Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലഫ്റ്റനന്റ് ആകാന്‍ കാത്തിരിക്കുമ്പോഴാണ് മരണം വിളിച്ചത്

02 JUNE 2016 09:05 AM IST
മലയാളി വാര്‍ത്ത.

അച്ഛനറിയാതെ സൈന്യത്തില്‍ ചേര്‍ന്ന മലയാളി ജവാന്‍ മനോജ് കുമാറിന്റെ വിയോഗം ആരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് നാഗ്പൂരിലെ ഫുല്‍ഗാവിലെ സൈനിക ആയുധപ്പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മേജര്‍ മനോജ് കുമാറിന് (43) ജീവന്‍ നഷ്ടമായത് കൃത്യനിര്‍വഹണത്തിനിടെ രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മേജര്‍ മനോജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്‌നീരിലാഴ്ത്തിയിരിക്കുകയാണ്.മരണം കവര്‍ന്നെടുത്തത് മേജര്‍ പദവിയും കടന്ന് ലഫ്റ്റനന്റ് ആകാന്‍ കാത്തിരിക്കുമ്പോഴാണ് മരണം വിളിച്ചത്. അച്ഛനറിയാതെയാണു മനോജ് ആര്‍മിയില്‍ ചേരാനുള്ള തീരുമാനമെടുത്തത്.

ഇന്‍സ്ട്രുമെന്റേഷന്‍ സര്‍വീസ് ജീവനക്കാരനായിരുന്നു അച്ഛന്‍ കൃഷ്ണന്‍. പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലും വിക്ടോറിയ കോളേജിലുമായിരുന്നു മനോജിന്റെ വിദ്യാഭ്യാസം. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് 1992ല്‍ ആര്‍മിയില്‍ പ്രവേശനം നേടിയത്. ഒടുവില്‍ ബന്ധുക്കളുടെയും മറ്റും സമ്മര്‍ദ്ദത്തിനു വഴങ്ങി അച്ഛന്‍ സമ്മതിച്ചു. പിന്നീട് 1997ല്‍ ഓഫീസര്‍ ആകാനുള്ള പരീക്ഷ എഴുതി 250 പേര്‍ എഴുതിയ പരീക്ഷയില്‍ ആകെ അഞ്ച് പേര്‍ മാത്രമേ തിരഞ്ഞെടുക്കപ്പെട്ടുള്ളു. അതില്‍ ഒരാള്‍ മനോജായിരുന്നു.പിന്നീട് പടിപടിയായി ഉയര്‍ന്നു മേജര്‍ പദവി വരെയെത്തി.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു സര്‍വീസില്‍ പ്രവേശിച്ചപ്പോഴുള്ള ആദ്യ പോസിറ്റ്ങ്ങ്. ലഫ്റ്റനന്റ് കേണല്‍ റാങ്കിലേക്ക് ട്രെയിനിങ് അടുത്ത മാസം ഒന്നു മുതല്‍ ആരംഭിക്കാനിരിക്കുമ്പോഴാണ് ഈ ദുരന്തം.സൈനിക ആയുധപുരയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മനോജ് ഡ്യൂട്ടി കഴിഞ്ഞു രാത്രി പന്ത്രണ്ടിനു താമസസ്ഥലത്ത് എത്തിയിരുന്നു. ആയുധപുരയ്ക്കു തീപിടിച്ചു എന്ന സന്ദേശം ലഭിക്കുകയും ഒന്നരയോടെ സംഭവസ്ഥലത്തേക്കു തിരിക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു. മനോജ് അപകടത്തില്‍പ്പെട്ടത് ആയുധപ്പുരയിലെ തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ്. ആയുധപ്പുരയുടെ സുരക്ഷാച്ചുമതലയുള്ള അദ്ദേഹം, സംഭവസമയത്ത് വിശ്രമമുറിയിലായിരുന്നു.

സ്‌ഫോടനശബ്ദം കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ മനോജ്, സഹപ്രവര്‍ത്തകരെ കൂട്ടി തീയണയ്ക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കി. മറ്റ് ഗോഡൗണുകളിലേക്ക് തീ പടരുന്നത് തടയാനായിരുന്നു ശ്രമം. ഇതില്‍ വിജയിച്ചെങ്കിലും ശക്തമായ സ്‌ഫോടനത്തില്‍ മനോജ് ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ജൂലൈ ഒന്നിനു ജബല്‍പൂരില്‍ നടക്കുന്ന പരിശീലനത്തിനു പോകാന്‍ തീരുമാനിക്കുകയായിരുന്നു മനോജ്.പരിശീലനത്തിന് പോയാല്‍ പിന്നെ ഒന്‍പതു മാസത്തേക്ക് അവധിയെടുക്കാനാകില്ല അതിനാലാണു കഴിഞ്ഞ ഡിസംബര്‍ അവസാനം തിരുവനന്തപുരത്തെ വാടക വീട്ടില്‍ അച്ഛനെയും അമ്മയെയും കാണുന്നതിനായി അവസാനമായി എത്തിയത്.

ഒന്‍പത് വര്‍ഷമായി തിരുവനന്തപുരത്തു വിവിധയിടങ്ങളിലായി വാടകയ്ക്കു താമസിക്കുകയാണു മനോജിന്റെ കുടുംബം.ഹരിപ്പാട് ചിങ്ങോലി സ്വദേശിയാണ് മേജര്‍ മനോജ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് തിരുമല വേട്ടമുക്കിലെ കൂട്ടാംവിളാകത്ത് വീട്ടിലാണ് താമസിക്കുന്നത്. മനോജിനൊപ്പം ഭാര്യയും മകനും നാഗ്പൂരിലെ സൈനിക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്. 15 ദിവസം മുമ്ബ് മകനെയും കൂട്ടി ഭാര്യ ബീന നാട്ടിലെത്തിയിരുന്നു. അപകടവിവരമറിഞ്ഞ് ബീനയും മകനും നാഗ്പൂരിലേക്ക് തിരിച്ചു. ആറുമാസം മുന്‍പ് മനോജ് നാട്ടില്‍ വന്നിരുന്നു. . അച്ഛന്‍ കൃഷ്ണന്‍. അമ്മ: ഭാരതി. പന്ത്രണ്ട് വയസ്സുകാരന്‍ വേദാന്താണ് ഏക മകന്‍.

പുല്‍ഗാവിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ മകന്‍ വേദാന്തിന് സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ ബീനയും മകനും കഴക്കൂട്ടത്തെ ബീനയുടെ വീട്ടിലുണ്ടായിരുന്നു.ചൊവ്വ  ാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിലാണ് മനോജ് ഉള്‍പ്പെടെ 19 പേര്‍ മരിച്ചത്. മൃതദേഹം വിമാനമാര്‍ഗം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിക്കും. നാഗ്പൂരില്‍നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ബോംബെയിലെത്തിക്കുകയും അവിടെനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു കൊണ്ടുവരികയും ചെയ്യും. ഇന്നലെ നാട്ടിലെത്തിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വൈകിയതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്‌കാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (1 hour ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (1 hour ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (1 hour ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (1 hour ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (1 hour ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (1 hour ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (2 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (2 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (2 hours ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (2 hours ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (2 hours ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (2 hours ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (2 hours ago)

Malayali Vartha Recommends