തിരുവനന്തപുരത്ത് നന്തന്‍കോട് മരിച്ചവര്‍ നാലു പേരെന്ന് സ്ഥിരീകരണം

നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റിട്ട. ഡോക്ടര്‍ ജീന്‍ പദ്മ, ഭര്‍ത്താവ് രാജാ തങ്കന്‍, മകള്‍ കരോലിന്‍, ജീന്‍ പദ്മയുടെ അമ്മ ലളിത എന്നിവരാണ് മരിച്ചത്. മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് വെട്ടിനുറുക്കി ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയിലുമാണ്. ജീന്‍ പദ്മയുടെ മകന്‍ കേതല്‍ ജിന്‍സണ്‍ ഒളിവിലാണ്. നാലു പേരെയും കൊലപ്പെടുത്തിയത് കേതല്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം.
ഞായറാഴച പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ കെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നും ജിന്‍സണ്‍ പറഞ്ഞതായി ഡോക്ടറുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു. മൂന്ന് ദിവസമായി ഡോക്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും സഹോദരന്‍ പറഞ്ഞു.
ഇവരുടെ ഒപ്പമുണ്ടായിരുന്ന മകന്‍ കേദലിനു വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. ഓസ്‌ട്രേലിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സിഇഒ ആയ കേദല്‍ അവധിക്ക് നാട്ടില്‍ വന്നതാണ്. സംഭവശേഷം കേദല്‍ ഒളിവില്‍ പോയി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്. തിരച്ചില്‍ ശക്തമാക്കി.
എന്ത് സംഭവമാണ് ഇത്തരമൊരു കാര്യത്തിലേക്ക് നയിച്ചതെന്ന് സൂചനയില്ല.പല ദിവസങ്ങളായാണ് കൊല നടന്നതെന്ന് സൂചന. മാര്‍ത്താണ്ഡം നേശമണി കോളജ് ഹിസ്റ്ററി പ്രഫസറായിരുന്നു രാജതങ്കം. പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഒളിവില്‍ പോയ മകനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം വീട്ടില്‍ വച്ചു നടത്തും.
https://www.facebook.com/Malayalivartha























