സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം വീണ്ടും അനിശ്ചിതത്വത്തിലേക്ക്
കറുകുറ്റിയിലെ അപകടത്തിനു പിന്നാലെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണ സ്തംഭനാവസ്ഥയിലേക്ക്. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ 202 സ്ഥലങ്ങളില്‍ വിള്ളലുണ്ടെന്നും ഇവിടങ്ങളില്‍ 30 കിലോമീറ്റര്‍ വേഗമേ പാടുള്ളുവെന്നതിനാല്‍ വേഗനിയന്ത്രണം വയ്ക്കുമെന്ന തീരുമാനത്തോടെയാണ് ട്രെയിന്‍ ഗതാഗതം വീണ്ടും അനിശ്ചിതത്വത്തിലായത്. തീരുമാനം ഇന്നു മുതല്‍ നടപ്പാക്കുമെന്നു ദക്ഷിണ റെയില്‍വേ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ ട്രെയിനുകള്‍ പലതും വൈകിയാണ് ഓടുന്നത്. അതിനൊപ്പം വേഗനിയന്ത്രണം കൂടിയാകുമ്പോള്‍ ട്രെയിന്‍ യാത്ര ദുരിതത്തിന്റെ ട്രാക്കിലാകും. അപകടത്തിനു കാരണമായ റെയില്‍ പാളത്തിലെ വിള്ളല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥന്‍ മൂന്നു തവണ നല്‍കിയ മുന്നറിയിപ്പ് എന്‍ജിനീയറിങ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവഗണിച്ചുവെന്നും ആരോപണമുണ്ട്.
അതേസമയം, കറുകുറ്റിയിലുണ്ടായ തീവണ്ടി അപകടത്തെക്കുറിച്ച് തെളിവെടുപ്പിനായി റെയില്‍വേയുടെ ഉന്നതതലയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. റെയില്‍വേ ചീഫ് സെക്യൂരിറ്റി ഓഫീസര്‍, ചീഫ് ട്രാക്ക് എക്‌സാമിനര്‍, ചീഫ് റോളിങ് സ്‌റ്റോക് എന്‍ജിനീയര്‍, ചീഫ് ഓഫ് ഇലക്ട്രിക്കല്‍സ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തെളിവെടുക്കുക. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ എറണാകുളം സൗത്തിലെ റെയില്‍വേ ഏരിയ മാനേജരുടെ ഓഫീസിലാണ് തെളിവെടുപ്പ്. പൊതുജനങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും നേരിട്ട് കമ്മിറ്റി മുന്‍പാകെ എത്തി തെളിവ് നല്‍കാം.
https://www.facebook.com/Malayalivartha