ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..

കൊച്ചി വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെaത്തിയ വിവരമറിഞ്ഞ് ഞെട്ടലിലാണ് പൂവച്ചലിലെയും വിളപ്പിൽശാലയിലെയും നാട്ടുകാർ. സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്തമകന്‍ കാര്‍ണിവന്റെ ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിയെന്നാണ് അയല്‍വാസികളോടും വീട്ടുടമയോടും ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, തിരുവനന്തപുരം പൂവച്ചലിലെ വീട്ടില്‍ നിന്നും ആരോടും പറയാതെ മക്കളുമായി ഇറങ്ങിപ്പോയ അശ്വതിയെയും സംഘത്തെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ബന്ധുക്കളുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അശ്വതിയും കുടുംബവും കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
തിരുവനന്തപുരം പൂവച്ചൽ പൂജാനിലയത്തിൽ പരേതനായ അക്ഷതി(37)ന്റെ ഭാര്യ അശ്വതി(36), മക്കൾ കാർണിവൻ (12), കീർത്തിവൻ(4), അക്ഷിത(2), അശ്വതിയുടെ മാതാവ് വൈ.ശ്രീകുമാരി (59) എന്നിവരാണു മരിച്ചത്. അശ്വതിയുടെ വീട് വിളപ്പിൽശാലയിലാണ്. ഭർത്താവ് അക്ഷത് കുടുംബപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആത്മഹത്യ ചെയ്ത് എട്ടാം മാസമാണ് ഭാര്യയും മക്കളുമടക്കമുള്ളവരുടെ കൂട്ട മരണം.അക്ഷതിന്റെ മരണം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുൻപ് അശ്വതി മക്കളെയും കൂട്ടിവീട്ടിൽ നിന്നു പോയെന്ന് അക്ഷതിന്റെ അമ്മ ഉഷ പറയുന്നു. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരുമായി അശ്വതി സ്വരച്ചേർച്ചയിലായിരുന്നില്ല ഇതിന് കൃത്യം ഒരു മാസത്തിന് ശേഷം,
ഓഗസ്റ്റിലാണ് അശ്വതി മക്കളെയും കൂട്ടി പൂവച്ചലിലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. അശ്വതിയെയും പേരക്കുട്ടികളെയും കാണാനില്ലെന്ന് കാട്ടി അക്ഷതിന്റെ അമ്മ ഉഷ മൂന്ന് തവണ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൊച്ചിയില്‍ നിന്ന് മരണവാര്‍ത്ത എത്തുന്നത്. . അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി ഒരിക്കൽ പൂവച്ചലിലെ വീട്ടിലെത്തി സ്വന്തം സാധനങ്ങൾ എടുത്ത് മടങ്ങി. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറിയത്. ഉഷ താമസിക്കുന്നത് ഒഴികെ വീട്ടിലെ മുഴുവൻ മുറികളും പൂട്ടിയിടുകയും ചെയ്തു. പോലീസിനെ പോലും വെട്ടിച്ച് നടത്തിയ ഈ സന്ദര്‍ശനം അശ്വതി മറ്റാരൊക്കെയോ ഭയപ്പെട്ടിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച് ഉഷ പൊലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കവെ അശ്വതി അതീവ രഹസ്യമായിട്ടായിരുന്നു ഭർത്താവിന്റെ വീട്ടിലെത്തിയത് . സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോയി പിന്നെ എന്തിനായിരുന്നു ഇങ്ങനെ ഒരു രഹസ്യ സന്ദർശനം .‘കൊച്ചിയിലെ വാടക വീട്ടിൽ വിളപ്പിൽശാല സ്വദേശികളായ5 പേർ മരിച്ച നിലയിൽ ’ എന്ന വാർത്ത ഇന്നലെ രാവിലെ ചാനലുകളിൽ നിറഞ്ഞതോടെ ആരാണ് മരിച്ചത് എന്ന അന്വേഷണത്തിലായിരുന്നു വിളപ്പിൽശാല നിവാസികൾ. ഒടുവിലാണു കാരോട് സ്വദേശികളാണ് എന്ന സൂചന ലഭിച്ചത്. നാട്ടുകാർക്ക് ഇവരുമായി തീരെ ബന്ധമില്ലായിരുന്നു. അശ്വതിയുടെ കാരോട് കാവുവിളയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അവിടെ വാടകയ്ക്കു താമസിക്കുന്ന സന്ധ്യയ്ക്കും ഭർത്താവ് ഷാജിക്കും വീട്ടുടമയെ പറ്റി കൃത്യമായി അറിയില്ലായിരുന്നു.
‘വീട് വാടകയ്ക്ക്’ എന്ന ബോർഡു കണ്ടാണ് 2025 ഫെബ്രുവരിയിൽ അശ്വതിയെ ഇവർ ബന്ധപ്പെടുന്നത്. 2 തവണ അശ്വതിയെയും കുടുംബത്തെയും കണ്ടിട്ടുണ്ട് എന്നല്ലാതെ സ്ഥിരമായി ആശയവിനിമയം നടത്താറില്ല. വാടകയായ 3000 രൂപ അശ്വതിക്ക് യുപിഐ ആപ്പ് വഴിയാണു നൽകിയിരുന്നത്. ഇടയ്ക്ക് ഫോണില്‍ വിളിക്കാറുണ്ടായിരുന്നെങ്കിലും അടുത്ത കാലത്തായി അശ്വതി ആരെയും വിളിച്ചിരുന്നില്ലെന്ന് വാടകക്കാര്‍ പറയുന്നു.ഈ വീട്ടിൽ ഒരു മുറിയിൽ അശ്വതിയുടെ കുടുംബത്തിന്റെ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.അശ്വതിയുടെ അമ്മ ശ്രീകുമാരിയുടെ പേരിൽ വർഷങ്ങൾക്കു മുൻപു സ്ഥലം വാങ്ങി, അക്ഷതിന്റെ സഹായത്തോടെയാണു വീടു നിർമിച്ചത്. അക്ഷത് മരിക്കുന്നതിനു മുൻപ് ഇടയ്ക്ക് അശ്വതിക്കും മക്കൾക്കുമൊപ്പം ഇവിടെ വന്നു താമസിക്കുമായിരുന്നുവെന്ന് നാട്ടുകാർ ഓർമിക്കുന്നു.
https://www.facebook.com/Malayalivartha

























