കരുണയോട് കാരുണ്യം കാട്ടിയത് മുഖ്യമന്ത്രി

കരുണാ എസ്റ്റേറ്റിന് കരമടയ്ക്കാനുള്ള സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും. സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കിയതും ഇവര്‍തന്നെ. അടൂര്‍പ്രകാശ് ഒരു ഘട്ടത്തില്‍ ഇതിനെതിരെ സംസാരിച്ചെങ്കിലും കരമടയ്ക്കാന്‍ അനുമതി നല്‍കണമെന്നു കടുംപിടുത്തം സ്വീകരിച്ചത് മുഖ്യമന്ത്രിയാണ്. അതുകൊണ്ടു തന്നെയാണ് ഉത്തരവ് പിന്‍വലിക്കണമെന്ന സുധീരന്റെ ആവശ്യം അദ്ദേഹം നിരാകരിച്ചതും സുധീരനെതിരെ ഹൈക്കമാന്റും നിലപാടെടുത്തിരിക്കുകയാണ് ഇപ്പോള്‍.
ബാര്‍ അടഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതായ ഉമ്മന്‍ചാണ്ടി ഫണ്ട് റെയിസിംഗിന് വേണ്ടിയാണ് ഭൂവുടമകളെ കണ്ടെത്തിയത്. മെത്രാന്‍ കായലും മറ്റും തെരഞ്ഞെടുപ്പ് സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. ഇതാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചത്.
ബാര്‍ പൂട്ടിച്ച സുധീരന്‍ കേരളത്തില്‍ പാര്‍ട്ടിയുടെ വയറ്റത്തടിക്കുകയാണെന്ന് മാന്യമായ ഭാഷയില്‍ ഉമ്മന്‍ചാണ്ടി സോണിയയെ അറിയിച്ചു കഴിഞ്ഞു. സുധീരനോട് തെരഞ്ഞെടുപ്പ് സമയത്ത് വിവാദമുണ്ടാക്കരുതെന്ന് ഹൈക്കമാന്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യപ്പെടും.
സുധീരനെതിരെ എ.ഐ ഗ്രൂപ്പുകള്‍ തിരിഞ്ഞിരിക്കുകയാണ്. സുധീരനെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പരാജയം ഉറപ്പാണെന്നാണ് പാര്‍ട്ടി ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്.
എട്ടു മാസം മുമ്പാണ് തങ്ങളെ കരമടയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുണ എസ്റ്റേറ്റ് വിശ്വാസ് മേത്തക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് ഫയലിന് ജീവന്‍വച്ചത് 2016 ജനുവരിയിലാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ഫയല്‍ പൊങ്ങിയത്. കരമടയ്ക്കാന്‍ കരുണയെ അനുവദിക്കുകയാണെങ്കില്‍ അവരുടെ വാദങ്ങള്‍ ബലപ്പെടുകയും കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാവുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























