Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ് ? ചെലവായ പണം മുരാരി ബാബു കണ്ടെത്തും എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർ ആവർത്തിച്ചുകൊണ്ടിരുന്നത്..

22 OCTOBER 2025 12:38 PM IST
മലയാളി വാര്‍ത്ത
പിണറായി സർക്കാർ ശബരിമലയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ്? മുരാരി ബാബുവിനെ! അയ്യപ്പ സംഗമത്തിന്റെ ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് അന്നു മിന്നും സർക്കാർ പറഞ്ഞുകൊണ്ടിരുന്നത് . ചെലവായ പണം മുരാരി ബാബു കണ്ടെത്തും എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർ ആവർത്തിച്ചുകൊണ്ടിരുന്നത്. അതേ ബാബുവാണ് ഇതാ അറസ്റ്റിന്റെ വക്കിലായത്. പമ്പയിൽ നടത്തിയ ശബരിമല ആഗോള സംഗമത്തിന്റെ കലവറയുടെ മുഖ്യ ചുമതല വഹിച്ചത് സ്വർണപ്പാളി കേസിൽ പ്രതിയാകാൻ പോകുന്ന ബി മുരാരി ബാബുവാണ്.  5000 പേർക്ക് പ്രഭാത ഭക്ഷണം,  ഉച്ചയൂണ്, അത്താഴം  എന്നിങ്ങനെ ഉള്ള വിഭവങ്ങളാണ് തയ്യാറാക്കിയത്.     ദേവസം കണക്കനുസരിച്ച് 600 കിലോ അരി,  1500 ലിറ്റർ പാൽ എന്നിവയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതിന് പുറമേ കിലോ കണക്കിന് പലവ്യജ്ഞനവും വാങ്ങി.   സ്വർണ്ണപ്പാളികേസ് അന്വേഷിക്കുന്ന സംഘം കലവറയുടെ വിശദാംശങ്ങൾ അന്വേഷിച്ചു എന്നാണ് വിവരം. സ്പോൺസർമാരുടെ വിവരങ്ങളാണ് ആദ്യം ശേഖരിക്കുക. സെപ്റ്റംബർ 20 ആയിരുന്നു പ്രധാന സംഗമമെങ്കിലും  17 മുതൽ കലവറ പ്രവർത്തിച്ചിരുന്നു. മുരാരി ബാബു സി.പി. എമ്മിന്റെ   വിശ്വസ്തനാണ്. ജി. സുകുമാരൻ നായരുടെയും വിശ്വസ്തനാണെന്ന് പറയപ്പെടുന്നു. ശബരിമലയിലെ സ്വർണ്ണ കവർച്ച കേസിൽ ഗൂഡാലോചന പുറത്ത് വരണമെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞത് ഇക്കാര്യം അറിഞ്ഞുകൊണ്ടാണ്.    അടച്ചിട്ട കോടതി മുറിയിൽ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോർട്ട് കോടതി പരിശോധിച്ചത്. അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ സർക്കാരിനെയും,ദേവസ്വം ബോർഡിനെയും,ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റർ ചെയ്തു.ചെന്നൈയും ബെംഗളൂരുവിലുമടക്കം ശബരിമലയിലെ സ്വർണ്ണം പോയ വഴികൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘത്തിലെ എസ് പി എസ് ശശിധരൻ മുദ്ര വെച്ച കവറിൽ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. അടച്ചിട്ട മുറിയിലാകും കോടതി നടപടികളെന്ന് രജിസ്റ്റർ വഴി നേരത്തെ വ്യക്തമാക്കിയ ദേവസ്വം ബെഞ്ച് കേസ് പരിഗണിച്ചതും ഓൺലൈൻ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി.   സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എസ് ശശിധരനിൽ നിന്നും, ദേവസ്വം വിജിലൻസ് എസ് പി സുനിൽകുമാറിൽ നിന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു.ഇതിന് ശേഷം ദേവസ്വം സർക്കാർ അഭിഭാഷകരെ കൂടി കോടതിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പറഞ്ഞു. അന്വേഷണ സംഘവും നിലവിൽ അനുവദിച്ച ആറ് ആഴ്ചയ്ക്ക് പുറമെ അന്വേഷണത്തിന് രണ്ടാഴ്ച കൂടി സമയം നീട്ടി ചോദിച്ചു. അന്വേഷണം തുടങ്ങി എല്ലാ പത്ത് ദിവസത്തിലും കേസിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്ന് നേരത്തെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു.അത് പ്രകാരമുള്ള സിറ്റിംഗാണ് ഇന്ന് നടന്നത്.     തുടർന്നും അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനും കേസിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കണമെന്നും കോടതി ആവർത്തിച്ച് ഓർമിപ്പിച്ചു. ഇതിന്‍റെ   ഭാഗമായാണ് നിലവിൽ ശബരിമലയിലെ സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കോടതിയെടുത്ത കേസിന് പുറമെ മറ്റൊരു കേസ് കൂടി ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്തത്.ഈ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും,സ്മാർട്ട് ക്രിയേഷൻസിനെയും ഒഴിവാക്കി സംസ്ഥാന സർക്കാർ,തിരുവിതാംകൂർ ദേവസ്വം ബോർഡ്,ദേവസ്വം വിജിലൻസ് എന്നിവർ മാത്രമാണ് എതിർകക്ഷികൾ.അന്വേഷണ സംഘം കോടതിയിൽ നൽകുന്ന രസഹ്യസ്വഭാവമുള്ള രേഖകൾ കേസിലെ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള വ്യക്തികൾക്ക് ലഭിക്കാനുള്ള വഴിയാണ് കോടതി ഇതോടെ അടച്ചത്.   മുരാരി ബാബു മുമ്പ് ജോലിചെയ്ത ക്ഷേത്രങ്ങളിലേക്കും അനേഷണം നീളും. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണനാഗപ്പത്തി നഷ്ടപ്പെട്ടതും സംശയത്തിലാണ്. എന്നിട്ടും മുരാരിയെ ശബരിമലയിലെ തന്ത്രപ്രധാനതസ്തികയില്‍ നിയമിച്ചതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണുള്ളതെന്ന് വ്യക്തം. മുമ്പ് കോണ്‍ഗ്രസ് സംഘടനയ്‌ക്കൊപ്പമായിരുന്നു മുരാരി ബാബു. ദേവസ്വം റഫറണ്ടത്തില്‍ ആ സംഘടനയ്ക്ക് അംഗീകാരം പോയി. ഇതോടെ സിപിഎം സംഘടനയുമായി അടുത്തു. ആരോപണവിധേയരെ ശബരിമലയില്‍ നിയമിക്കരുതെന്ന ഹൈക്കോടതി വിധിപോലും മറികടന്നാണ് മുരാരിയെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാക്കിയത്. ഇതിനെല്ലാം പിന്നില്‍ സമുദായ കരുത്തുമുണ്ടെന്നാണ് സൂചന.   ചങ്ങനാശേരി പെരുന്ന സ്വദേശിയായ മുരാരി ബാബു എൻ എസ് എസിന്റെ  നോമിനിയെന്ന വ്യാജേനയാണ് ബോര്‍ഡില്‍ സ്വാധീനശക്തിയായതെന്നു മറ്റ് ജീവനക്കാര്‍ പറയുന്നു . എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള അടുപ്പമുണ്ടെന്ന തരത്തിലാണ് പ്രചരണം. മുരാരി ബാബുവിനെതിരെ പല വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണരുദ്രാക്ഷമാല മോഷണത്തിനു പുറമേ മറ്റ് തട്ടിപ്പുകളും നടന്നതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ 2021 ജനുവരി 17-നു വൈകിട്ട് നാലരയോടെ ശ്രീകോവിലിനുള്ളിലുണ്ടായ അഗ്നിബാധ മറച്ചുവച്ചു, അഗ്‌നിബാധയില്‍ കേടുസംഭവിച്ച സ്വര്‍ണപ്രഭയുടെ നാഗപ്പത്തികള്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ വിളക്കിച്ചേര്‍ത്തു,     ഇവയെല്ലാം മറച്ചുവച്ച് ഒറ്റരാശിപ്രശ്നത്തിലൂടെ പരിഹാരക്രിയയ്ക്കായി 10 ലക്ഷം രൂപ ഭക്തരില്‍നിന്നു പിരിച്ചെടുത്തു എന്നിവയാണ് വിജിലന്‍സ് കണ്ടെത്തിയത്.ക്ഷേത്രത്തിലെ സ്വര്‍ണച്ചാര്‍ത്തുള്ള കുടയിലെ ഇളകിയ ചന്ദ്രക്കല ഉറപ്പിക്കാന്‍ ദേവസ്വം ബോര്‍ഡില്‍നിന്നു നേടിയ അനുമതിയുടെ മറവിലാണ് സ്വര്‍ണനാഗപ്പത്തികള്‍ വിളക്കിച്ചേര്‍ത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ 2005-06ല്‍ അഡ്മിനിസ്ര്ടേറ്റീവ് ഓഫീസറായിരുന്ന മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ജെ. ജയലാല്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. മുമ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം സ്ട്രോങ്റൂമില്‍നിന്ന് സ്വര്‍ണം, വെള്ളി ഇനത്തില്‍പ്പെട്ട ആറ് ഉരുപ്പടികള്‍ കാണാതായിരുന്നു. എന്നാല്‍, അന്വേഷണം നടക്കുന്നതിനിടെ, 16 ദിവസത്തിനുശേഷം ഇവയെല്ലാം സ്ട്രോങ് റൂമില്‍ തിരിച്ചുവച്ചതായി കണ്ടെത്തി.  
2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ സ്വര്‍ണപ്പാളിയെ ചെമ്പുപാളി എന്നെഴുതിയതിനാണ് നടപടി. എന്നാല്‍, സ്വര്‍ണപ്പാളി മോഷണത്തില്‍ പങ്കില്ലെന്ന് മുരാരി ബാബു പ്രതികരിച്ചിരുന്നു. ''ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ലെന്നും മുരാരി ബാബു പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നടപടി ശിരസാവഹിക്കുന്നു. അനുസരിക്കുന്നു. അതിനെ വിമര്‍ശിക്കുന്നില്ല. തനിക്ക് 30 വര്‍ഷത്തെ സര്‍വീസുള്ളയാളാണ്. ദേവസ്വം ബോര്‍ഡിന് വിധേയനായിട്ടേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. നടപടിക്കെതിരെ നിയമനടപടിക്ക് പോവുന്നില്ലെന്നും'' മുരാരി ബാബു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്.

  ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവും പുറത്തു വന്നു. 2024ല്‍ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടത്തിയെന്നുള്ള കത്താണ് പുറത്തുവന്നത്. ദേവസ്വം ബോര്‍ഡിനെ അറിയിക്കും മുന്‍പ് മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന് കത്ത് അയച്ചു. ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത് പുറത്തുവന്നത്. വിവരങ്ങള്‍ അറിയിച്ചു സ്മാര്‍ട്ട് ക്രിയേഷന്‍സ് തിരിച്ചും കത്ത് അയച്ചു. കത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വഴി പീഠം കൊടുത്തു വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കത്തില്‍ എക്സിക്യുട്ടീവ് ഓഫീര്‍ ആയിരുന്ന മുരാരി ബാബു തുടര്‍ അനുമതിക്കായി ഒപ്പുമിട്ടു. എന്നാല്‍ മുരാരി ബാബുവിന്റെ നീക്കം ദേവസ്വം ബോര്‍ഡ് തടഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ വഴി വിട്ട ഇടപെടലിനു മുരാരി ഇടപെട്ട് വിവരം ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

  2024 ഒക്ടോബര്‍ 10ന് ആണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന്‍സിന് കത്തയച്ചത്. ഒക്ടോബര്‍ 16നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഇതിനുള്ള മറുപടി മുരാരി ബാബുവിന് അയയ്ക്കുന്നത്. ഇതെല്ലാം ചെയ്തത് ബാബു  ഒറ്റയ്ക്കാണെന്ന് കരുതുക അസാധ്യമാണ്.ഹൈക്കോടതിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിൽ മുരാരി ബാബുവിനെ തിരെ ശക്തമായ കണ്ടെത്തലുകൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്. താൻ വെറും ആയുധം മാത്രമാണെന്ന് ഉണ്ണി പോറ്റി പറയുന്നത് അവിശ്വസിക്കുന്നവർ പോലും  മുരാരിയും ഉണ്ണിയും തമ്മിലുള്ള ബന്ധത്തെ വിശ്വസിക്കുന്നു. ഉണ്ണിക്ക് മുരാരി ഉണ്ടായിരുന്നെങ്കിൽ മുരാരിക്ക് സമൂഹത്തിലെ ഉന്നതർ കൂട്ടിനുണ്ടായിരുന്നു. ശബരിമലയിലെ സ്വർണം ചെമ്പാക്കാനുള്ള വിദ്യ ഉണ്ണിക്ക് പറഞ്ഞു കൊടുത്തത് ബാബുവാണെന്ന് പറയപ്പെടുന്നു.      2019ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ നിന്നും 42.8 കിലോ തൂക്കം വരുന്ന 14 ചെമ്പു പാളികളാണ് ഇളക്കി മാറ്റിയതെന്ന് മഹസര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വര്‍ണം പൂശിയ പാളികള്‍ എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇലക്ട്രോ പ്ലേറ്റിംഗിലൂടെ സ്വര്‍ണം പൂശിയ പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിക്കുമ്പോള്‍ 4.41 കിലോ എങ്ങനെ കുറഞ്ഞു എന്നതിനും ഉത്തരമില്ല. 1998ല്‍ നേര്‍ത്ത സ്വര്‍ണ പാളികളാണ് കട്ടിയുള്ള ചെമ്പിനു മീതെ പൊതിഞ്ഞതെങ്കില്‍ 2019ല്‍ സ്വര്‍ണം പ്ലേറ്റ് ചെയ്യുകയായിരുന്നു. ആ സ്ഥിതിക്ക് ബാക്കി സ്വര്‍ണം എവിടെയാണെന്ന ചോദ്യം ഏറെ പ്രസക്തമാണ്. സ്വര്‍ണം ഇളക്കി മാറ്റിയ ശേഷം ചെമ്പ് തകിടു മാത്രമാണോ കൊടുത്തുവിട്ടത്, സ്വര്‍ണത്തിന്റെ അളവിലാണോ ചെമ്പിന്റെ അളവിലാണോ കുറവ് സംഭവിച്ചത് എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടേണ്ടതുണ്ട്. 


2019ല്‍ 14 പാളികളാണ് ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും ഇളക്കി മാറ്റിയത്. ഇതില്‍ സ്വര്‍ണത്തിന്റെ അളവ് 397 ഗ്രാമാണെന്ന് (49.625 പവന്‍) വിജിലന്‍സ് എസ്പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ വില കണക്കാക്കിയാല്‍ നാല്‍പ്പത്തിരണ്ടര ലക്ഷത്തിലേറെ രൂപ. തെളിവുകള്‍ ഇതായിരിക്കെ 2019 കാലത്ത് ദേവസ്വം പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും ഇളക്കി മാറ്റിയത് വെറും ചെമ്പുപാളികള്‍ ആണെന്നു പറയുന്നത് പച്ചക്കള്ളമാണെന്ന നിലപാടിലാണ് വിശ്വാസികള്‍.2019 ലാണ് കേരളത്തിൽ സ്വർണകടത്ത് ആരോപണങ്ങൾ ഉണ്ടായത്. അന്ന് സ്വർണം മാത്രമാണ് കേരളത്തിൽ വാർത്തയായിരുന്നത്. സ്വർണ കട്ടികൾ ഗ്രീൻ ചാനൽ വഴി സംസ്ഥാനത്ത്  എത്തിയപ്പോൾ ശബരിമലയിലെ സ്വർണമെല്ലാം വാർത്തയല്ലാതായി മാറുകയായിരുന്നു.

 

ഇക്കാലത്താണ് ശബരിമലയിലെ യുവതീ പ്രവേശവും നടന്നത്. അന്ന് അയ്യപ്പനോട് സർക്കാരിന് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. സ്പോൺസർഷിപ്പ് എന്ന വാക്കിന് പിണറായി സർക്കാരിൽ വളരെയറെ പ്രാധാന്യമുണ്ട്. സകലതും സ്പോൺസർഷിപ്പിലൂടെയാണ് പിണറായി നടപ്പിലാക്കുക. ലൈഫ് മിഷൻ പദ്ധതിയിലെ സ്പോൻസർഷിപ്പാണ് സ്വർണകടത്തിൽ ചെന്നു നിന്നത്. പിണറായിയെ സംബന്ധിച്ചടത്തോളം സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പറയുന്നത്. അതിനാണ് സർക്കാർ സ്പോൺസർഷിപ്പിന് പിന്നാലെ പോയത്. ഇത് ശബരിമലയിൽ എത്തിയതോടെയാണ് കാര്യങ്ങൾ കുഴഞ്ഞത് . ആരെങ്കിലും എന്തെങ്കിലും സ്പോൺസർ ചെയ്യുന്നുണ്ടെങ്കിൽ അത് വെറുതെയാവില്ല. അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും.

മുരാരി ബാബുവിനെ പോലുള്ള അവതാരങ്ങൾ അവതരിക്കുന്നത് സർക്കാരിന്റെ ഇത്തരം ദൗർബല്യങ്ങൾ മനസിലാക്കിയിട്ടായിരിക്കും. ബാബു മുന്നോട്ടുപോയിരുന്നത് കൃത്യമായ അജണ്ടയുടെ സഹായത്തോടെയാണ്. തന്റെ വ്യക്തിഗതമായ നേട്ടങ്ങൾക്ക് ജി. സുകുമാരൻ നായരെയും ബാബു ആയുധമാക്കിയിട്ടുണ്ട്. ജി.സുകുമാരൻ നായരെ അയ്യപ്പസംഗമത്തിന് അനുകൂലമാക്കിയതിന് പിന്നിലും മുരാരി ബാബുവിന്റെ കരങ്ങൾ ഉണ്ടെന്നാണ് കേൾക്കുന്നത്. ദേവസ്വം മന്ത്രി വി എൻ വാസവനുമായി അടുത്ത ബന്ധം പുലർത്തുന്ന ബാബു ചില പ്രത്യേക ചരടുവലികൾക്ക് മന്ത്രിയുടെ നിർദ്ദേശാനുസരണം തയ്യാറാകാറുണ്ട്. മുരാരി ബാബുവിന്റെ ദേവസ്വം മന്ത്രി പോലും തള്ളിപറഞ്ഞിട്ടില്ല. 

  ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണമാണ് കള്ളൻമാർക്ക് കുരുക്കായത്. ഇതേ കാര്യം സർക്കാർ അന്വേഷിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഗോവിന്ദയാകുമായിരുന്നു. ഹൈക്കോടതിയുടെ കൃത്യമായ മൂന്നറിയിപ്പ് ഉള്ളതുകൊണ്ട് ഉന്നത പോലീസുദ്യോഗസ്ഥർ പോലും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ഒന്നും മനസിലാക്കാറില്ല. ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഭയത്തിലാണ്.അതിനാൽ മുരാരി ബാബുവും സി പി എം ഉന്നതരും തമ്മിലുള്ള ബന്ധം പുറം ലോകം അറിയാൻ തന്നെയാണ് സാധ്യത.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (55 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends