Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മകളുടെ കല്യാണം നടത്തുന്നില്ല; ആണുങ്ങളെ ബഹുമാനിക്കുന്നില്ല സദാചാര പൊലീസുകാരുടെ നിരന്തര ആക്രണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഒരു കുടുംബവും

20 MARCH 2017 03:46 PM IST
മലയാളി വാര്‍ത്ത

മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടില്‍ സദാചാര പൊലീസുകാരുടെ നിരന്തര ആക്രണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തക ഡോ. പി ഗീതയും മകള്‍ അപര്‍ണ പ്രശാന്തിയും. മകളുടെ കല്യാണം നടത്തുന്നില്ലെന്നും ആണുങ്ങളെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമൊക്കെ പറഞ്ഞ് ചുറ്റുവട്ടത്തുള്ളവര്‍ തുടര്‍ച്ചയായി അസഭ്യ വര്‍ഷം നടത്തുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഡോ.ഗീത. കഴിഞ്ഞ ദിവസം അപര്‍ണ പ്രശാന്തിക്ക് നേരെ വീടിന് അടുത്ത് നിന്ന് കല്ലേറ് ഉണ്ടായി. പൊതുവിടത്തിലെ പെണ്‍കുട്ടിയോടും അതിനേക്കാളുപരി പൊതുവിടത്തില്‍ നില്‍ക്കുന്ന അമ്മയോടുമുള്ള അസഹിഷ്ണുതയാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നിലെന്ന് അപര്‍ണ പറയുന്നു. 

അയാള്‍ക്കൊപ്പം നിന്ന് വെട്ടും കൊല്ലും റേപ്പ് ചെയ്യും എന്നൊക്കെ പറഞ്ഞവര്‍ തൊട്ടടുത്തു തന്നെയുണ്ട്. ആദ്യഘട്ടത്തില്‍ കേട്ട പാവം മനുഷ്യര്‍ പ്രചരണത്തിനപ്പുറം അയാള്‍ നാട്ടില്‍ നടത്തിയ അടികളെ കുറിച്ചും ഉന്നതബന്ധങ്ങളെപ്പറ്റിയും ദൃക്സാക്ഷികള്‍ പറയുന്നു. പൊലിസിനെ അറിയിച്ചിട്ടുണ്ട്. ലോക്കല്‍ പൊലിസില്‍ നിന്നും ഉന്നതാധികാരികളില്‍ കൊടും വാശിയോടെ എത്തിയതിനു ശേഷമാണ് ഈ ചലനമുണ്ടാവുന്നത്. അതിനു മുന്നെ ഇതിനോട് ചുറ്റിപ്പറ്റി വ്യക്തിഹത്യയും അതിക്രമ ശ്രമവും ഒക്കെയായി നിരവധി പരാതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അപ്പോഴൊക്കെ ലോക്കല്‍ പൊലിസ് ചെയ്തിരുന്നത് ചുറ്റുമുള്ളവരോട് (കുറ്റാരോപിതരോട്) ഞങ്ങളെ പറ്റി അന്വേഷിച്ച് തീര്‍പ്പെഴുതുകയായിരുന്നു. 

എന്നെ കുറിച്ച് അമ്മയെ കുറിച്ച് വീട്ടുകാരെ കുറിച്ച് സാധാരണത്വത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കാന്‍ പറ്റിയ കാര്യങ്ങള്‍ അവര്‍ കണ്ടെത്തിയില്ല.. അച്ഛനെക്കാള്‍ വൈകിയെത്തുന്ന അമ്മയും അതിലേറെ വൈകിയെത്തുന്ന മകളും എന്നതില്‍ തുടങ്ങി സദാചാര സംശയം കലര്‍ന്ന അസാധാരണത്വങ്ങള്‍ നിയമ നടപടിയെ സ്വാധീനിച്ചു. അവള്‍ക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവള്‍ ഒരു പൊട്ടന്‍ഷ്യല്‍ വെടിയാണ്....പ്രതീക്ഷ ഒട്ടുമില്ലാത്ത റെസിഡെന്‍ഷ്യല്‍ അസോസിയേഷന്‍ നിയമത്തെ അവരുടെ നാട്ടുകൂട്ട സംഘശക്തിയെ പിന്‍പറ്റി നിയമവും..

വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി ഞങ്ങള്‍ ആറു മാസത്തിലേറെയായി പൊലിസിനു മുന്നില്‍ വരെ ഇരുന്നു .. നിരന്തര ശ്രമത്തിലൂടെ അത് മാറി.- അപര്‍ണ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്റെ മകളുടെ നേരെ അവന്‍ എറിഞ്ഞ കല്ല് തിരിച്ച് അവനിലേക്കും അവനെ അതിന് പ്രേരിപ്പിച്ചവരിലേക്കും തിരിച്ചെത്തുന്നതുവരെയാണ് തന്റെ സമരമെന്ന് ഡോ. ഗീത പറയുന്നു. ഇതെന്റെ വ്യക്തിപരമായ ദുരന്തമല്ല ഈ കല്ല് നാളെ നിങ്ങളുടേയോ നിങ്ങളുടെ പെണ്‍കുട്ടികളുടേയോ നേരെ ഇതിലും ശക്തമായി ചീറ്റിവരും. അക്കാര്യത്തില്‍ സംശയമില്ല- ഗീത പറയുന്നു. ഡോ. ഗീതയുടെ കുടുംബം അയല്‍വാസികളുടെ മോറല്‍ പൊലീസിങ്ങിനു വിധേയമായിക്കൊണ്ടിരിക്കുന്നതിനെതിരെ സമൂഹം ഉണരേണ്ട സമയമായെന്ന് ഞെരളത്തു ഹരിഗോവിന്ദന്‍ പറയുന്നു. 

ഡോ.പി.ഗീത എന്ന അങ്ങാടിപ്പുറത്തുകാരി യാതൊരു പ്രസ്ഥാനത്തിന്റേയും സമുദായത്തിന്റെയും മതത്തിന്റെയും ആനുകൂല്യങ്ങളില്ലാതെ ഒറ്റക്കു നിന്നു പൊരുതി ജീവിക്കുന്ന ആര്‍ജവവും സത്യസന്ധതയുമുള്ള ഒരു സ്ത്രീയാണ്. ആണ്‍കോയ്മകളുടെ അരോചകങ്ങളെ അതിശക്തമായി പ്രതിരോധിക്കുകയും അനവധി ആണ്‍സുഹൃത്തുക്കളുണ്ടായിരിക്കയും ചെയ്യുന്ന മാന്യയും,സ്വന്തം ബുദ്ധിക്കും ചിന്തക്കും പ്രാധാന്യം നല്‍കി സ്വന്തം അധ്വാനംകൊണ്ടു ജീവിക്കുകയും ചെയ്യുന്ന ഒരു അമ്മയും ഭാര്യയും മകളും കൂടിയാണ് അവര്‍. കേരളത്തിലെ പൊതുമണ്ഢലങ്ങളിലിടപെടുന്ന സ്ത്രീകളെല്ലാം നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അയല്‍വാസികളുടെതടക്കമുള്ള മോറല്‍ പോലീസിംഗിനു ഗീത ടീച്ചറുടെ കുടുംബവും വിധേയമായിരിക്കുന്നു.

ഇപ്പോള്‍ ആ ദ്രോഹം അതിരു കടന്നിരിക്കുന്നു. അമ്മയും മകളും മാത്രമായി പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന ആ വീട് സംരക്ഷിക്കേണ്ടത് മലയാളിയുടെ ഉത്തരവാദിത്വമാണ്.അവരുടെ ഭര്‍ത്താവ് പവിത്രന്‍ മാഷ് മലയാള ഭാഷയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയ മനുഷ്യനാണ്. അങ്ങാടിപ്പുറത്തെ ചില ''ആണു''ങ്ങള്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളിലൊന്നും ജീവിക്കാന്‍ അവര്‍ക്കെന്നല്ല ആര്‍ക്കും ബാധ്യതയില്ല. അവരെ ഉപദ്രവിക്കാന്‍ അറിഞ്ഞോ അറിയാതെയോ കൂട്ടു നിന്ന അയല്‍വീടുകളിലെ സ്ത്രീകളാണ് ആദ്യം അവരുടെ കൂടെനില്‍ക്കേണ്ടത്. വിഷയത്തില്‍ അടിയന്തരമായി ജനാധിപത്യപരമായി ഇടപെടണമെന്നും ഞെരളത്ത് ഹരിഗോവിന്ദന്‍ ആവശ്യപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (27 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (39 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (42 minutes ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (46 minutes ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (2 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends