ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...

ചെന്നൈ നഗരത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്ന നിരവധി വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 1200 കോടി രൂപ ചെലവിൽ നിർമിക്കുന്ന അത്യാധുനിക നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം, ലോകോത്തര നിലവാരത്തിലുള്ള ഒളിമ്പിക് സിറ്റി, ഫോർമുല വൺ റേസിങ് ട്രാക്കുകളോട് കൂടിയ മോട്ടോർ സ്‌പോർട്‌സ് സിറ്റി എന്നിവയാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ.അടുത്ത 100 വർഷത്തെ ഭരണപരമായ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് 20 ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം യാഥാർഥ്യമാക്കുക. വിപുലമായ പാർക്കിങ്, കോൺഫറൻസ് ഹാളുകൾ, പൊതുജനങ്ങൾക്കായുള്ള പ്രത്യേക സേവന കേന്ദ്രങ്ങൾ എന്നിവ ഇതിലട്ടുണ്ടാകും.
നിലവിൽ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്ന സെയിന്റ് ജോർജ് ഫോർട്ടിലെ സ്ഥലപരിമിതികൾ കണക്കിലെടുത്താണ് പുതിയ മാറ്റമെങ്കിലും, ഇത് എവിടെയാണ് നിർമിക്കുകയെന്ന കാര്യം സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.തമിഴ്‌നാട്ടിൽ നിന്നുള്ള കായികതാരങ്ങൾക്ക് ആഗോളതലത്തിൽ മികച്ച പരിശീലനം ഉറപ്പാക്കാൻ കായിക വികസന അതോറിറ്റിയുടെ കീഴിലാണ് പുതിയ ഒളിമ്പിക് സിറ്റിയും പരിശീലന കേന്ദ്രങ്ങളും വരുന്നത്. ഇതോടൊപ്പം ഫോർമുല വൺ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റേസിങ് മത്സരങ്ങൾക്ക് വേദിയാകാൻ ലക്ഷ്യമിട്ടാണ് മോട്ടോർ സ്‌പോർട്‌സ് സിറ്റിയുടെ നിർമാണം.
https://www.facebook.com/Malayalivartha

























