മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവം, കേസ് എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസ് റഫർ റിപ്പോർട്ട് കോടതി തള്ളി

ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനും ഗൺമാനുമെതിരെ വധ ശ്രമത്തിന് എടുത്ത കേസിൽ സിസി റ്റിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്
കൗണ്ടർ കേസായതിനാൽ ഒറ്റ കൃത്യസ്ഥല മഹസ്സർ മതിയാകും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ തിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവത്തിൽ എടുത്ത കേസിൽ തെളിവില്ലാത്തതിനാൽ എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസിന്റെ റഫർ റിപ്പോർട്ട് കോടതി തള്ളി. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനും ഗൺമാനുമെതിരെ വധ ശ്രമത്തിന് എടുത്ത കേസിൽ സിസി റ്റിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അബ്ദുൾ ബാസിത്തിന്റേതാണുത്തരവ്. സംസ്ഥാന എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനും ഗൺമാനുമെതിരെയുളള കേസിലാണ് കോടതി തുടരന്വേഷണ ഉത്തരവിട്ടത്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഗൂഢാലോചന , വധശ്രമം എന്നീ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ 2022 ജൂലൈ 22,ന് ഉത്തരവിട്ടത്. എഫ് ഐ ആർ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാനും അന്നത്തെ മജിസ്ട്രേട്ട് ലെനി തോമസ് കുരാകർ വലിയതുറ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇ.പി. ജയരാജനെക്കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം സുനീഷ് , ഗൺമാൻ അനിൽകുമാർ എന്നിവർക്കെതിരെ കേസെടുക്കാനായിരുന്നു ഉത്തരവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തലശ്ശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ് (27) , തലശ്ശേരി പട്ടാന്നൂർ സ്വദേശി ആർ.കെ. നവീൻകുമാർ (37) എന്നിവർ സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. വലിയതുറ പോലീസും ശംഖുമുഖം അസി. കമ്മീഷണർ ഡി.കെ. പൃഥ്വിരാജിനും പരാതി നൽകിയിട്ടും കേസെടുക്കാത്തതിനാലാണ് ഇവർ കോടതിയെ സമീപിച്ചത്. സമാധാനപരമായി പ്രതിഷേധം , പ്രതിഷേധം എന്ന് മുദ്രാവാക്യം വിളിച്ച തങ്ങളെ ജയരാജൻ യാതൊരു പ്രകോപനവും കൂടാതെ നരഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കുകയും പിടിച്ചു തള്ളുകയും പേഴ്സണൽ സ്റ്റാഫും ഗൺമാനും തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച് നരഹത്യ ശ്രമം നടത്തിയെന്നാണ് കേസ്. വിമാനത്തിൽ മുൻഭാഗത്താണ് പരാതിക്കാർക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാൻ്റ് ചെയ്തപ്പോൾ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങി. തുടർന്ന് ഇവർ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോൾ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടർന്ന് ജയരാജൻ അടക്കമുള്ള 3 പേർ ആക്രമിക്കുകയായിരുന്നു. കൗണ്ടർ കേസായതിനാൽ ഒറ്റ കൃത്യസ്ഥല മഹസ്സർ മതിയാകും പോലീസിന് ജോലി എളുപ്പം അറസ്റ്റ് ചെയ്യുമോയെന്ന് കണ്ടറിയണം ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇൻഡിഗോ എയർ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിയെന്നും നയതന്ത്ര ഓഫീസിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹക്കട്ടികൾ കടത്തിയെന്നും മകൾക്ക് വേണ്ടി സുൽത്താനുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചുവെന്നും ജയിലിൽ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തൽ സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്തിൽ നിന്നിറങ്ങാൻ കാത്തു നിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കൽ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികൾ ജാമ്യഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്. സിവിൽ ഏവിയേഷൻ നിയമ കേസ് സ്പെഷ്യൽ കോടതി വിചാരണ ചെയ്യേണ്ടതിനാൽ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് റെക്കോർഡുകൾ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത് അനുവദിച്ചിരുന്നു.. പട്ടാന്നൂർ കുന്നോത്തെ ചന്ദ്രാലയത്തിൽ സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്. "https://www.facebook.com/Malayalivartha

























