35 വർഷത്തിനു ശേഷം സഭയ്ക്ക് ഉപാധ്യക്ഷ... കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ . 99 വോട്ടാണ് ഷാനിമോൾക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടു ലഭിച്ചു.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ടു ചെയ്തില്ല. മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ കൂടിയാണ് ഷാനിമോൾ.
യുഡിഎഫിലെ രണ്ട് എംഎൽഎമാരും എൽഡിഎഫിലെ ഒരംഗവും നിയമസഭയിൽ ഹാജരായിരുന്നില്ല. ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ, സി കെ ഹരീന്ദ്രൻ എന്നിവരാണ് നിയസഭയിൽ ഹാജരാകാതിരുന്നത്. അരൂരിൽ നിന്നുള്ള നിയമസഭാംഗമാണ് ഷാനിമോൾ ഉസ്മാൻ. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം, എഐസിസി സെക്രട്ടറി, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























