മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്ച് ഫെന്നി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവും രാഹുലിന്‍റെ സുഹൃത്തുമായ ഫെന്നി നൈനാൻ. മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാനും രാഹുൽ അനുകൂലികളായ സൈബർ സംഘങ്ങൾക്കും എതിരെ ഗുരുതരമായ പരാതികളുമായി മൂന്നാമത്തെ കേസിലെ അതിജീവിത രംഗത്ത് വന്നിരുന്നു. പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തർ എന്നിവർക്ക് ഇമെയിൽ വഴി പരാതി അയക്കുകയായിരുന്നു അതിജീവിത.
നീതിപൂർവമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേയെന്നും തനിക്കെതിരേ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നിയുടെ ചോദ്യം. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി കൊടുത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ഫെന്നി വ്യക്തമാക്കി .
ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടതെന്ന് ചോദിച്ച ഫെനി മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് ആ വിവരങ്ങൾ പുറത്തുവിട്ടതെന്നും അതിജീവിത ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha

























