Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ക്രൂര കൊലപാതകത്തിന് ഏഴു വയസ് , അധ്യാപികയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ ഡിങ്കന്‍ ശശി ഇപ്പോഴും ഒളിവില്‍, തുമ്പ് കിട്ടാതെ പോലീസ്

06 SEPTEMBER 2016 10:40 AM IST
മലയാളി വാര്‍ത്ത

ഏഴുവര്‍ഷം കഴിഞ്ഞു ആ ക്രൂര കൊലപാതകം നടന്നിട്ട്. ഇതുവരെയും കേസിലെ പ്രതിയും അധ്യാപികയുടെ ഭര്‍ത്താവുമായ ശശീന്ദ്രനെ കണ്ടെത്താനാവാതെ പോലീസ് വട്ടം കറങ്ങുന്നു. ഇയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും കണ്ടെത്തിയിട്ടില്ല കേരളാ പോലീസ്.

2009 സെപ്റ്റംബര്‍ അഞ്ചിനാണ് കണ്ണൂര്‍ സിറ്റി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഉരുവച്ചാല്‍ ചന്ദ്രപുരത്തില്‍ എ.വി.ഹേമജ (45)യെ ഓമ്നി വാനില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ശശീന്ദ്രന്‍ എന്ന ഡിങ്കന്‍ ശശി സംഭവത്തിനുശേഷം സ്വന്തം മൊബൈല്‍ ഉപേക്ഷിച്ച് വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. അധ്യാപികയായ ഹേമജയെ ഏഴുവര്‍ഷം മുമ്പ് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ ഭര്‍ത്താവ് ശശീന്ദ്രനെ കണ്ടെത്താന്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ചുമതലയേറ്റു.

ഹേമജയുടെ കൊലയാളിയെ കണ്ടെത്തുന്നതിനായി പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് വിവിധ സിഐമാര്‍ അന്വേഷിച്ച കേസ് ഇപ്പോള്‍ കണ്ണൂര്‍ ഡിവൈഎസ്പി ഏറ്റെടുത്തത്. . പ്രധാന പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചിരുന്നു. സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് നിരവധി സമരങ്ങളും നടത്തി. അതിന്ന് ശേഷമാണു കേസന്വേഷണം പുതിയ സംഘം ഏറ്റെടുത്തത്. മൂന്നുമാസത്തിനുള്ളില്‍ കേസിന് തുമ്പുണ്ടാക്കുമെന്ന പോലീസിന്റെ വാക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ യാഥാര്‍ഥ്യമാകാത്തതില്‍ ഹേമജയുടെ ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്.

കൂട്ടുപ്രതി ആലക്കോട് വെള്ളാട് സ്വദേശി ടി.എന്‍.ശശിയെ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. ശശിയില്‍നിന്നാണ് കൃത്യം നിര്‍വഹിച്ചത് ഹേമജയുടെ ഭര്‍ത്താവാണെന്ന വിവരം ലഭിച്ചത്. സംഭവത്തിനുശേഷം നാട്ടിലുള്ള ആരുമായും ഇയാള്‍ ബന്ധപ്പെടാതിരുന്നതും ഇയാളുടെ പേരിലുള്ള സ്വത്ത് അടുത്ത ദിവസം ഒരു സ്ത്രീ വില്പന നടത്തിയതും ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്. എന്നാല്‍ ഇയാള്‍ മരിച്ചുവെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

വീടിനടുത്തായി ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപം നിര്‍ത്തിയിട്ട വാനിലാണ് ഹേമജയുടെ മൃതദേഹം കാണപ്പെട്ടത്. ഹേമജയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ ശശീന്ദ്രനെ ഏല്‍പ്പിച്ചിരുന്നതായി അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതു തിരിച്ചുനല്‍കാന്‍ ഹേമജ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെയാണ് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പോകാനെന്നു പറഞ്ഞ് ഇയാള്‍ ഹേമജയുമായി വാനില്‍ പുറപ്പെട്ടത്. കൈയില്‍ കരുതിയ വാക്കത്തി ഉപയോഗിച്ചാണ് ശശീന്ദ്രന്‍ കൊല നടത്തിയതെന്ന് കൂട്ടുപ്രതിയായ ശശി പോലീസിന് മൊഴി നല്‍കിയിരുന്നു. കേസന്വേഷണം സിബിഐക്കോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്ന ആവശ്യവുമായി കര്‍മസമിതി കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, പ്രതിയെ തിരിച്ചറിഞ്ഞതിനാല്‍ ഇത്തരമൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷണം കാര്യക്ഷമമാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ തുടക്കത്തില്‍ ചുമതലയുണ്ടായിരുന്ന സിറ്റി സിഐമാരെ അടിക്കടി സ്ഥലംമാറ്റിയതോടെ പ്രതിക്കായുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends