തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിനല്ല, അണികള്‍ക്കും അനുഭാവികള്‍ക്കുമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി തള്ളിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. താന്‍ പറഞ്ഞത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ തന്നെയാണെന്നും അതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഐസക് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പറയേണ്ട കാര്യങ്ങള്‍ വ്യക്തമായും വൃത്തിയായും പറഞ്ഞിട്ടുണ്ടെന്നായിരുന്നു തോമസ് ഐസകിന്റെ മറുപടി. നേതൃത്വത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന പിണറായി വിജയന്റെ നിലപാട് ആവര്‍ത്തിക്കുന്നതിനിടെയാണ്, സംഘടനാ തലത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഐസക് രംഗത്തെത്തിയത്.
പയ്യന്നൂരിലും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പാര്‍ട്ടി അണികളെയും അനുഭാവികളെയും പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ നിലപാടിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിനും സംസ്ഥാന നേതാക്കളിലെ ചിലര്‍ക്കും വിയോജിപ്പുണ്ടെന്നാണ് വിവരം. ഈ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തോമസ് ഐസകിന്റെ പ്രസ്താവനയും വിശദീകരണവും വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 7, 8 തീയതികളില്‍ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കാനുള്ള രേഖയിലും സംഘടനാ തലത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. നേതൃത്വമടക്കം വിവിധ തലങ്ങളില്‍ സംഭവിച്ച വീഴ്ചകള്‍ വിലയിരുത്തുന്നതിനൊപ്പം അവ പരിഹരിക്കുന്നതിനുള്ള നടപടികളും രേഖയില്‍ നിര്‍ദേശിച്ചേക്കും.
പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലും നിലവിലെ കേഡര്‍ സംവിധാനത്തിലും കാതലായ മാറ്റങ്ങള്‍ ആവശ്യമാണ് എന്ന വിലയിരുത്തലും രേഖയില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. താഴെത്തട്ടില്‍ നിര്‍ജീവമായ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ക്കും വിശാല സംസ്ഥാന കമ്മിറ്റി യോഗം അംഗീകാരം നല്‍കിയേക്കും.
ഇതോടെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ആരിലാണ് എന്നതിനെച്ചൊല്ലിയുള്ള സിപിഎമ്മിലെ ആഭ്യന്തര ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാകുകയാണ്. നേതൃത്വത്തിന്റെ വീഴ്ചകള്‍ കൂടി പരിശോധിക്കണമെന്ന ആവശ്യം പരസ്യമായി ഉയരുന്നത് പാര്‍ട്ടിയിലെ വരാനിരിക്കുന്ന അവലോകന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha
























