മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...

ബ്രേക്കിന് പകരം ആക്സിലേറ്റർ മാറി ചവിട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഇലക്ട്രിക് കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. മുംബൈ മലാദ് വെസ്റ്റിലെ ട്രാഫിക് സിഗ്നലിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ അപകടം സംഭവിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രിയങ്ക മായങ്ക് സാത്ര (34) എന്ന യുവതിയാണ് മരിച്ചത്. അപകടത്തിൽ പ്രിയങ്കയുടെ ഭർത്താവ് മായങ്കിനും മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞതിനെ തുടർന്ന് വാഹനങ്ങൾ നിർത്തിയിട്ടിരുന്ന സമയത്താണ് കാർ നിയന്ത്രണംവിട്ട് മറ്റ് വാഹനങ്ങളെയും എതിർദിശയിലുണ്ടായിരുന്ന ഓട്ടോറിക്ഷകളെയും ഇടിച്ചുതെറിപ്പിച്ചത്. കാറോടിച്ചിരുന്ന 70-കാരനായ കൃഷ്ണ ശാന്താറാം ചമൻക്കറെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യപിച്ചിരുന്നില്ലെന്നും ബ്രേക്കിന് പകരം ആക്സിലേറ്റർ മാറി ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്നും പോലീസ് വ്യക്തമാക്കി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.അതേസമയം, കള്ളപ്പണക്കേസിലുൾപ്പെടെ മുൻപ് പ്രതിയായിട്ടുള്ള കൃഷ്ണ ശാന്താറാമിന് പോലീസ് സ്റ്റേഷനിൽ എസി മുറിയും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വിഐപി പരിഗണനയാണ് നൽകിയതെന്ന് ആരോപിച്ച് ഇരകളുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























