പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

പ്രിയദർശിനി പദ്ധതി മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും വരുമാന നഷ്ടവും പരിഹരിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് കൈമാറിയത്.റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നിലവിലെ സാഹചര്യം വിലയിരുത്താൻ സുപ്രധാന കൂടിക്കാഴ്ച നടത്തി. പ്രിയദർശിനി ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കുക,
നിലവിലുള്ള സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർണായക ശുപാർശകളാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് 500-ഓളം സ്വകാര്യ ബസുകൾ സർവീസ് പൂർണ്ണമായി നിർത്തലാക്കേണ്ടി വന്നതായും പകുതിയോളം ബസുകൾ ഭാഗികമായി മാത്രമാണ് സർവീസ് നടത്തുന്നതെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് പ്രതിസന്ധി അതീവ രൂക്ഷം. ഈ വിഷയത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം ഗതാഗത മന്ത്രി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha

























