Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

കാമുകന്‍ മകളെ പ്രണയിച്ചു മകളെ രക്ഷിക്കാന്‍ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തി കൊടുത്തു; ഒടുവില്‍ പീഡനകേസില്‍ പിടിയിലായ യുവാവിന്റെ കഥ

09 DECEMBER 2016 06:39 PM IST
മലയാളി വാര്‍ത്ത

ആരെയെങ്കിലും എവിടെങ്കിലും ഒക്കെ പ്രണയിച്ചാല്‍ മതിയെന്ന അവസ്ഥയിലെത്തിയോ ഇന്നത്തെ യുവത്വം.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി പറഞ്ഞത് കേട്ട് പോലീസുകാര്‍ പോലും ഞെട്ടി. വിവാഹമോചിതയായ യുവതിയുമായുള്ള പ്രണയത്തില്‍ നിന്നാണ് തട്ടികൊണ്ടുപോകലിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത്. വിവാഹമോചിതയും കൊച്ചിയിലെ പരസ്യഏജന്‍സി ഉടമയുമായ യുവതിയുമായി ആ സ്ഥാപനത്തിലെ െ്രെഡവറായ പ്രതി പ്രണയത്തിലായി. യുവതിയുടെ മകളെയും ഇയാള്‍ പ്രണയിച്ചു. മകളുമായുളള ബന്ധം അതിരുവിട്ടതോടെ ഇതറിഞ്ഞ യുവതി മകളെ രക്ഷിക്കാന്‍ മറ്റൊരു പെണ്‍കുട്ടിയുടെ നമ്പര്‍ ഇയാള്‍ക്ക് കൈമാറി. ഒടുവില്‍ ആ കുട്ടിയുമായി യുവാവ് ഒളിച്ചോടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ നാടകീയമായാണ് പോലീസ് പിടികൂടിയത്.
പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മഞ്ഞുമ്മല്‍ സ്വദേശി വിവേക് വര്‍ഗീസിനെ ഏറെ പാടുപെട്ടാണ് പൊലീസ് പിടികൂടിയത്. പിടിയിലായത്. ഇയാള്‍ക്കെതിരേ അഞ്ചോളം കേസുകള്‍ വിവിധ സ്‌റ്റേഷനുകളിലായി നിലവിലുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞദിവസമാണ് കാക്കനാടുനിന്നും ഒരു യുവാവിനെ പൊലീസ് അതിസാഹസികമായി അറസ്റ്റു ചെയ്തത്. പൊലീസിനെ കണ്ട് കിണറ്റില്‍ ചാടാന്‍ ഒരുങ്ങിയ യുവാവിനെ അതിസാഹസികമായി പൊലീസ് പിടിക്കുകയായിരുന്നു.
പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ – എളമക്കരയില്‍ പരസ്യസ്ഥാപനം നടത്തുന്ന യുവതിയുടെ െ്രെഡവറാണ് വിവേക്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായി. യുവാവിനെക്കാള്‍ പ്രായക്കൂടുതലുണ്ട് വിവാഹമോചിതയായ സിന്ധുവിന്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത മകളുമുണ്ട്. കാമുകിയുടെ മകളുമായി ഇയാള്‍ പ്രണയത്തിലായി. വിവേക് മകളെ ഒരുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു.
ഇത് മനസിലാക്കിയ യുവതി മകളെ വിവേകില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു.ഇതിനായി മകളുടെ കൂട്ടുകാരിയായ പറവുര്‍ സ്വദേശിനിയെ വിവേകിന് പരിചയപ്പെടുത്തി കൊടുത്തു. വിവേക് തന്റെ മകളെ കൈവിടുന്നതിനുവേണ്ടിയായിരുന്നു ഇത്. സ്വന്തം മകനെന്ന് പരിചയപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. വിവേകുമായി സംസാരിക്കാന്‍ യുവതി പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും വാങ്ങി നല്‍കിയിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടുവന്ന് വിവിധയിടങ്ങളില്‍ താമസിപ്പിച്ച് പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
വിവേകിനെ അതി നാടകീയമായാണ് പൊലീസ് കുടുക്കിയത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍വച്ച് വിവേക് സിവില്‍ ഡ്രസിലെത്തിയ പൊലീസിനെ കണ്ടു. അതോടെ പേടിച്ചോടിയ വിവേക് അടുത്തുള്ള വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. വീട്ടുമുറ്റത്തെ കിണറ്റിന്‍കരയിലെത്തിയ ഇയാള്‍ കിണറിന്റെ മൂടിമാറ്റി ചാടാന്‍ ശ്രമിച്ചു. പൊലീസ് അതോടെ അടങ്ങി. നാട്ടുകാരും കൂടിയതോടെ വന്‍ജനസമുദ്രമായി. കിണര്‍ മൂടിയിരുന്ന ഇരുമ്പ് ഗ്രില്ല് ഉയര്‍ത്തി അതിനടിയിലൂടെ അരഭിത്തിയില്‍ കയറി രണ്ടു കാലും താഴേക്കിട്ട് ഇരിപ്പുറപ്പിച്ച യുവാവ് ബക്കറ്റിലെ കയറഴിച്ചു കഴുത്തിലും കെട്ടി.
വീട്ടുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെ ഫയര്‍ഫോഴ്‌സും രംഗത്തെത്തി. കിണറിലേക്കു ചാടുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ ആരും യുവാവിനടുത്തേക്കു ചെന്നില്ല. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭീഷണിയില്‍ ഉറച്ചു നിന്നു. ഇതിനിടെ യുവാവ് തന്റെ ആവശ്യം വിളിച്ചുപറഞ്ഞു. മാധ്യമ
പ്രവര്‍ത്തകരുമായി സംസാരിക്കാം. ഒരാളെ മാധ്യമ പ്രവര്‍ത്തകനായി പൊലീസ് അവതരിപ്പിച്ചു. ഇയാള്‍ നല്ല സ്‌റ്റൈലായി വിവേകിന്റെ ഫോട്ടോ എടുക്കാന്‍ തുടങ്ങി. വിവേക് കൂടുതല്‍ സുന്ദരനായി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ കീഴടക്കുകയും ചെയ്തു. വിവേകിനെ അറസ്റ്റ് ചെയ്തതോടെയാണ് സ്ഥാപന ഉടമയായ നാല്‍പ്പിത്തിയഞ്ചുകാരിയുടെ ഇടപെടലും തിരിച്ചറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (4 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (17 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (27 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (11 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends