Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

ശാസ്താംകോട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ മന്ത്രവാദിനി അറസ്റ്റില്‍

07 APRIL 2017 11:28 AM IST
മലയാളി വാര്‍ത്ത

മൈനാഗപ്പള്ളി ഇടവനശ്ശേരി വല്ല്യത്ത് പടിഞ്ഞാറ്റതില്‍ റംസീന (26) യെയാണു ശാസ്താകോട്ട പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസമായി റംസീന പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരില്‍നിന്ന് ഒന്നരലക്ഷം രൂപ, 12 സിംകാര്‍ഡുകള്‍, എട്ടു മെമ്മറി കാര്‍ഡുകള്‍, ഉറക്കഗുളികകള്‍ എന്നിവ പോലീസ് സംഭവദിവസം തന്നെ പിടിച്ചെടുത്തിരുന്നു. പെണ്‍കുട്ടിയെ മന്ത്രവാദത്തിന്റെ പേരില്‍ കൊണ്ട് നടന്ന് കാഴ്ച വച്ചതിനാണ് അറസ്റ്റ്. കൂടാതെ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയേയും പലര്‍ക്കും കാഴ്ച വച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

റംസീനയ്ക്ക് കേരളത്തിലെ സെക്സ് റാക്കറ്റുമായി അടുത്തബന്ധമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇവരുടെ വലയില്‍ പെട്ട കൂടുതല്‍ ആളുകള്‍ ഉണ്ട് എന്നും അവരെ പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലിനാണ് മൈനാഗപ്പള്ളി കടപ്പാ എല്‍.വി.എച്ച്.എസ്സിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മൈനാഗപ്പള്ളി സ്വദേശിനി നജില (15)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ മന്ത്രവാദിനി പെണ്‍കുട്ടിയെ മന്ത്രവാദത്തിനായി തമിഴ്നാട്ടിലേക്ക് കൊണ്ടു പോയിരുന്നതായി വിവരം ലഭിച്ചു. 

തുടര്‍ന്ന് മന്ത്രവാദിനിയായ അയല്‍വാസി റംസീനയെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ മരിച്ച പെണ്‍കുട്ടിയേയും മുത്തസഹോദരിയേയും പലര്‍ക്കും കാഴ്ചവച്ചതായി സമ്മതിച്ചതോടെയാണ് മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത് വന്നത്. ചെറുപ്പക്കാരിയായ റംസീന നാട്ടിലെ അറിയപ്പെടുന്ന ഒരു മന്ത്രവാദിനിയാണ്. ഏറെ നാളായി കൊടി മുക്കിലെ വീട്ടില്‍ മന്ത്രവാദം നടത്തി വരികയായിരുന്നു ഇവര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവിടെ കാര്യസാധ്യത്തിനായി വന്നു പോകുന്നുണ്ടായിരുന്നു. ഏറെയും ബാധ ഒഴിപ്പിക്കല്‍ ചടങ്ങാണ് നടത്തിയിരുന്നത്.

ഹൈന്ദവ രീതിയിലുള്ള പൂജാദികര്‍മ്മങ്ങളാണ് മന്ത്രവാദത്തിന് റംസീന ഉപയോഗിച്ചിരുന്നത്. വീട്ടില്‍ വച്ചിരിക്കുന്ന കന്നാസില്‍ കടല്‍ വെള്ളം ശേഖരിച്ച് വച്ചിട്ടുണ്ട്. ഇത് പുണ്യ വെള്ളമാണെന്ന് പറഞ്ഞ് കാര്യസാധ്യത്തിനെത്തുന്നവര്‍ക്ക് കൊടുത്തിരുന്നു. ഹോമകുണ്ഡങ്ങളൊരുക്കിയാണ് പൂജ. ബാധ ഒഴിപ്പിക്കല്‍ കഴിഞ്ഞാല്‍ എത്രയും വേഗം പൂജയ്ക്കുപയോഗിച്ച സാധന സാമഗ്രികളുമായി കടലില്‍ ഒഴുക്കി നിമജ്ജനം ചെയ്യുന്ന രീതിയായിരുന്നു. 

ഇതിനിടയിലാണ് റംസീന ഭര്‍ത്താവ് മുജീബിന്റെ സുഹൃത്തായ നാസറിന്റെ വീട്ടില്‍ പോകുന്നതും ഇവരുമായ അടുത്ത ബന്ധം സ്ഥാപിച്ചതും. പല കാര്യങ്ങള്‍ പറഞ്ഞും കുടുംബത്തിലെ ദാരിദ്രം മാറാനായി ചില മന്ത്രവാദങ്ങള്‍ നടത്താമെന്നും പെണ്‍കുട്ടിയുടെ അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച് ആദ്യം മൂത്ത സഹോദരിയെ കൊണ്ടുപോകുകയായിരുന്നു. വീട്ടില്‍ നിന്നും പോകുന്ന കുട്ടി പത്ത് ദിവസങ്ങളോളം പിന്നിട്ടിട്ടാണ് തിരികെ എത്തുന്നത്. അങ്ങനെയാണ് മരിച്ച ഇളയ കുട്ടിയേയും റംസീന കൊണ്ടു പോകാന്‍ തുടങ്ങിയത്. ഏര്‍വാടി പള്ളിയില്‍ പോവുകയാണെന്നാണ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവയ്ക്കാനായിരുന്നു റംസീന ഇവരെ കൊണ്ടു പൊയ്ക്കോണ്ടിരുന്നത്.

ലൈംഗിക പീഡനം അസഹ്യമായപ്പോഴാണ് ഇളയ കുട്ടി നജില തൂങ്ങി മരിച്ചത്. ഇതോടെയാണ് റംസീനയുടെ കള്ളി വെളിച്ചത്താവുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. നാട്ടില്‍ മുസ്ലിം ആചാരപ്രകാരമുള്ള പര്‍ദയാണ് റംസീന ധരിക്കാറ്. പെണ്‍കുട്ടികളുമായി ഏര്‍വാടിയില്‍ പോകാനായി പര്‍ദ ധരിച്ച് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തും സ്വന്തം ടൂവീലറില്‍. വെയിറ്റിങ്ങ് റൂമില്‍ കയറി പര്‍ദ മാറ്റി ജീന്‍സും ടോപ്പുമണിയും. നിരവധി ആളുകള്‍ മന്ത്രവാദത്തിനായി ഇവരുടെ അടുത്ത് എത്താറുണ്ട്. അതിനാല്‍ വേറെയും പെണ്‍കുട്ടികളെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (11 minutes ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (16 minutes ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (30 minutes ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (36 minutes ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (1 hour ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (2 hours ago)

കുവൈത്തിൽ നിര്യാതനായി...  (2 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (2 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (3 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (3 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (3 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (3 hours ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (3 hours ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (4 hours ago)

സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...  (4 hours ago)

Malayali Vartha Recommends