Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സംഘം; അനുബന്ധ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ആലോചന

30 AUGUST 2016 08:29 AM IST
മലയാളി വാര്‍ത്ത

കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസ് നാലംഗ പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും അന്വേഷണം. നേരത്തെ മാണിക്കനുകൂലമായി മൊഴി നല്‍കിയ ബാറുടമകളില്‍ നിന്നു വീണ്ടും മൊഴി എടുക്കേണ്ടതില്ലെന്നും ഡയറക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമായി. മൂന്നു മാസത്തിനകം കോടതിയില്‍ അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആലോചന.
വിജിലന്‍സ് ഡിവൈഎസ്പി: നജ്മല്‍ ഹസനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇന്‍സ്‌പെക്ടര്‍മാരായ ഉജ്ജ്വല്‍ കുമാര്‍, രക്ഷിത്, സരീഷ് എന്നിവരും സംഘത്തിലുണ്ടാവും .എസ്പി: ആര്‍.സുകേശന്‍ മേധാവിയായ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലാണ് ഇവരെല്ലാം പ്രവര്‍ത്തിക്കുന്നത്. തുടരന്വേഷണത്തില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു സുകേശന്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണു ഡയറക്ടര്‍ പുതിയ സംഘത്തെ നിയോഗിച്ചത്. കേസിന്റെ ഇതുവരെയുള്ള രേഖകളെല്ലാം സംഘം പരിശോധിച്ചു.
മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി സുകേശന്‍ ഡയറക്ടര്‍ക്കു നല്‍കിയ ആദ്യ വസ്തുതാ റിപ്പോര്‍ട്ട്, അന്നത്തെ ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ നല്‍കിയ മറുപടി, സുകേശന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട്, അപ്പോഴത്തെ ഡയറക്ടറായിരുന്ന ഡിജിപി: എന്‍.ശങ്കര്‍ റെഡ്ഡി നല്‍കിയ 80 പേജ് മറുപടി റിപ്പോര്‍ട്ട്, ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായിരുന്നവര്‍ രണ്ടു ഘട്ടങ്ങളില്‍ നല്‍കിയ മൊഴികള്‍, ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ തെളിവുകള്‍, മൊഴിയുമായുള്ള വൈരുധ്യങ്ങള്‍ എന്നിവയെല്ലാം സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. കേസില്‍ മതിയായ തെളിവു ലഭിച്ചില്ലെന്നും തുടര്‍ നടപടി വേണ്ടെന്നും ചൂണ്ടിക്കാട്ടി 2015 ജൂലൈയിലാണു വിജിലന്‍സ് ആദ്യ റിപ്പോര്‍ട്ട് നല്‍കിയത്.
ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു മാറ്റിയതിനു പിന്നാലെയാണ് ആ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ ബിജെപി നേതാവ് വി.മുരളീധരന്‍ അടക്കമുള്ളവര്‍ ഹര്‍ജിയുമായി എത്തിയതോടെ കഴിഞ്ഞ ഒക്ടോബറില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ തുടര്‍നടപടി ആവശ്യമില്ലെന്നു കാണിച്ചു 2016 ഫെബ്രുവരിയില്‍ സുകേശന്‍ വീണ്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ അതിനെതിരെ 11 ഹര്‍ജികളും കോടതിയിലെത്തി. അതിന്റെ വാദം നടക്കുന്നതിനിടെ ഭരണം മാറി. പുതിയ സര്‍ക്കാര്‍ വന്നതോടെ വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസും തിരിച്ചെത്തി. ബാര്‍ കോഴ, പാറ്റൂര്‍ ഭൂമിയിടപാട് എന്നീ കേസുകളിലെ തുടരന്വേഷണ സാധ്യത അദ്ദേഹം പരിശോധിച്ചു.
പുതിയ തെളിവുണ്ടെങ്കില്‍ അന്വേഷണം ആകാമെന്ന നിയമോപദേശവും ഡയറക്ടര്‍ക്കു ലഭിച്ചു. തുടര്‍ന്നു മാണിക്കെതിരെ തെളിവുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് എഴുതിയ സുകേശന്‍ എന്താണു പിന്നീടു കോടതിയില്‍ നിലപാട് മാറ്റിയതെന്ന ഡയറക്ടറുടെ ചോദ്യത്തിനു തന്റെ കൈകാലുകള്‍ ബന്ധിച്ചാണു റിപ്പോര്‍ട്ട് എഴുതിച്ചതെന്നു സുകേശന്‍ ഡയറക്ടര്‍ക്കു രഹസ്യ റിപ്പോര്‍ട്ടില്‍ മറുപടി നല്‍കി. അതിനു പിന്നാലെയാണു കേസില്‍ തെളിവു ശേഖരിക്കാന്‍ സമയം ലഭിച്ചില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സുകേശന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടരന്വേഷണത്തിനു കോടതി അനുമതിയും നല്‍കി. അന്വേഷണത്തിനു സമയപരിധി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ വിജിലന്‍സ് കൂടുതല്‍ വിശകലനം ചെയ്യും.
ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ കോഴ സംബന്ധിച്ച പരാതി വ്യാജമാണെന്നോ അന്വേഷണത്തില്‍ വസ്തുതാപരമായ പിശകുണ്ടെന്നോ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. ബാറുടമകളുടെ യോഗത്തില്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് അവര്‍ സംസാരിച്ചതിന്റെ സിഡി നേരത്തെ ബാറുടമ ബിജു രമേശ് ഹാജരാക്കിയിരുന്നു. ഇതും കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കു നല്‍കും. പല ബാറുടമകളും സമ്മര്‍ദത്തിനു വിധേയരായാണു നേരത്തെ മൊഴി നല്‍കിയതെന്നു വിജിലന്‍സ് കരുതുന്നുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം മൊഴി വീണ്ടും രേഖപ്പെടുത്തില്ല. എന്നാല്‍ തെളിവിന് ആവശ്യമെന്നു കരുതുന്നവരുടെ മൊഴി രേഖപ്പെടുത്താനാണു സാധ്യത. കോടതി സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും കഴിവതും വേഗം അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (3 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (4 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (4 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (5 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (5 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (5 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (5 hours ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (6 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (6 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (6 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (6 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (6 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (6 hours ago)

Malayali Vartha Recommends