ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്

ഇന്ന് വീണിയില്‍ നിന്നും വിവരങ്ങള്‍ തേടിയ ശേഷം രേഖകളും മൊഴികളും ഇഡി വിശദമായ പരിശോധിക്കും. നേരത്തെ ഈ മാസം 12-ന് ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വൈദ്യപരിശോധനാ വിവരങ്ങള്‍ സഹിതം വീണ കൂടുതല്‍ സമയം തേടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇ.ഡി. അഞ്ച് ദിവസത്തെ സാവകാശം അനുവദിച്ച് പുതിയ സമന്‍സ് നല്‍കിയത്. ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്ന വീണയുടെ നിര്‍ദേശം തള്ളിക്കൊണ്ടാണ്, കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിനാണ് പണം കൈപ്പറ്റിയത് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം നേരിട്ട് ഹാജരാകാന്‍ ഇ.ഡി. കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ ഇഡിക്ക് മുന്നിലെത്തുന്നത്.
മുന്‍പ് നടത്തിയ റെയ്ഡുകളില്‍ ഇ.ഡി. വീണയില്‍ നിന്ന് ചില സുപ്രധാന രേഖകള്‍ പിടിച്ചെടുക്കുകയും പ്രാഥമിക മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ രേഖകളുടെയും സിഎംആര്‍എലുമായി ബന്ധപ്പെട്ടവരില്‍ നിന്ന് നിലവില്‍ ശേഖരിക്കുന്ന മൊഴികളുടെയും അടിസ്ഥാനത്തിലാവും വീണയുടെ അടുത്ത ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളൊന്നും നല്‍ക്കാതെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും വീണയുടെ എക്സാലോജിക് സൊല്യൂഷന്‍സ് 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡി.യുടെ പ്രധാന കണ്ടെത്തല്‍. 2016 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഈ തുക കൈമാറിയത്.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണത്തില്‍ സിഎംആര്‍എല്‍ കമ്പനി കഴിഞ്ഞ 15 വര്‍ഷത്തിനിടെ 132 കോടിയിലധികം (മറ്റൊരു കണ്ടെത്തല്‍ പ്രകാരം 182 കോടി) രൂപയുടെ വ്യാജ ചെലവുകള്‍ കാണിച്ച് വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി പണം നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ ഹൈക്കോടതി ഇ.ഡി. അന്വേഷണത്തിന് അനുമതി നല്‍കിയതിനെത്തുടര്‍ന്ന്, എസ്എഫ്ഐഒ ശേഖരിച്ച സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പ്രത്യേക കോടതി ഇ.ഡിക്ക് കൈമാറുകയായിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുന്നത്. മുന്‍പ് നടന്ന റെയ്ഡുകളില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ.ഡി. ഇതിനകം മരവിപ്പിച്ചിട്ടുണ്ട്.
എക്സാലോജിക്കും കരിമണല്‍ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകള്‍ ഇ.ഡി.ക്കു കൈമാറാന്‍ നേരത്തേ കോടതി നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ എംഡി എസ്.എന്‍. ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത, കുടുംബാംഗങ്ങള്‍, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍ തുടങ്ങിയ 9 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നോട്ടീസ് വിളിപ്പിച്ചത്.
അതിനിടെ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിമുറുക്കിയതോടെ പ്രതിരോധ കവചം തീര്‍ക്കാനുള്ള പരസ്യനീക്കങ്ങളില്‍നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാന്‍ സിപിഎം തീരുമാനം. പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇഡി റെയ്ഡില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചത് പ്രതികൂലമായി ബാധിച്ചെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. അതേത്തുടര്‍ന്നാണ്, പ്രതിപക്ഷ നേതാവിന്റെ മകള്‍ക്കെതിരെയുള്ള കേസാണെങ്കില്‍ അവര്‍ നിയമപരമായി നോക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പരസ്യമായി പറഞ്ഞത്.
https://www.facebook.com/Malayalivartha

























