Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി കേരളം മാറുന്നു...കൊലപാതകത്തിലേക്ക് നയിക്കുന്നത് നിസാരകാര്യങ്ങള്‍..അന്യസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയായി മാറുന്നോ

09 JULY 2016 04:27 AM IST
മലയാളി വാര്‍ത്ത.

More Stories...

മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമല സ്വർണക്കൊള്ള : അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കേരളത്തില്‍ ചോര കൊണ്ട് കളിക്കാന്‍ മടിയില്ലാത്ത ഒരു പുതിയ സമൂഹം രൂപപ്പെടുന്നോ. ദൈവത്തിന്റെ സ്വന്തം നാടെന്ന പട്ടം മാറി കൊല്ലും കൊലയുടെയും സ്വന്തം നാടായി കേരളം മാറുന്നു. നിസാരകാര്യങ്ങള്‍ കൊലപാതകത്തില്‍ എത്തിക്കാന്‍ മാത്രം ആളുകളുടെ മനസ്ഥിതിക്കെന്തു സംഭവിച്ചു. കാലം മാറിയപ്പോള്‍ മാറു നാട്ടില്‍ കേട്ടിരുന്ന പട്ടാപ്പകല്‍ ആളുകള്‍ സംഘം ചേര്‍ന്ന് ആളിനെ അടിച്ചുകൊല്ലല്‍ മുതല്‍ മൃതദേഹത്തെ അപമാനിക്കല്‍ വരെ അരങ്ങേറുന്നു. മിക്കതും അധികാരികളുടെ മൂക്കിന് താഴെ. കൊലക്കുള്ള കാരണങ്ങളാകട്ടെ അതിലേറെ വിചിത്രവും. ജിഷ കേസിലും ചാവക്കാട് പിതാവിനെ അടിച്ചുകൊന്നകേസിന്റെയും കാരണം നിസാര കളിയാക്കലെന്നു പോലീസ്. കേരളവും അത്രയ്ക്കും അസഹിഷ്ണുതയുടെ പിടിയിലാണോ. കൊളിയൂര്‍ കൊലപാതകവും അങ്ങനെതന്നെ അതും നേരം വെളുപ്പിന്. ഭാര്യയെയും ഭര്‍ത്താവിനെയും അതിക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നു. മേരീദാസന്‍ തത്ക്ഷണം മരിച്ചു ഭാര്യ ഷീജ ഇപ്പോളും മരണത്തോട് മല്ലടിക്കുകയാണ്. കേസുകളില്‍ ശിക്ഷകള്‍ ഇല്ലാത്തതും ജയില്‍ ജീവിതം സുഖകരമാകുന്നതും വല്ലാത്തൊരു സാമൂഹ്യപ്രശ്‌നമാണ്.
ചാവക്കാട് കൊലപാതകത്തില്‍ അയല്‍വാസികളായ യുവാക്കളാണ് പിടിയിലായത്. ഒരു കാലത്ത് വീട്ടില്‍ ആളില്ലെങ്കില്‍ അയല്‍ വീട്ടില്‍ അറിയിച്ചിട്ട് പോകുന്ന പതിവായിരുന്നു. ഇന്നത്തെ അവസ്ഥ എന്താണ്, ആരെയും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത അവസ്ഥയല്ലേ. സ്വന്തം വീട്ടില്‍ത്തന്നെ ക്രൂരപീഢനങ്ങളല്ലേ അരങ്ങേറുന്നത്. കേരളം വല്ലാതെ മാറിയിരിക്കുന്നു ആളുകളും. അപകടത്തില്‍ പെടുന്നവരുടെ ഫോട്ടോ മൊബൈലില്‍ എടുക്കാന്‍ മത്സരിക്കുന്നവരാണ് ഇപ്പോള്‍ ചുറ്റിലും. കൊലപാതകം മുതല്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന ചെറുപ്പം ഒപ്പം കഞ്ചാവ് കേസുകളില്‍ കുരുങ്ങുന്ന ബാല്യവും.
ചാവക്കാട്ടെ രമേശന്റെ കൊലയ്ക്ക് പിന്നില്‍ നാട്ടിലെ സാമൂഹ്യവിരുദ്ധര്‍ തന്നെ അതും അയല്‍വാസികളായ ചെറുപ്പക്കാര്‍. പഞ്ചാരമുക്ക് സ്വദേശി പി.വി.രമേശ് (50) ആണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കിയത്. പിന്നീട് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. മകളോടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് വരികയായിരുന്ന രമേശനോട് പൂക്കുളം റോഡില്‍ വച്ച് സാമൂഹ്യവിരുദ്ധര്‍ മോശമായി പെരുമാറി. തുടര്‍ന്ന് മകളെ വീട്ടില്‍ വിട്ട ശേഷം മടങ്ങിയെത്തി സാമൂഹ്യവിരുദ്ധരുടെ നടപടി ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് ഇവര്‍ സംഘം ചേര്‍ന്ന് രമേശനെ മര്‍ദ്ദിച്ച് അവശനാക്കി. ഹൃദ്രോഗിയായിരുന്ന രമേശന്‍ കുഴഞ്ഞുവീണു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതിനിടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണ കാരണത്തില്‍ അന്തിമ തീരുമാനം പൊലീസ് എടുക്കൂ. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൊലക്കുറ്റം ചുമത്തൂവെന്നാണ് വിശദീകരണം. ഇതിനെ നാട്ടുകാരും ചോദ്യം ചെയ്യുന്നു. പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് ആക്ഷേപം. പ്രതികള്‍ പൊലീസ് പിടിച്ചെന്നും ഇവര്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലയുടെ കാരണം അസുഖമാണെങ്കില്‍ പ്രതികളെ രക്ഷിക്കാനാണിതെന്നും നാട്ടുകാര്‍ പറയുന്നു. അങ്ങനെ വന്നാലും പ്രതികളുടെ മര്‍ദ്ധനത്തിലെ മാനസിക സംഘര്‍ഷമാകും ഹൃദ്രോഗത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അതുകൊണ്ട് തന്നെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ആവശ്യം. 

തൃശൂര്‍ ചാവക്കാട് ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസികളായ മൂന്ന് പേര്‍ അറസ്റ്റില്‍. ചാവക്കാട് പാലയൂര്‍ സ്വദേശികളായ സത്യന്‍, ഹവാസ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്.

കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊല്ലുകയും ഭാര്യയെ ഗുരുതരമായി പരിക്കേലപ്പിക്കുകയും ചെയ്ത സംഭവത്തില ഇവരുടെ അയല്‌വാസിയായിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മേരിദാസന്റെ അയല്‌വാസിയായിരുന്ന പാറശ്ശാല സ്വദേശി വിനുവിനേയും ഭാര്യയേയുമാണ് തമിഴ്‌നാട്ടിലെ തിരുനല്‌വേലിയില് നിന്ന് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ജിഷകൊലക്കേസും ഇപ്പോള്‍ അവസാനിച്ച മട്ടാണ്. നിസ്സാര തെളിവുകളുമായി എത്തുന്ന കേസ് കോടതിയില്‍ വിട്ടുപോകുമെന്നതാണ് സംസാരം. അന്യസംസ്ഥാന തൊഴിലാളികളും കേരളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. അവര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivarth

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (11 minutes ago)

പൂർണ്ണ ഐക്യം  (13 minutes ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (31 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (36 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (49 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (54 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (1 hour ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (1 hour ago)

30 ഓളം പേർക്ക് പരിക്ക്  (1 hour ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (9 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

Malayali Vartha Recommends