Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ശാസ്താംകോട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ മന്ത്രവാദിനി അറസ്റ്റില്‍

07 APRIL 2017 11:28 AM IST
മലയാളി വാര്‍ത്ത

മൈനാഗപ്പള്ളി ഇടവനശ്ശേരി വല്ല്യത്ത് പടിഞ്ഞാറ്റതില്‍ റംസീന (26) യെയാണു ശാസ്താകോട്ട പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസമായി റംസീന പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരില്‍നിന്ന് ഒന്നരലക്ഷം രൂപ, 12 സിംകാര്‍ഡുകള്‍, എട്ടു മെമ്മറി കാര്‍ഡുകള്‍, ഉറക്കഗുളികകള്‍ എന്നിവ പോലീസ് സംഭവദിവസം തന്നെ പിടിച്ചെടുത്തിരുന്നു. പെണ്‍കുട്ടിയെ മന്ത്രവാദത്തിന്റെ പേരില്‍ കൊണ്ട് നടന്ന് കാഴ്ച വച്ചതിനാണ് അറസ്റ്റ്. കൂടാതെ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയേയും പലര്‍ക്കും കാഴ്ച വച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

റംസീനയ്ക്ക് കേരളത്തിലെ സെക്സ് റാക്കറ്റുമായി അടുത്തബന്ധമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇവരുടെ വലയില്‍ പെട്ട കൂടുതല്‍ ആളുകള്‍ ഉണ്ട് എന്നും അവരെ പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലിനാണ് മൈനാഗപ്പള്ളി കടപ്പാ എല്‍.വി.എച്ച്.എസ്സിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മൈനാഗപ്പള്ളി സ്വദേശിനി നജില (15)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ മന്ത്രവാദിനി പെണ്‍കുട്ടിയെ മന്ത്രവാദത്തിനായി തമിഴ്നാട്ടിലേക്ക് കൊണ്ടു പോയിരുന്നതായി വിവരം ലഭിച്ചു. 

തുടര്‍ന്ന് മന്ത്രവാദിനിയായ അയല്‍വാസി റംസീനയെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ മരിച്ച പെണ്‍കുട്ടിയേയും മുത്തസഹോദരിയേയും പലര്‍ക്കും കാഴ്ചവച്ചതായി സമ്മതിച്ചതോടെയാണ് മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത് വന്നത്. ചെറുപ്പക്കാരിയായ റംസീന നാട്ടിലെ അറിയപ്പെടുന്ന ഒരു മന്ത്രവാദിനിയാണ്. ഏറെ നാളായി കൊടി മുക്കിലെ വീട്ടില്‍ മന്ത്രവാദം നടത്തി വരികയായിരുന്നു ഇവര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവിടെ കാര്യസാധ്യത്തിനായി വന്നു പോകുന്നുണ്ടായിരുന്നു. ഏറെയും ബാധ ഒഴിപ്പിക്കല്‍ ചടങ്ങാണ് നടത്തിയിരുന്നത്.

ഹൈന്ദവ രീതിയിലുള്ള പൂജാദികര്‍മ്മങ്ങളാണ് മന്ത്രവാദത്തിന് റംസീന ഉപയോഗിച്ചിരുന്നത്. വീട്ടില്‍ വച്ചിരിക്കുന്ന കന്നാസില്‍ കടല്‍ വെള്ളം ശേഖരിച്ച് വച്ചിട്ടുണ്ട്. ഇത് പുണ്യ വെള്ളമാണെന്ന് പറഞ്ഞ് കാര്യസാധ്യത്തിനെത്തുന്നവര്‍ക്ക് കൊടുത്തിരുന്നു. ഹോമകുണ്ഡങ്ങളൊരുക്കിയാണ് പൂജ. ബാധ ഒഴിപ്പിക്കല്‍ കഴിഞ്ഞാല്‍ എത്രയും വേഗം പൂജയ്ക്കുപയോഗിച്ച സാധന സാമഗ്രികളുമായി കടലില്‍ ഒഴുക്കി നിമജ്ജനം ചെയ്യുന്ന രീതിയായിരുന്നു. 

ഇതിനിടയിലാണ് റംസീന ഭര്‍ത്താവ് മുജീബിന്റെ സുഹൃത്തായ നാസറിന്റെ വീട്ടില്‍ പോകുന്നതും ഇവരുമായ അടുത്ത ബന്ധം സ്ഥാപിച്ചതും. പല കാര്യങ്ങള്‍ പറഞ്ഞും കുടുംബത്തിലെ ദാരിദ്രം മാറാനായി ചില മന്ത്രവാദങ്ങള്‍ നടത്താമെന്നും പെണ്‍കുട്ടിയുടെ അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച് ആദ്യം മൂത്ത സഹോദരിയെ കൊണ്ടുപോകുകയായിരുന്നു. വീട്ടില്‍ നിന്നും പോകുന്ന കുട്ടി പത്ത് ദിവസങ്ങളോളം പിന്നിട്ടിട്ടാണ് തിരികെ എത്തുന്നത്. അങ്ങനെയാണ് മരിച്ച ഇളയ കുട്ടിയേയും റംസീന കൊണ്ടു പോകാന്‍ തുടങ്ങിയത്. ഏര്‍വാടി പള്ളിയില്‍ പോവുകയാണെന്നാണ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവയ്ക്കാനായിരുന്നു റംസീന ഇവരെ കൊണ്ടു പൊയ്ക്കോണ്ടിരുന്നത്.

ലൈംഗിക പീഡനം അസഹ്യമായപ്പോഴാണ് ഇളയ കുട്ടി നജില തൂങ്ങി മരിച്ചത്. ഇതോടെയാണ് റംസീനയുടെ കള്ളി വെളിച്ചത്താവുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. നാട്ടില്‍ മുസ്ലിം ആചാരപ്രകാരമുള്ള പര്‍ദയാണ് റംസീന ധരിക്കാറ്. പെണ്‍കുട്ടികളുമായി ഏര്‍വാടിയില്‍ പോകാനായി പര്‍ദ ധരിച്ച് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തും സ്വന്തം ടൂവീലറില്‍. വെയിറ്റിങ്ങ് റൂമില്‍ കയറി പര്‍ദ മാറ്റി ജീന്‍സും ടോപ്പുമണിയും. നിരവധി ആളുകള്‍ മന്ത്രവാദത്തിനായി ഇവരുടെ അടുത്ത് എത്താറുണ്ട്. അതിനാല്‍ വേറെയും പെണ്‍കുട്ടികളെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends