Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വിജിലന്‍സ് റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദ്യം കണ്ടെത്തിയ ഡി.വൈ.എസ്.പി ബിജോ അലക്‌സാണ്ടറെക്കുറിച്ച് നടനും നിര്‍മ്മാതാവുമായ അംജിത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍!

12 AUGUST 2016 05:22 PM IST
മലയാളി വാര്‍ത്ത

തനിക്കും നടി സോനാ മരിയക്കുമെതിരെ കള്ളക്കേസുണ്ടാക്കാന്‍ ചുക്കാന്‍ പിടിച്ച തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടര്‍ പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉന്നതരെ രക്ഷിക്കാന്‍ ചരടുവലിച്ചതായും തിരൂരില്‍ നിന്ന് കവര്‍ച്ചചെയ്യപ്പെട്ട 12 കിലോ സ്വര്‍ണത്തില്‍ എട്ടുകിലോ തട്ടിയെടുത്തതായും ആരോപിച്ച് കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിങ് കേസില്‍ പ്രതിയാക്കപ്പെട്ട നടനും നിര്‍മ്മാതാവുമായ അംജിത്.

തൃക്കാക്കര മുന്‍ എ.സി.പി. ബിജോ അലക്‌സാണ്ടറിനെതിരേ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് അംജിതിന്റെ വെളിപ്പെടുത്തല്‍. കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിങ് കേസ് അംജിതിനും നടി സോന മരിയക്കുമെതിരെ മരട് പൊലീസ് കെട്ടിച്ചമച്ചതായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ കേസില്‍ ഇവരെ ഹൈക്കോടതി കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒതുക്കിവച്ച ക്രൈംബ്രാഞ്ച് അന്വേഷണം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ അംജിത് പിണറായിക്ക് പരാതി നല്‍കിയതിന തുടര്‍ന്നാണ് ഊര്‍ജിതമായത്. ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് ഇവര്‍ കുറ്റക്കാരല്ലെന്ന് വെളിവായത്. 

തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടറും മരട് എസ്‌ഐ ആയിരുന്ന സന്തോഷ് കുമാറും കോണ്‍സ്റ്റബിള്‍ വിനോദും ചേര്‍ന്നാണ് കള്ളക്കേസ് ചമച്ചതെന്നും മുന്‍ മന്ത്രി കെ ബാബുവിന്റെ പിന്തുണയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അംജിത് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസുണ്ടാക്കിയ കാര്യം അന്വേഷിക്കുകയും ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടതിനൊപ്പം ബിജോയ് അലക്‌സാണ്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അംജിത് ആവശ്യപ്പെട്ടിരുന്നു.

തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ബിജോ അലക്‌സാണ്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നതെന്ന് അംജിത് പറയുന്നു. പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട ഉന്നതരായ പലരേയും രക്ഷിച്ചെടുക്കാന്‍ ബിജോ ലക്ഷങ്ങള്‍ വാങ്ങി. ഇത് നാട്ടില്‍ പലര്‍ക്കുമറിയാം. പറവൂര്‍ പീഡനക്കേസില്‍ നിരവധിപേരെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. കേസിലുള്‍പ്പെട്ട പല ഉന്നതരേയും പണംവാങ്ങി ബിജോയ് രക്ഷിച്ചിട്ടുമുണ്ട്. അതുപോലെത്തെന്ന തിരൂരില്‍ നിന്ന് 2007-2008 കാലത്ത് നടന്ന സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളില്‍ നിന്ന എട്ടുകിലോയോളം സ്വര്‍ണം ബിജോ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് പരിചയമുണ്ടായിരുന്ന റെണാള്‍ഡോ ജബ്ബാര്‍, സാബു എന്നിവരുള്‍പ്പെട്ട സംഘമാണ് ജൂവലറിയുടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത്. ഇവര്‍ അതിനുശേഷം പറവൂരിലെ ഡോണയെന്നയാളുടെ അടുത്താണ് ഒളിവില്‍ താമസിച്ചത്. ഡോണയും ബിജോയും തമ്മില്‍ നല്ല ബന്ധമുണ്ട്. ഡോണ ഒറ്റിക്കൊടുത്തതിനെ തുടര്‍ന്ന് ബിജോ അലക്‌സാണ്ടറും സംഘവുമെത്തി ഇവരെ പിടികൂടി. സ്വര്‍ണവും കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയോളം ഇവരെ ഒളിവില്‍ താമസിപ്പിച്ച് മര്‍ദ്ദിച്ചു. ഇതിനുശേഷം തൃപ്പൂണിത്തുറയില്‍ കാറില്‍ സഞ്ചരിക്കവെ ഇവരെ പിടികൂടിയതായും നാലുകിലോ സ്വര്‍ണം കണ്ടെത്തിയതായും വാര്‍ത്ത നല്‍കി. ഇതാണ് പുറംലോകം അറിഞ്ഞത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളില്‍ ബിജോ അലക്‌സാണ്ടര്‍ അധികാരം ഉപയോഗിച്ച് പണം സമ്പാദിച്ചിട്ടുണ്ടെന്നും അംജിത് ആരോപിക്കുന്നു.

എനിക്കും സോനയ്ക്കുമെതിരെയും കള്ളക്കേസുണ്ടാക്കിയത് ഈ വിധത്തിലാണ്. സോനയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയെ പിടിച്ചുകൊടുത്ത തന്നെ കേസില്‍ പ്രതിയാക്കുകയായിരുന്നു. എന്നിട്ട് യഥാര്‍ത്ഥ പ്രതിയെ വെറുതെവിട്ടു. സോനയുടെ പരാതി അന്വേഷിക്കുകപോലും ചെയ്യാതെ സോനയെയും തനിക്കൊപ്പം കേസില്‍ ഉള്‍പ്പെടുത്തി കള്ളക്കഥയുണ്ടാക്കി. നാലുകൊല്ലവും ഏഴുമാസവും തൃക്കാക്കര എസിപിയായിരുന്ന ഈ ഉദ്യോഗസ്ഥന്‍ ഒട്ടേറെ അഴിമതികള്‍ കാട്ടിക്കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരികയാണ് അംജിത് പറയുന്നു.

കൊച്ചി സ്വദേശികളായ നടി സോന മരിയയും അംജിത്തും ചേര്‍ന്ന് ആളുകളെ വശീകരിച്ചുകൊണ്ടുപോയി പണം തട്ടുകയും മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മരട് പൊലീസ് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കേസെടുത്തത്. ആദ്യമിട്ട എഫ്‌ഐആര്‍ തിരുത്തി സോനയെയും രണ്ടാമത് പ്രതിയാക്കുകയായിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു ബിജോയ്‌ക്കെതിരെയും മരട് എസ്‌ഐക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകണമെന്ന് അംജിത് ആവശ്യപ്പെടുന്നു.

ബിജോ അലക്‌സാണ്ടര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ സ്‌പെഷല്‍ സെല്‍ എസ്പി: വി.എന്‍. ശശിധരന്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെ ബിജോ അലക്‌സാണ്ടറിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലും ഓഫീസിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

2014-15 കാലഘട്ടത്തില്‍ തൃക്കാക്കര എ.സി.പി. ആയിരിക്കെ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നാണ് കേസ്. വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 48,21,120 രൂപ ഈ കാലയളവില്‍ അനധികൃതമായി സമ്പാദിച്ചതായി അന്വേഷണസംഘം കണ്ടെത്തി. 1995ല്‍ സബ് ഇന്‍സ്‌പെക്ടറായി സംസ്ഥാന പൊലീസ് സര്‍വീസില്‍ പ്രവേശിച്ച ബിജോ അലക്‌സാണ്ടറിന് 2011ല്‍ ഡിവൈ.എസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചു. ആഭ്യന്തര സുരക്ഷാ വിഭാഗം സി.ബി.സിഐഡി. എറണാകുളം റേഞ്ച് ഡിവൈ.എസ്പി.യാണ് നിലവില്‍ ബിജോ അലക്‌സാണ്ടര്‍. തൃപ്പൂണിത്തുറയില്‍ എട്ടര സെന്റ് സ്ഥലത്ത് 3200 ചതുരശ്ര അടി വിസ്തൃതിയില്‍ പണിതീര്‍ത്ത ആഡംബരവീടിന്റെ നിര്‍മ്മി്ച്ചതും വിജിലന്‍സ് പരിശോധിച്ചു. നിര്‍മ്മാണത്തിനായി ചെലവഴിച്ച തുകയും ബിജോ അലക്‌സാണ്ടറിന്റെ വരുമാനവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട സ്വദേശിയാണ് ബിജോ അലക്‌സാണ്ടര്‍. ഇടതുസര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ബിജോ അലക്‌സാണ്ടറെ ക്രമസമാധാന പാലനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. നേരത്തേ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായിരിക്കെ അനധികൃത പിരിവ് നടത്തിയെന്നും ഇദ്ദേഹത്തിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends