Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയുടെ മാനത്തിന് നാവികസേനയെ വരെ വിളിച്ചപ്പോള്‍ നിരാലംബരായ ദളിത് സഹോദരിമാരെ മരണത്തിനെറിഞ്ഞു കൊടുത്തു...

08 MARCH 2017 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമധ്യത്തില്‍ നിറഞ്ഞാടിയ വാര്‍ത്തയായിരുന്നു നടിയെ ആക്രമിച്ചത്. അതിനെതിരെ പ്രതികരിക്കാനും കുറ്റവാളികളെ കണ്ടുപിടിക്കാനും പലരും രംഗത്ത് വന്നു. പ്രമുഖരും, നേതാക്കളും, പോലീസ് മേധാവികളും എന്തിനേറെ പറയുന്നു ഒടുവില്‍ നാവികസേന വരെ എത്തിയിരുന്നു. ഇതൊക്കെ ഒരു പ്രമുഖ എന്ന നിലയ്ക്ക് അവര്‍ക്ക് കിട്ടിയ പിന്‍ ബലം എന്ന് തന്നെ പറയാം. എന്നാല്‍ ഇത്തരമൊരു അവസ്ഥ സാധാരണ ജനങ്ങള്‍ക്കായിരുന്നെങ്കില്‍ ഒരു പ്രമുഖരോ, നേതാക്കളോ, പോലീസ് മേധാവികളോ ആരും തന്നെ കാണില്ല എന്നതിന് എറ്റവും വലിയ ഒരു ഉദാഹരണമാണ് വാളയാറില്‍ നിരാലംബരായ ദളിത് സഹോദരിമാരുടെ മരണം. അവര്‍ പല വട്ടം പീഡനത്തിന് ഇരയായി. അപ്പോഴും അവര്‍ക്ക് വേണ്ടി ആരും ഉണ്ടായില്ല. പോലീസിനെതിരെയെങ്കിലും ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത് മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മാത്രം...

വാളയാര്‍ അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ പലവട്ടം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാലു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇളയ കുട്ടിയുടെ മരണത്തില്‍ കൊലപാതക സാധ്യതയും അന്വേഷിക്കുന്നുണ്ട്. ബന്ധുവായ യുവാവിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ഇളയ പെണ്‍കുട്ടിയുടെ ചിത്രം പൊലീസിനു ലഭിച്ചത് നിര്‍ണായക തെളിവാകും.


കുട്ടികളുടെ അമ്മയുടെ ബന്ധുവായ യുവാവ് ഉള്‍പ്പെടെ കല്ലന്‍കാട് സ്വദേശികളായ മൂന്നു പേരും പ്രദേശത്തു താമസിക്കുന്ന ചേര്‍ത്തല സ്വദേശിയുമാണു കസ്റ്റഡിയിലുള്ളതെന്നറിയുന്നു. ബന്ധുവായ യുവാവ് ഒരു വര്‍ഷത്തോളം മൂത്ത മകളെ ഉപദ്രവിച്ചിരുന്നെന്നും ഇതു വിലക്കിയിട്ടും തുടര്‍ന്നെന്നും അമ്മ ഇന്നലെ മാധ്യമങ്ങളോടു വെളിപ്പെടുത്തി. മകള്‍ മരിച്ച സമയത്ത് ഇക്കാര്യം പൊലീസിനോടു പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു. യുവാവിനെ അന്നു കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.

ഉപദ്രവിക്കുന്നതു കണ്ട കാര്യം കുട്ടിയുടെ രണ്ടാനച്ഛനും ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. ഇരുവരുടെയും മൊഴികള്‍ പൊലീസ് വീണ്ടും രേഖപ്പെടുത്തി. കുട്ടികള്‍ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലെ സൂചനകള്‍. എന്നാല്‍, ആദ്യ കുട്ടിയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനയില്‍ ഫലം നെഗറ്റീവായി. പ്രകൃതിവിരുദ്ധ പീഡനങ്ങളില്‍ ചിലപ്പോ!ള്‍ ഫലം നെഗറ്റീവാകാറുണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പല വട്ടം പീഡിപ്പിക്കപ്പെട്ടതിന്റെ വ്യക്തമായ സൂചനകളാണു നല്‍കുന്നതെന്നറിയുന്നു. ചില സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ അട്ടപ്പള്ളത്തെ വീടു സന്ദര്‍ശിച്ച തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.അജിത്കുമാര്‍, ലൈംഗികചൂഷണം നടന്നെന്ന വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലുള്ളതായി സ്ഥിരീകരിച്ചു. ആദ്യ റിപ്പോര്‍ട്ടില്‍ സൂചനയായും രണ്ടാം റിപ്പോര്‍ട്ടില്‍ വ്യക്തമായും ഇതു പറയുന്നുണ്ടെന്നും ഇതു പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.


ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പാലക്കാട് എഎസ്പി ജി.പൂങ്കുഴലി, സിഐ സി.പ്രേമാനന്ദകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പം പണിക്കു പോകുന്നവരാണെന്നും പലപ്പോഴും വീടു സന്ദര്‍ശിച്ചിട്ടുള്ളവരാണെന്നുമാണു പൊലീസ് നല്‍കുന്ന സൂചന. മൂത്ത കുട്ടി മരിച്ച ദിവസം തുണികൊണ്ടു മുഖം മറച്ച രണ്ടു പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതു കണ്ടതായി ഇളയ സഹോദരി മുന്‍പു പൊലീസിനു നല്‍കിയ മൊഴി നിര്‍ണായകമാണ്.

ഒറ്റമുറി വീട്ടിലെ കട്ടിലിനു മുകളില്‍ കസേരയിട്ടു കയറി ഇളയ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്ന വാദവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ അഭിപ്രായപ്രകടനങ്ങളുമാണു കൊലപാതക സാധ്യതയെക്കുറിച്ചും അന്വേഷിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. ജനുവരി 13നു വൈകിട്ടാണു മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം നാലിനാണു രണ്ടാമത്തെ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതിനെതിരെ പ്രതികരിച്ച മതിയാകു. ഇല്ല എങ്കില്‍ നാളെ ഏതൊരു സാധാരണ ജനങ്ങളുടെയും അനുഭവമാകാം... 

വാളയാര്‍ പീഡന മരണം: പൊലീസിന് എതിരെ നടപടി വേണമെന്ന് വിഎസ്

വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ നിഷ്‌ക്രിയത്വം കാട്ടിയ പൊലീസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നു മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പീഡനത്തിനു വിധേയായി ജീവനൊടുക്കിയപ്പോള്‍ ദുരൂഹമരണമായി കേസ് അവസാനിപ്പിക്കുകയാണു ചെയ്തത്. കുറ്റക്കാരെ അപ്പോള്‍ തന്നെ പിടികൂടിയിരുന്നുവെങ്കില്‍ ഇളയ കുട്ടിയുടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. മാതാപിതാക്കള്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (56 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends