മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ

കേരളത്തെ നടുക്കിയ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ പുഴയിലൂടെ ഒഴുകി വരുകയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളരിമലയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുന്നപുഴയിൽ ഒഴുക്ക് ശക്തമായതോടെയാണ് ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മുതൽ ശക്തമായ മഴയാണ് വയനാട്ടിൽ പെയ്യുന്നത്. വനത്തിനുള്ളിൽ 100 മില്ലി മീറ്റർ മഴ പെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മുണ്ടകൈയിൽ വലിയ ശബ്ദം കേട്ടുവെന്നും, ഉരുൾപൊട്ടിയെന്നും നാട്ടുകാർ പറയുന്നു.
പുന്നപ്പുഴയിൽ ഒഴുക്ക് ശക്തമായതോടെ പ്രദേശവാസികൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഉരുൾപൊട്ടലിനെ തുടർന്ന് തയ്യാറാക്കിയ ബെയ്‌ലി പാലത്തിന് സമീപമായാണ് കുത്തൊഴുക്ക്. ഇന്നലെ വൈകുന്നേരം മുതൽ വയനാട്ടിൽ ശക്തമായ മഴയാണ് പെയ്യുന്നത്. വനമേഖലയിൽ 100 മില്ലീമീറ്റർ മഴ പെയ്‌തെന്നാണ് വിവരം. ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായോയെന്ന സംശയവും പ്രദേശവാസികൾക്കുണ്ടായിട്ടുണ്ട്. വനറാണി പ്രദേശത്തും മുണ്ടക്കൈയോട് ചേർന്നുളള പ്രദേശങ്ങളിലും ഇപ്പോൾ റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. അതേസമയം മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയോയെന്നുളള സംശയവും നാട്ടുകാർക്കുണ്ട്. ഇതുമായി ബന്ധപ്പെട്ടുളള പരിശോധനകളും മുണ്ടക്കൈയിൽ നടക്കുകയാണ്.
മേപ്പാടി, മുണ്ടക്കൈ ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് പെയ്യുന്നതെന്ന ചൂരൽമല ആക്ഷൻ കമ്മിറ്റി ഭാരവാഹി ഷാജി മോൻ പറഞ്ഞു. 2024 ജൂലൈ 30 നാണ് കേരളത്തിൻറെ നോവായ വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. നികത്താനാവാത്ത നഷ്ടമാണ് ദുരിത ബാധിതർക്ക് വയനാട്ടിൽ ഉണ്ടായത്. ജീവനും ജീവിതവും മണ്ണും പ്രകൃതിയും വിശ്വാസവും പ്രതീക്ഷകളും എല്ലാം മാഞ്ഞുപോയവർ. ദുരിതത്തിൽ അകപ്പെട്ട നാൽപതിൽ ഏറെ പേർ ഇനിയും കാണാമറയത്താണ്.
ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങൾ ഒരിടത്തായിരുന്നു സംസ്‌കരിച്ചിരുന്നത്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാണ് സംസ്‌കരിച്ചിരുന്നത്. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. ഉരുൾപൊട്ടിയതായി സംശയം. വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇന്നലെ രാത്രി തൊട്ട് അതിശക്തമായ മഴയാണ് അനുഭപ്പെടുന്നതെന്ന് പ്രദേശവാസി പ്രതികരിച്ചു.
https://www.facebook.com/Malayalivartha