അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു

മഴക്കെടുതി ബാധിച്ച ആലപ്പുഴ ചെങ്ങന്നൂർ താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം ലിജു. വാഹനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തരമായി ചെങ്ങന്നൂരിൽ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രി റവന്യു വകുപ്പിനോട് നിർദേശിച്ചു .
ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിൽ ചേർന്ന എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. പത്തനംതിട്ട ജില്ലയിലെ മൂഴിയാർ അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ പമ്പാനദിയിലെ ജലനിരപ്പ് ഉയരുമെന്നും നിലവിൽ വെള്ളം കയറിയിട്ടുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി.
ഈ സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാഹനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തരമായി ചെങ്ങന്നൂരിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനാണ് മന്ത്രി റവന്യു വകുപ്പിനെ ചുമതലപ്പെടുത്തിയത്.
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങളും സജ്ജമാക്കിക്കഴിഞ്ഞു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കുന്നതിനാവശ്യമായ അനൗൺസ്മെന്റ് താലൂക്ക് തലത്തിൽ നടത്താൻ തഹസിൽദാർക്ക് നിർദേശം നൽകി. എല്ലാ ക്യാമ്പുകളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ചെങ്ങന്നൂർ എസ്.എച്ച്.ഒയ്ക്കും നിർദേശം നൽകി.
https://www.facebook.com/Malayalivartha

























