സുരേഷിന്റെ കാർ ലോക്ക് ചെയ്ത നിലയിൽ; കരമനയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു; റെയിൽവേ സ്റ്റേഷനിൽ നടക്കാനെത്തിയവരിൽ ഒരാളുടെ തൊപ്പി മോഷ്ടിച്ചു ; വ്യായാമം ചെയ്തു; മരിക്കുന്നതിന് തൊട്ട് മുൻപ് ചെയ്തു കൂട്ടിയത്

തിരുവനന്തപുരം നാലാഞ്ചിറയിലെ വാടകവീട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സുരേഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വരികയാണ് .
സുരേഷിന്റെ കാർ ലോക്ക് ചെയ്ത നിലയിൽ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കണ്ടെത്തിയത് . ഇയാളുടെ ബന്ധുക്കൾ ഇതിനടുത്തായി താമസിക്കുന്നുണ്ട്. കരമനയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു .
ഇയാൾ പ്രാവച്ചമ്പലം വരെ കാറിൽ വരുന്ന ദൃശ്യം പൊലീസിന് കിട്ടി. പിന്നാലെ പരിശോധനയിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാരും റെയിൽവേ സ്റ്റേഷനിൽ രാവിലെ നടക്കാൻ എത്തിയവരും കണ്ടിരുന്നു.
ഇവിടെ നടക്കാനെത്തിയവരിൽ മറ്റൊരാളുടെ തൊപ്പി കൈക്കലാക്കുകയും ചെയ്തു. തൊപ്പിവച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സുരേഷ് വ്യായാമം ചെയ്തിരുന്നു. ഇതിനു ശേഷം വന്ന ഏതെങ്കിലും ട്രെയിനിൽ കയറി ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കുമെന്നാണ് പൊലീസിന്റെ നിലവിലെ നിഗമനം. കാറിന്റെ താക്കോൽ കണ്ടെത്തിയ ശേഷം ഫൊറൻസിക് പരിശോധന പൂർത്തിയാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു
https://www.facebook.com/Malayalivartha
























