍ ജനങ്ങള്‍ ബങ്കറുകളില്‍ കഴിയുകയാണ്.

വെള്ളിയാഴ്ച മുതല്‍ ഇസ്രയോല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 585 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ 239 പേര്‍ സാധാരണക്കാരാണെന്നും 126 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും വിദേശമാധ്യമങ്ങള്‍ പറയുന്നു. ഇസ്രായേലിനു നേരേ ഇറാന്‍ നടത്തിയ ഇസ്രയേലില്‍ 26 പേര്‍ കൊല്ലപ്പെട്ടതായും 1,300 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള ഖൊമീനിയെ വധിക്കാനുള്ള തീരുമാനം ഇസ്രായേല്‍ എടുത്തിരിക്കുന്നത്.

ഖമേനിയെ തല്‍ക്കാലം വധിക്കാനുദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നാണ് ഖൊമേനി പ്രതികരിച്ചത്. ഖൊമേനിയുടെ ഒളിത്താവളം കൃത്യമായി അറിയാമെന്നും തല്‍ക്കാലം വെറുതെ വിടുകയാണെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (9 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (25 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (33 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends