Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സർക്കാർ മുട്ടുമടക്കി. നടപടി ഉറപ്പുനൽകി പിണറായി.ജിഷ്ണുവിന്റെ കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു

10 APRIL 2017 08:33 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ വികാരമായി മാറിയ അമ്മ സമരത്തിനുമുന്പിൽ എല്ലാ വാശിയും കൈവെടിഞ്ഞു സർക്കാർ. സമരം അവസാനിപ്പിച്ചത് പത്ത് ഉടമ്പടികളുള്ള എഗ്രിമെന്റിൽ ഒപ്പുവച്ചുകൊണ്ട്; ഐജിയുടെ റിപ്പോർട്ടിനെക്കാൾ വിശ്വാസം മുഖ്യമന്ത്രി നല്കിയ ഉറപ്പിൽ; ഷാജഹാനുമായും തോക്കു സ്വാമിയുമായും ബന്ധമില്ല; നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിന്ന കേരളത്തിനും മാധ്യമപ്രവർത്തകർക്കും നന്ദി പറയുന്നതായും ജിഷ്ണുവിന്റെ കുടുംബം
പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുന്നിലെ സമരം നേരിടുന്നതിനിടെ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഒളിവിൽ കഴിയുന്ന പ്രതികളെ വേഗം പിടികൂടുമെന്നും പിണറായി മഹിജയ്ക്ക് ഉറപ്പു നല്കി. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
തുടർന്ന് സി.പി. ഉദയഭാനുവും കെ.വി. സോഹനും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തും മാധ്യമപ്രവർത്തകരെ കണ്ടു. പൊലീസ് നടപടിയിൽ ഐജി നല്കിയ റിപ്പോർട്ടിനേക്കാൾ മുഖ്യമന്ത്രി നല്കിയ ഉറപ്പിലാണു തങ്ങൾക്കു വിശ്വാസം എന്ന് ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ എല്ലാവരേയും പിടികൂടുമെന്ന ഉറപ്പ് രേഖാമൂലം സർക്കാർ എഴുതി നൽകിയ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുകയാണെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രഖ്യാപിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാൻ സഹായിച്ച കേരളത്തിനും മാധ്യമങ്ങൾക്കും നന്ദിയെന്ന് ശ്രീജിത്ത് പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. മറിച്ചൊരു തെറ്റിദ്ധാരണയും വേണ്ട. തങ്ങൾക്ക് തോക്ക് സ്വാമിയുമായും കെ.എം ഷാജഹാനുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിദ്യാഭ്യാസ പ്രവർത്തകനായ ഷാജർഖാൻ വന്നതെന്നും അദ്ദേഹത്തേയും ഭാര്യയേയും മോചിപ്പിക്കാമെന്നും സർക്കാർ ഉറപ്പ് നൽകിയെന്നും ശ്രീജിത്ത് പറഞ്ഞു.
സർക്കാരിന്റെ ദൂതരായി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.പി ഉദയഭാനും, സ്റ്റേറ്റ് അറ്റോണി കെ.വി സോഹനുമാണ് മഹിജയുമായും ജിഷ്ണുവിന്റെ ബന്ധുക്കളുമായി സമരം ഒത്തുതീർപ്പാക്കനുള്ള ചർച്ചയ്ക്ക് എത്തിയത്. ഇതിനിടെ സമരം തീർക്കാൻ മുഖ്യമന്ത്രി തന്നെ ജിഷ്ണുവിന്റെ അമ്മ മഹിജയുമായി ഫോണിൽ സംസാരിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കാമെന്നും പ്രതികളെ മുഴുവൻ പിടികൂടും എന്ന ഉറപ്പുകൾ മുഖ്യമന്ത്രി മഹിജയ്ക്ക് നൽകി.
ഏപ്രിൽ അഞ്ച് വരെ പൊലീസിന്റെ നടപടികളിൽ ജിഷ്ണുവിന്റെ കുടുംബം സംതൃപ്തി രേഖപ്പെടുത്തി. അഞ്ചാം തീയതിക്ക് ശേഷമുള്ള പൊലീസിന്റെ നടപടികളിലാണ് പരാതിയുള്ളതെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു. 10 കാര്യങ്ങളാണ് ഒത്തുതീർപ്പ് ഉടമ്പടിയിലുള്ളത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരുമടിയും കൂടാതെ സർക്കാർ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതേ സമയം അറ്റോണി കെ.വി സോഹൻ തന്നെ ഫോണിൽ വിളിച്ച് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയോടും നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന സ്ഥിതിക്ക് മഹജിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. സമരം തീർന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും മഹിജയെ കാണാൻ ആശുപത്രിയിലെത്തി.
ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായ മുഖ്യ പ്രതി വൈസ് പ്രിൻസിപ്പൽ ശക്തിവേൽ പിടിയിലായതോടെ അഞ്ചു ദിവസമായി കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജ നടത്തിവന്ന നിരാഹാരമാണ് സമരം അവസാനിപ്പിച്ചത്. സർക്കാർ പ്രതിനിധികളും,ഫോണിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്രനേതാക്കളും മഹിജയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ജിഷ്ണു മരണക്കേസിലെ പ്രോസിക്യൂട്ടർ ആയ സി.പി. ഉദയഭാനു ആണ് ചർച്ചയ്ക്കു നേതൃത്വം നല്കിയത്.
കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തു സൃഷ്ടിക്കുന്ന മഹിജയുടെ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കിയിരുന്നു. കേസിലെ പിടികിട്ടാപ്പുള്ളിയും മൂന്നാം പ്രതിയുമായ ശക്തിവേലിനെ തമിഴ്‌നാട്ടിൽനിന്ന് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആശുപത്രിയിലെത്തി മഹിജയെ കണ്ടു.
സി പി എം കേന്ദ്രത്തെതൃത്വം ശക്തമായ നിലപാടെടുത്ത സാഹചര്യത്തിലാണ് പിണറായി വിജയൻ പിടിവാശി ഉപേക്ഷിച്ചു മഹിജയുമായി ഫോണിൽ സംസാരിച്ചത്. പൊലീസിന്റെ എല്ലാ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്ന തരത്തിലാവും. ജുഡീഷ്യൽ അന്വേഷത്തിൽ മാത്രമാണ് വ്യത്യസ്തമായ റിപ്പോർട്ട് വന്നിട്ടുള്ളത്. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഭരണകർത്താക്കളാണ്. സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നുവെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും കാനം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends